തിരുവനന്തപുരം:പ്രളയബാധിതർക്ക് സഹായവുമായി സംസ്ഥാനത്തെ ബാങ്കുകളും. വിദ്യാഭ്യാസം ഒഴികെയുള്ള വായ്പകള്‍ക്ക് എല്ലാ ബാങ്കുകളും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയമായിരിക്കും നല്‍കുക.പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ വില്ലേജുകളിലെ ജനങ്ങള്‍ക്കും ഈ ഇളവുകള്‍ ലഭിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി.പ്രത്യേകമായി തയ്യാറാക്കിയ മാര്‍ഗരേഖ പ്രകാരമാണ് ദുരിശ്വാസ പ്രവര്‍ത്തനങ്ങളില്‍ ബാങ്കുകളുടെ ഇടപെടല്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി മാര്‍ഗരേഖ ബാങ്കുകള്‍ക്ക് കൈമാറി.പ്രളയ ബാധിതമേഖലയിലെ മുഴുവന്‍ വായ്പകളും പുനക്രമീകരിച്ചു. ഇതിനനുസരിച്ച് തിരിച്ചടവ് കാലാവധി പുനര്‍ നിശ്ചയിക്കും. വായ്പകള്‍ക്കുള്ള മൊറട്ടോറിയവും വായ്പകളുടെ പുനക്രമീകരണവും ജൂലൈ 31മുതല്‍ ഒരു വര്‍ഷത്തേക്കാണെന്ന് എസ്‌എല്‍ബിസി കണ്‍വീനര്‍ കെജി മായ പറഞ്ഞു.വെള്ളപ്പൊക്കത്തില്‍ സ്റ്റോക്ക് നഷ്ടമായ വ്യാപാരികള്‍ക്ക് പുതിയ വായ്പ നല്‍കും. അധിക വായ്പ ആവശ്യമുള്ളവര്‍ക്ക് ജാമ്യം ഒഴിവാക്കി അധിക തുക നല്‍കും. ആറുമാസത്തേക്ക് മിനിമം, ബാലന്‍സ്, സേവനങ്ങള്‍ക്കുള്ള ഫീസ് എന്നിവ ഒഴിവാക്കിയതായി സംസ്ഥാനതല ബാങ്കേഴ്‌സ സമിതി ചെയര്‍മാന്‍ ടിഎന്‍ നോഹരന്‍ പറഞ്ഞു.കാര്‍ഷികം, ഭവന,വ്യവസായ വായ്പകള്‍ക്ക് ഇളവുകള്‍ ലഭിക്കും. വാഹന വായ്പകളുടെ ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തിലാക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും
ഒരുലക്ഷം രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറുമായി കണ്ണൂരിൽ ഒരാൾ പിടിയിൽ
കണ്ണൂർ:ഒരുലക്ഷം രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറുമായി കണ്ണൂരിൽ ഒരാൾ പിടിയിൽ. കാട്ടംബ്ബള്ളി കോട്ടക്കുന്നിലെ അബ്ദുൽ റഹീമാണ്(48) കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്.പഴ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ പത്തുഗ്രാം ബ്രൗൺ ഷുഗറും ലഹരി കുത്തിവെയ്ക്കാനുപയോഗിക്കുന്ന സിറിഞ്ചും ഇയാളിൽ നിന്നും പിടിച്ചെടുത്തു.മുംബൈയിൽ നിന്നും ബ്രൗൺ ഷുഗർ അടക്കമുള്ള ലഹരിവസ്തുക്കൾ കണ്ണൂരിലെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ഉത്സവാഘോഷങ്ങളുടെ മറവിൽ കണ്ണൂരിലേക്ക് ലഹരി കടത്തിന് നീക്കമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.ഇതറിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു.
ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വടകരയിലെ ഇരുനൂറിലധികം സ്വകാര്യ ബസ്സുകൾ
വടകര:ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വടകരയിലെ ഇരുനൂറിലധികം സ്വകാര്യ ബസ്സുകൾ. ഇന്നലത്തെ യാത്രയിലൂടെ 15 ലക്ഷം രൂപയാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും സമാഹരിച്ചത്.കോഴിക്കോട് ജില്ലയിലെ മുക്കം റൂട്ടിലും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തി.കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി അടക്കമുള്ള പ്രധാന റൂട്ടിലോടുന്ന ബസ്സുടമകളെല്ലാം ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബസ് ജീവനക്കാരും അവരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട്.കെ.കെ.ഗോപാലന്‍ നമ്പ്യാർ പറഞ്ഞു.സ്റ്റാന്‍റുകളില്‍ ജോലി ചെയ്യുന്ന ബസ് പാസഞ്ചേഴ്സ് ഗൈഡുമാരും ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിക്കായി മാറ്റി വെച്ചു.
ത്യാഗസ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു
തിരുവനന്തപുരം:ത്യാഗസ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും. തുടര്‍ന്ന് ബലി അറുക്കലും ആണ് ചടങ്ങ്.പ്രളയ വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി ആണ് ഇത്തവണത്തെ ബലി പെരുന്നാള്‍.ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവാനും ദുരിത ബാധിതരെ സഹായിക്കാനും വിശ്വാസികൾക്ക് മത നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പെരുനാൾ ആശംസയിൽ പറഞ്ഞു.ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാം. മത-ജാതി-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്. പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ലോകമെങ്ങുമുളള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം:പ്രളയക്കെടുതിക്കിടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്‍റെ നമ്പർ പറഞ്ഞാല്‍ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പർ നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നു പറഞ്ഞ മന്ത്രി ക്യാമ്ബുകളില്‍ നിന്നും വീടുകളിലെത്തുന്നവര്‍ക്കും, മഴക്കെടുതിയില്‍ ഇതുവരെ റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കും ഇന്നു കട തുറക്കുന്നത് ഒരു സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിൽ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു
കണ്ണൂർ:കണ്ണൂരിൽ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു.കക്കാട് കോര്‍ജാന്‍ യു പി സ്‌കൂളിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ നിന്നുമാണ് നാടന്‍ ബോംബ്, കൈമഴു, വാള്‍, കത്തി തുടങ്ങിയവ കണ്ടെടുത്തത്.നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി. ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു.നാടന്‍ ബോംബ് നിര്‍വീര്യമാക്കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
ബസ്സുകളുടെ സഹായനിധി ശേഖരണം ഈ മാസം 30 ന്
കണ്ണൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി കണ്ണൂർ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയിലെ മുഴുവൻ ബസ്സുകളും ഈ മാസം മുപ്പതിന് സർവീസ് നടത്താൻ തീരുമാനിച്ചു.
നെല്ലിയോട് മേഖലയിൽ ഭൂമിയിൽ വിള്ളൽ; ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൊട്ടിയൂർ:നെല്ലിയോട് മേഖലയിൽ ഭൂമിയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.സ്ഥലം വാസയോഗ്യമല്ലെന്നും ഇടിയാൻ സാധ്യതയുള്ളതിനാൽ വീടുകളിലെ സാമഗ്രികൾ എടുത്തുമാറ്റാനും സ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് അധികൃതർ നിർദേശം നൽകി.ശനിയാഴ്ച മുതലാണ് ഈ പ്രദേശത്ത് ഭൂമി ഇടിഞ്ഞു താഴാൻ ആരംഭിച്ചത്.ഇതേ തുടർന്ന് പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.ഭൂമി ഇടിഞ്ഞു തെന്നിമാറുന്നതിനെ തുടർന്ന് ഇവിടുത്തെ വീടുകളും കൃഷികളും നശിച്ചു. അപൂർവമായ ഈ ഭൗമ പ്രതിഭാസത്തെ കുറിച്ച് വിദഗ്ദ്ധ പഠനം ആവശ്യമാണെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.അതിശക്തമായ മഴയും പ്രദേശത്തെ ഭൂമിയുടെ ചെരിവും മണ്ണിന്റെ ഘടനയുമാണ് വില്ലൻ വീഴാൻ കാരണമെന്ന് ജിയോളജിസ്റ്റ് കെ.ആർ ജഗദീശൻ അറിയിച്ചു.പ്രദേശത്തെ മണ്ണിനു പിടിച്ചു നിർത്താൻ സാധിക്കുന്നതിലും കൂടുതൽ മഴവെള്ളം ഇറങ്ങിയതാണ് വിള്ളലിന് മറ്റൊരു കാരണം.ഇതേകുറിച്ച് സെന്റർ ഫോർ എര്ത് സയന്സിന്റെ വിശദമായ പഠനത്തിനായി ശുപാർശ നൽകാനായി ജില്ലാ കല്കട്ടർക്ക് റിപ്പോർട്ട് നൽകും.300 മുതൽ 400 മീറ്റർ വരെ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.വിള്ളൽ വീണ വീടുകളിലൊന്നും ഇനി താമസിക്കാനാകില്ലെന്നും അവർ ഇവിടെ നിന്നും മാറേണ്ടി വരുമെന്നും ജിയോളജിസ്റ്റ് അറിയിച്ചു.
പേരാവൂർ തിരുവാണോപ്പുറത്ത് കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
പേരാവൂര്‍ :തിരുവോണപുറത്ത് കെ.എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ബസിനുള്ളില്‍ കുരുങ്ങി കിടന്ന ഡ്രൈവറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ് ആര്‍.ടിസി സൂപ്പര്‍ഫാസ്റ്റും മാനന്തവാടിയില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ.സി.ആര്‍ ടി സി യുമാണ് കൂട്ടിയിടിച്ചത്. തിരുവോണപുറം വളവിനാണ് അപകടം. അപകടത്തെത്തുടര്‍ന്ന് നിടുപൊയില്‍ തലശേരി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു
കൊച്ചി:രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു.പുതുവൈപ്പിനിലാണ് സംഭവം.ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധന്‍ (70) ആണ് മരിച്ചത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകളെ രക്ഷപ്പെടുത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. വേലായുധനും രക്ഷാപ്രവര്‍ത്തനത്തിനു മുന്‍നിരയിലുണ്ടായിരുന്നു.