പരിയാരം:പരിയാരം നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ.ശ്രീലയയെ പ്രണയത്തിൽകുരുക്കി ആത്മഹത്യയിലേക്കെത്തിച്ചത് തിരുവനന്തപുരം വെള്ളറട പൊന്നമ്ബി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാളുടെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളത്ത് കണ്ടെയ്‌നര്‍ കമ്പനിയിൽ ജീവനക്കാരനാണ് കിരണ്‍.ജൂണ്‍ രണ്ടിനാണ് പരിയാരം നഴ്സിംഗ് സ്കൂളിലെ ഒന്നാംവര്‍ഷ ബി.എസ്സി. നഴ്‌സിങ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജന്‍-ലീന ദമ്ബതിമാരുടെ മകള്‍ പി.ശ്രീലയ(19)യെ ഹോസ്റ്റൽ മുറിയിലെ ഫാനില്‍ ചുരിദാര്‍ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കാണിച്ചുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കത്തിലെ കൈയക്ഷരം തന്റെ മകളുടേതല്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് രംഗത്ത് വന്നു.മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ശ്രീലയ സ്വന്തം താത്പര്യപ്രകാരമാണ് നഴ്‌സിങ് തിരഞ്ഞെടുത്തത്. പഠനത്തില്‍ ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ല. വീട്ടില്‍ വരുമ്ബോഴെല്ലാം സന്തോഷത്തിലായിരുന്നുവെന്നും ജയരാജ് പൊലീസിനെ അറിയിച്ചിരുന്നു.കോഴിക്കോട് ഗവ. നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവറായ പി.ജയരാജന്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കി.ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് നമ്പറുകളിലേക്കും വന്ന കോളുകള്‍ പരിശോധിച്ചതിലൂടെ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് വിവരം ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ ബെന്നി കുടുങ്ങിയത്.ഫോണിലൂടെ പരിചയപ്പെട്ട ശ്രീലയും ബെന്നിയും പ്രണയത്തിലായി. തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച ബെന്നി ശ്രീലയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രണയവിവരം വീട്ടിലിറിയിക്കുമെന്ന് കിരണ്‍ ശ്രീലയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
ജനങ്ങൾക്ക് കൈവശം വെയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരുകോടി രൂപയാക്കാൻ ശുപാർശ
അഹമ്മദാബാദ്: ജനങ്ങള്‍ക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാന്‍ കേന്ദ്രത്തിനു മുന്നില്‍ ശുപാര്‍ശ.കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.പരിധിക്കു മുകളില്‍ പണം കണ്ടെത്തിയാല്‍ ആ തുക പൂര്‍ണമായി സര്‍ക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ ജസ്റ്റിസ് (റിട്ട.) എം.ബി. ഷാ പറഞ്ഞു.നേരത്തെ 20 ലക്ഷം രൂപ എന്ന ശുപാര്‍ശയായിരുന്നു സംഘം മുന്നോട്ടുവച്ചിരുന്നത്.ഈ തുക തീരെ കുറവായതിനാലാണ് ഇത് ഒരു കോടിയാക്കി ഉയര്‍ത്തിക്കൊണ്ട് ശുപാര്‍ശ ചെയ്തത്.
നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാല്‍ മതി.
തൃശ്ശൂരിൽ വീട് തകർന്നു വീണ് അച്ഛനും മകനും മരിച്ചു
തൃശൂർ:കനത്ത മഴയിൽ വീട് തകർന്നു വീണ് തൃശൂർ വണ്ടൂരിൽ അച്ഛനും മകനും മരിച്ചു.ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77). മകന്‍ ബാബു(40) എന്നിവരാണ് മരിച്ചത്. രാത്രി വീട് തകര്‍ന്നെങ്കിലും രാവിലെയാണ് അയല്‍വാസികള്‍ സംഭവമറിഞ്ഞത്. മണ്ണുകൊണ്ടുള്ള വീട് കനത്തമഴയില്‍ അപകടാവസ്‌ഥയിലായിരുന്നു.
ലോഡ്ജിൽ മുറിയെടുത്തയാൾ മുറിയിലെ എൽഇഡി ടിവിയും മോഷ്ടിച്ച് കടന്നു
ഇരിട്ടി:ലോഡ്ജിൽ മുറിയെടുത്തയാൾ മുറിയിലെ എൽഇഡി ടിവിയും മോഷ്ടിച്ച് കടന്നു. ഇരിട്ടിയിലെ ഒരു ലോഡ്ജിലാണ് സംഭവം.ശങ്കരനാരായണന്‍ എന്ന പേരില്‍ താമസമാക്കിയ വിരുതനാണ് ടി.വി.യുമായി സ്ഥലംവിട്ടത്.15-ന് ലോഡ്ജിൽ മുറിയെടുത്ത ഇയാള്‍ 17-നാണ് മുറിയില്‍നിന്നു മുങ്ങിയത്. ക്ഷേത്രദര്‍ശനത്തിന് പോകുന്നുവെന്നു പറഞ്ഞ് ലോഡ്ജില്‍നിന്ന് പോയ ഇയാള്‍ തിരിച്ചെത്താത്തതിനാല്‍ സംശയം തോന്നി ലോഡ്ജ് ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോഴാണ് ടി.വി. മോഷണം പോയതായി മനസ്സിലായത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംസ്ഥാനത്ത് ചരക്കുലോറി സമരം ആരംഭിച്ചു
പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ചരക്ക് വാഹനങ്ങള്‍ സമരം തുടങ്ങുന്നത്.ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് സൂചന. സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നേക്കും.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കണ്ണൂർ:കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്റ്റർ മിർ മുഹമ്മദലി അവധി പ്രഖ്യാപിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രാത്രിയും മഴ തുടരുകയാണ്.
റിസർവ് ബാങ്ക് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുന്നു
ന്യൂഡൽഹി:റിസർവ് ബാങ്ക് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള നോട്ട് നിലവിലെ നൂറ് രൂപ നോട്ടിനേക്കാള്‍ ചെറുതായിരിക്കും. ഇപ്പോഴുള്ള നൂറ് രൂപ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ആഗസ്‌റ്റിലോ സെപ്‌തംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ വ്യക്തമാക്കി.യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുള്ള ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്‌മാരകത്തിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യുക. മദ്ധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ നോട്ടുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്. 66 എംഎം – 142 എംഎം വലുപ്പത്തിലാണ് നോട്ടുകള്‍ തയ്യാറാകുന്നത്. നിരവധി സുരക്ഷാ സവിശേഷതകളും പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്
കോട്ടയം:പൊന്‍കുന്നം പി പി റോഡില്‍ രണ്ടാം മൈലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിയിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി. 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചിറക്കടവ് സ്വദേശികളായ അമല്‍ സാബു പൂവത്തിങ്കല്‍, അര്‍ജ്ജുന്‍, സ്റ്റെഫിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതിൽ അമലിന്റെ പരിക്ക് ഗുരുതരമാണ്.അമലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അമലിന്റെ തല സമീപത്തുകിടന്ന കല്ലില്‍ ഇടിച്ചാണ് തലയ്ക്ക പരിക്കേറ്റത്. പൊന്‍കുന്നം ഭാഗത്തു നിന്നുവന്ന പിക്കഅപ്പ് വാനാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട വാഹനം എതിര്‍ദിശയില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവർ കുട്ടികളെ കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ജന. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ റോഡില്‍ തെന്നലുണ്ടായിരുന്നെന്നും പിക്കപ്പ് വാനിന് അമിത വേഗമായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ദത്തെടുക്കൽ അംഗീകരിക്കുന്നതിന് അധികാരപ്പെട്ട അതോറിറ്റിയായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം
ന്യൂഡൽഹി:ദത്തെടുക്കൽ അംഗീകരിക്കുന്നതിന് അധികാരപ്പെട്ട അതോറിറ്റിയായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം.വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം അംഗീകാരത്തിനായി ബുധനാഴ്ച ക്യാബിനറ്റിന് മുന്നിൽ സമർപ്പിച്ചു.മജിസ്‌ട്രേറ്റിന്റെ അധികാരപ്പെടുത്തുന്നതിലൂടെ നിലവിൽ ദത്തെടുക്കൽ പ്രക്രിയയ്ക്ക് ആവശ്യമായി വരുന്ന കാലതാമസവും ചിലവും പരിഹിക്കപ്പെടുമെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ സിവിൽ കോടതിക്കാണ് ദത്തെടുക്കൽ സംബന്ധിച്ചുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം.എന്നാൽ സിവിൽ കോടതികളിൽ ധാരാളം കേസുകൾ നിലവിൽ കെട്ടിക്കിടക്കുന്നുണ്ട്.അതുകൊണ്ടു തന്നെ അഡോപ്ഷൻ സംബന്ധിച്ചുള്ള കേസുകൾ തീർപ്പാക്കാൻ കാലതാമസം നേരിടുന്നു.ഇത്തരം കേസുകൾ വർഷങ്ങളായി കോടതിയിൽ തീർപ്പാകാതെ കിടക്കുന്നുണ്ടെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ശിശുക്ഷേമ സമിതികളും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് മേനക ഗാന്ധി എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ശിശുക്ഷേമ ഭവനങ്ങളിലും പരിശോധന നടത്താനും സംസ്ഥാന ഗവണ്മെന്റുകൾക്ക് മന്ത്രി നിർദേശം നൽകി.
ഡബ്ല്യൂസിസി ഭാരവാഹികളെ ‘അമ്മ’ ചർച്ചയ്‌ക്കുവിളിച്ചു;ചർച്ച ഓഗസ്റ്റ് 7 ന്
കൊച്ചി:വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ ‘അമ്മ’ ചര്‍ച്ചക്ക് വിളിച്ചു. ആഗസ്റ്റ് 7 നാണ് ചര്‍ച്ച നടക്കുക. പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ചര്‍ച്ച നടക്കുക.എ.എം.എം.എയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും എ.എം.എം.എയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. തുടര്‍ന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു. സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാകളക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.അതേസമയം നിരപരാധിത്വം തെളിയിക്കാതെ സംഘടനകളിലേക്ക് തിരിച്ചു വരില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.