News Desk

സിബിഎസ്ഇ റദ്ദാക്കിയ പ്ലസ് ടു പരീക്ഷ ഏപ്രിൽ 25ന് നടത്തും

keralanews cbse canceled plus two exam will be held on april 25th

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡൽഹിയിലും ഹരിയാനയിലും മാത്രമാകും നടത്തുക.കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനിൽ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ചയാണ് ഉത്തരവിറക്കിത്. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ ഡൽ‌ഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

ഷുഹൈബ് വധം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിക്കും

keralanews family will approach the supreme court seeking cbi probe in shuhaib murder case

കണ്ണൂർ:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.കേസിൽ സിബിഐ അന്വേഷണം  നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദാക്കിയ സാഹചര്യത്തിലാണ് ഇവർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.അടുത്ത ആഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഇവർ ഈ തീരുമാനത്തിലെത്തിയത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും യഥാർത്ഥ പ്രതികൾ രക്ഷപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ശുഹൈബിന്റെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.

സംസ്ഥാനത്ത് സമ്പൂർണ്ണ യാചക നിരോധന നിയമം നടപ്പിലാക്കും

keralanews ban on begging will be enforced in the state

തിരുവനന്തപുരം:ഭിക്ഷാടന മാഫിയയെ കുറിച്ചുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ യാചക നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു.”ദ കേരള പ്രിവൻഷൻ ഓഫ് ബെഗിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഡെസ്റ്റിറ്റ്യൂട്ട് ബെഗേഴ്സ് ബില്ല്’ സർക്കാർ ഉടൻ പാസാക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് യാചക നിരോധനം പൂർണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാർഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായാണ് നിയമം.

മൊയ്‌ദുപാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു

keralanews car collided with lorry and caught fire

തലശ്ശേരി:മൊയ്‌ദുപാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു.അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു.കാർ ഓടിച്ചിരുന്ന താണ സ്വദേശി ഷാഹിദ്, സുഹൃത്ത് തലശ്ശേരി സ്വദേശി മുഹ്‌സിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം നാലുമണിയോടു കൂടിയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലത്തിന്റെ മധ്യഭാഗത്തുവെച്ച് കൂട്ടിയിടിക്കുകയായിരുന്നു.തുടർന്ന് കാറിനു തീപിടിക്കുകയായിരുന്നു.തീപിടിച്ച കാറിൽ നിന്നും മുഹ്സിനും ഷാഹിദും ഇറങ്ങി ഓടി.തീപിടിച്ചതിനെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.തലശ്ശേരിയിൽ നിന്നും രണ്ടു യുണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

keralanews man arrested with one and a half kilo of ganja

കണ്ണൂർ:ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.നീർക്കടവ് പട്ടർകണ്ടി ഹൗസിൽ വിഷ്ണു എന്ന അപ്പുവാണ്(30) പോലീസ് പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവുമാണ് ഇയാളെ പിടികൂടിയത്.ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടിയുടെ ഡിക്കിയിൽ പായ്‌ക്കറ്റിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വാഹനപരിശോധന നടത്തിയത്.ഷാഡോ പോലീസ് ഓഫീസർമാരായ സുഭാഷ്,അജിത്,മിഥുൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിൽ ഭക്ഷ്യ നിർമാണ യൂണിറ്റിന്റെ ഭാഗമായി ഹൈടെക്ക് ജയിൽ കഫ്റ്റീരിയ നിർമിക്കുന്നു

keralanews hitech jail cafeteria will be established in connection with kannur jail food manufacturing unit

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിൽ ഭക്ഷ്യ നിർമാണ യൂണിറ്റിന്റെ ഭാഗമായി ഹൈടെക്ക് ജയിൽ കഫ്റ്റീരിയ നിർമിക്കുന്നു.ജയിൽ പരിസരത്താണ് കഫ്റ്റീരിയ നിർമിക്കുക.ഏകദേശം ഒന്നരക്കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്.സെൻട്രൽ ജയിലിനു എതിർവശത്തുള്ള ഒന്നരയേക്കർ സ്ഥലത്താണ് കഫ്റ്റീരിയ നിർമിക്കുക.രണ്ടു നിലയിൽ നിർമിക്കുന്ന കഫ്റ്റീരിയയിൽ എയർ കണ്ടീഷൻ ചെയ്ത ഹാളും ഉണ്ടാകും.ജയിലിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന ബിരിയാണിക്കും മറ്റു വിഭവങ്ങൾക്കും പുറമെ ചോറുൾപ്പെടെയുള്ള മറ്റ് വിഭവങ്ങളും കഫ്റ്റീരിയയിലൂടെ ലഭ്യമാക്കും.കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് പക്ഷം കഴിക്കാൻ ചെറിയ കൂടാരങ്ങൾ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും.ആധുനിക രീതിയിലുള്ള കഫ്റ്റീരിയ ആണെങ്കിലും മിതമായ വിലയായിരിക്കും ഈടാക്കുക.ചപ്പാത്തിക്ക് രണ്ടുരൂപ, ബിരിയാണി 60 രൂപ,കുപ്പിവെള്ളത്തിന് 10 രൂപ എന്നിങ്ങനെയാണ് ഈടാക്കുക. കഫ്റ്റീരിയ വഴി ഒന്നരക്കോടി രൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്.നിർമിതി കേന്ദ്രയ്ക്കാണ് കഫ്റ്റീരിയുടെ നിർമാണ ചുമതല.നിർമാണ ചിലവിന്റെ ഒന്നാം ഗഡുവായ 90 ലക്ഷം രൂപ നിർമിതി കേന്ദ്രയ്ക് കൈമാറി.കഫ്റ്റീരിയക്ക് പുറമെ സംസ്ഥാനത്തെ മൂന്നു ജയിലുകളോടനുബന്ധിച്ച് ഐഒസി പെട്രോൾ പമ്പുകളും തുടങ്ങാൻ തീരുമാനമായിട്ടുണ്ട്.കണ്ണൂർ ഉൾപ്പെടെയുള്ള മൂന്നു ജയിലുകളിൽ ഇതിനായുള്ള സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു.എന്നാൽ വിലയിൽ വ്യത്യാസമുണ്ടാകില്ല.

കെഎസ്ആർടിസി ലക്ഷ്വറി ബസുകളിലെ നില്പുയാത്ര നിരോധനം;സർക്കാർ നിയമഭേദഗതിക്ക്

keralanews ban on standing passenger in ksrtc govt is going to ammend the law

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ലക്ഷ്വറി ബസുകളില്‍ നില്‍പ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.ഹൈക്കോടതി വിധിയുടെ ഉദ്ദേശശുദ്ധിയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും നിലവില്‍ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്‌ആര്‍ടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉത്തരവ് പാലിച്ചാല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് കുറ്റകരമാകും.ഇത് മറികടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് നിരോധിച്ച്‌ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

keralanews man arrested in relation with the cbse question paper leaking

ന്യൂഡൽഹി:സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഡെല്‍ഹി കാജേന്ദ്ര നഗറില്‍ പരീക്ഷാ പരിശീലന കേന്ദ്രം നടത്തിവരികയായിരുന്നു വിക്കി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സി.ബി.എസ്.ഇയുടെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് ചോർന്നത്.ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കിയിരുന്നു. ഈ രണ്ട് വിഷയങ്ങള്‍ക്കും ഇവിടെ പരിശീലനം നല്‍കിയിരുന്നു. ചോര്‍ച്ചയെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് വിക്കി കുടുങ്ങിയത്.ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം 25പേരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ കൈയെഴുത്ത് പ്രതി വാട്ട്‌സ് ആപ്പ് വഴി കിട്ടിയ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. അതിനിടെ സി.ബി.എസ്.ഇ പത്താം ക്ലാസ് സോഷ്യല്‍ സ്റ്റഡീസ്, പന്ത്രണ്ടാം ക്ലാസ് ബയോളജി പേപ്പറുകളും ചോര്‍ന്നതായി പരാതിയുയര്‍ന്നു. ഈ വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്തണമെന്നും സംഭവം ഉന്നത ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ അധ്യാപകരും രക്ഷിതാക്കളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

കാസർകോഡ് ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

keralanews two dies after being hit by train in kasarkode

കാസർഗോഡ്: മൊഗ്രാൽ കോപ്പാളത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ(19) ഇസ്ര(22) എന്നിവരാണ് മരിച്ചത്. മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു യുവാക്കൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ മൊഗ്രാല്‍ കൊപ്പളത്താണ് അപകടം സംഭവിച്ചത്. കോയമ്പത്തൂരിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും ഇവർ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.കുമ്ബള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക്  മാറ്റും.

ജില്ലയിലെ സ്വകാര്യആശുപത്രി ജീവനക്കാർക്ക് 25ശ​ത​മാ​നം ശമ്പള വ​ർ​ധ​ന

keralanews 25 percentage salary increment for private hospital staff in kannur district

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനം വർധിപ്പിച്ച് നൽകാൻ ധാരണയായി.കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ ഓണേർസ് അസോസിയേഷൻ ഭാരവാഹികളുമായി ജില്ലാ ലേബർ ഓഫീസർ ടി.വി.സുരേന്ദ്രൻ നടത്തിയ  ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.50 ശതമാനം വേതന വർധനവ് നടപ്പാക്കണമെന്നായിരുന്നു ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.എന്നാൽ ഇത്  അംഗീകരിക്കാൻ മാനേജ്മെന്‍റ് പ്രതിനിധികൾ തയ്യാറാവാത്തതിനെത്തുടർന്ന്, പുതുക്കിയ മിനിമംവേതനം നടപ്പിലാവുന്നതുവരെ നിലവിലുളള വേതനത്തിന്‍റെ 25 ശതമാനം വർധനവ് നൽകാൻ യോഗത്തിൽ ധാരണയാകുകയായിരുന്നു. ഈ വർധനവിന് 2018 ജനുവരി മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.