News Desk

കർണാടകയിലും താമര വിരിഞ്ഞു;കോൺഗ്രസിന് തകർച്ച

keralanews bjp leads in karnataka

ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ കേവലഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി.നിലവിൽ ബിജെപി 109 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.കോൺഗ്രസ് 70 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ജെഡിഎസ് 39 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ശിക്കാരിപുര മണ്ഡലത്തിൽ നിന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി യെദ്യൂരപ്പ വിജയിച്ചു.അത്സമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിൽ മണ്ഡലത്തിൽ തോറ്റു.12000 വോട്ടുകൾക്കാണ് തോൽവി.ജെഡിഎസ് സ്ഥാനാർഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ കോൺഗ്രെസ്സിനായിരുന്നു ലീഡ്.എന്നാൽ പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.

ശിക്കാരിപുരയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെദ്യൂരപ്പ വിജയിച്ചു

keralanews in shikariipuri bjps chief ministerial candidate yeddyurappa has won

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ വിജയിച്ചു. ശിക്കാരിപുരയിൽ 9,857 വോട്ടുകൾക്കാണ് യെദ്യൂരപ്പയുടെ വിജയം. കോൺഗ്രസ് സ്ഥാനാർഥി ജെ.ബി. മലതേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കർണാടകയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന്‍റെ ലീഡ് കടന്നിരിക്കുകയാണ്. 119 സീറ്റിലാണ് ബിജെപി ലീഡ് നേടിയിരിക്കുന്നത്.എന്നാൽ കോൺഗ്രസ് 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡി-എസ് 44 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;ബിജെപിക്ക് കേവലഭൂരിപക്ഷത്തിന്റെ ലീഡ്

keralanews karnataka assembly election leading the bjp to the absolute majority

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന്‍റെ ലീഡ്. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളിൽ 113 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എന്നാൽ ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോൺഗ്രസ് 68 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇതോടെ ജെഡിഎസ് കർണാടകയിൽ നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദ്യൂരപ്പ ശിക്കാരിപുരയിൽ 3,420 വോട്ടിന്‍റെ ഭൂരിപക്ഷം നേടി കഴിഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. എന്നാൽ ബദാമിയിൽ 160 വോട്ടുകൾക്ക് സിദ്ധരാമയ്യ ലീഡ് ചെയ്യുകയാണ്.

പയ്യന്നൂരിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ

keralanews man who tried to kidnap girl in payyannur were arrested

കണ്ണൂർ:പയ്യന്നൂരിൽ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. ബേബിരാജ് എന്നയാളാണ് പിടിയിലായത്.കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം.കുടുംബത്തോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴുവയസ്സുകാരിയെ തട്ടിക്കോണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.കുട്ടി ബഹളംവെച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു.പീഡനശ്രമം ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ യുവാവിന്റെ അഭിഭാഷകൻ ശ്രമിച്ചതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. പയ്യന്നൂർ സ്റ്റേഡിയത്തിലെ തുറസ്സായ സ്ഥലത്താണ് നാടോടി കുടുംബത്തിന്റെ താമസം.ഇവരുടെ കൂടെയുള്ള രണ്ടു പെൺകുട്ടികളെ അധികൃതർ കണ്ണൂരിലെ നിർഭയ ഹോമിലേക്ക് മാറ്റി.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;ലീഡ് നില മാറി മറിയുന്നു;കോൺഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച്‌ പോരാട്ടം

keralanews karnataka assembly election lead position is changing

ബംഗളൂരു:രാജ്യം ആകാംഷയോടെ ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി.പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിയത്.ആദ്യ ഫലസൂചനകൾ അനുസരിച്ച് കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.ഓരോ മിനിട്ടിലും ലീഡ് നില മാറിമറിയുകയാണ്.ബിജെപിയും കോൺഗ്രസ്സും തമ്മിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്.വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ബിജെപി മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.തൊട്ടു പുറകിൽ കോൺഗ്രസ്സുമുണ്ട്. 222 മണ്ഡലങ്ങളിലെക്കാന്  വോട്ടെടുപ്പ് നടന്നത്.ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.വ്യക്തമായ ഒരു ഭൂരിപക്ഷം പ്രവചിക്കാന്‍ അഭിപ്രായ സര്‍വേകള്‍ക്കോ എക്സിറ്റ് പോളുകള്‍ക്കോ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം എത്തിയേക്കുമെന്നും ജെ ഡി എസ് നിര്‍ണായക ശക്തിയായേക്കും എന്നുമാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ബിജെപി 100 സീറ്റുകളിലും കോൺഗ്രസ് 77 സീറ്റുകളിലും ജെഡിഎസ് 40 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.11 മണിയോടെ വ്യക്തമായ സൂചനകള്‍ ലഭ്യമാകും.

കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു;ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ;ആദ്യ ഫലസൂചനയിൽ കോൺഗ്രസ് മുന്നിൽ

keralanews counting in karnataka started first counting postal votes congress is leading

ബെംഗളൂരു:കർണാടക  നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.224 ല്‍ 222 നിയമസഭാ മണ്ഡലങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക.ഇന്ന് രാവിലെ എട്ടുമുതല്‍ ഫലം അറിവായി തുടങ്ങും. വൈകിട്ടോടെ ഫലം പൂര്‍ണമായും പുറത്തുവിടും. സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഏറ്റവും പുതിയ ഫലസൂചന അനുസരിച്ച് കോൺഗ്രസ് 38 മണ്ഡലങ്ങളിലും ബിജെപി 35 മണ്ഡലങ്ങളിലും ജെ ഡി എസ് 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും ശക്തമായ പോരാട്ടം നടക്കുന്നത് കോൺഗ്രസ്സും ബിജെപിയും തമ്മിലാണ്. 1952 നു ശേഷം ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കർണാടകയിൽ തൂക്കുസഭയാകുമെന്നാണു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.

ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര് നിര്യാതനായി

keralanews sabarimala thantri kandararu maheswararu passes away

പത്തനംതിട്ട:ശബരിമല വലിയ തന്ത്രി കണ്ഠരര് മഹേശ്വരര്  നിര്യാതനായി.92 വയസായിരുന്നു. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന് അംഗമാണ്. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു കണ്ഠരര് മഹേശ്വരര്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പലതവണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.വാർധക്യസഹജമായ അവശതകളെത്തുടര്‍ന്ന് ശബരിമലയിലെ താന്ത്രിക ജോലികള്‍ അവസാനിപ്പിച്ചിരുന്നു. എങ്കിലും ഉത്സവ സമയങ്ങളിലും മകരവിളക്ക്, മണ്ഡലപൂജ സമയങ്ങളിലും ശബരിമലയില്‍ എത്തുമായിരുന്നു.ഇദ്ദേഹത്തിന്റെ മകന്‍ കണ്ഠരര് മഹേഷാണ് നിലവില്‍ ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്യുന്നത്.

സുനന്ദ പുഷ്‌ക്കറിന്റെ മരണം;ശശി തരൂരിനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു

keralanews death of sunanda pushkkar police submitted chargesheet including sasi tharoor as accused

ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശി തരൂർ എംപിയെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നിവ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.സുനന്ദയുടേത് ആത്മഹത്യയാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തല്‍. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് സുനന്ദ മരിച്ചതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്കറിെന്‍റ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്. സുനന്ദയുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന ആരോപണം ബിജെപി ഉയർത്തിയിരുന്നു. സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ കേസിൽ ഇടപെടുകയും ചെയ്തിരുന്നു.

കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

keralanews four from one family died in an accident in kozhikkode

കോഴിക്കോട്:കോഴിക്കോട് രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.താനൂര്‍ മെയ്‌നകത്തൂര്‍ സ്വദേശികളായ നഫീസ, സൈനുദ്ദീന്‍, യുഫൈസി, സഫീറ എന്നിവരാണ് മരിച്ചത്. ബൈപ്പാസിനടുത്ത്‌ രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം ഉച്ചയോടെയാണ് അപകടം നടന്നത്.മലപ്പുറത്ത് നിന്നും കോഴിക്കോടേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.നഫീസ സംഭവ സ്ഥലത്ത് വച്ചും മറ്റുള്ള മൂന്ന്‌ പേരും മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ചുമാണ്  മരിച്ചത്.

കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ

keralanews oil companies increased the price of oil after karnataka election

ന്യൂഡൽഹി:കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ എണ്ണവില വർധിപ്പിച്ച് എണ്ണക്കമ്പനികൾ.19 ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമോ എന്ന ബിജെപിയുടെ ആശങ്കയാണ് പ്രചാരണം ചൂടുപിടിച്ച വേളയില്‍ വില വര്‍ധിപ്പിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അത് ശരിവയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത പ്രവൃത്തിദിവസം വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി.ആഗോള വിപണിയിലെ വിലനിലവാരം പരിശോധിച്ച് ആഭ്യന്തര വിപണിയിലും വില നിശ്ചയിക്കുക എന്നാണ് കുറച്ചുകാലമായി തുടരുന്ന രീതി.  വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയരുക തന്നെയാണ്. എന്നിട്ടും ആഭ്യന്തര വിപണിയില്‍ 19 ദിവസമായി വില കൂട്ടിയിരുന്നില്ല.ഇതോടെയാണ് കര്‍ണാടക തിരഞ്ഞെടുപ്പാണ് വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് തടസമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. കര്‍ണാടക നിയമസഭയിലേക്ക് വോട്ടെടുപ്പ് ശനിയാഴ്ചയായിരുന്നു. തൊട്ടടുത്ത ദിവസം ഞായര്‍ അവധി.തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരിക്കുകയാണ് കമ്പനികള്‍.