
കൊച്ചി:ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയ 6000 മരുന്നുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു.ചുമ,പനി,പ്രമേഹം എന്നിവയ്ക്ക് ഉപയോഗിക്കുന്ന444 മരുന്നുസംയുക്തങ്ങളാണ് നിരോധിച്ചത്.ഇവ ഇനി മുതൽ നിർമിക്കാനോ വിൽക്കാനോ പറ്റില്ല എന്നാണ് നിർദേശം.ഡ്രഗ്സ് കൺട്രോളറുടെ വെബ്സൈറ്റിൽ വെള്ളിയാഴ്ച രാത്രിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.പാരസെറ്റമോൾ,കാഫീൻ,അമോക്സിലിൻ എന്നിവയ്‌ക്കൊപ്പം വിവിധ സംയുക്തങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ കൂട്ടിച്ചേർത്ത മരുന്നുകളാണ് നിരോധിച്ചത്.കർണാടക കെ എൽ ഇ സർവകലാശാല വൈസ് ചാൻസിലർ ചന്ദ്രകാന്ത് കോകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണ് മരുന്ന് സംയുക്തങ്ങളെ കുറിച്ച് പഠനം നടത്തിയത്.ഇതിൽ ഇന്ത്യയിൽ വിപണിയിലുള്ള 963 മരുന്ന് സംയുക്തങ്ങൾ അപകടകാരികളാണെന്നു കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ 2016 മാർച്ച് പത്തിന് 344 സംയുക്തങ്ങൾ നിരോധിച്ചിരുന്നു.അതിനു മുൻപ് 95 സംയുക്തങ്ങൾ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂൺ എട്ടിന് അഞ്ചിനങ്ങൾ കൂടി നിരോധിച്ചു.പക്ഷെ കോടതി സ്റ്റേ ചെയ്തത് മൂലം ഇത് പ്രാബല്യത്തിൽ ആയില്ല.