മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം.ഉൽഘാടനത്തിനൊരുങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് ഇന്നലെ മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ അനുമതി നൽകിയിരുന്നു.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഇന്നലെ വിമാനത്താവളം സന്ദർശിക്കാനെത്തിയത്.സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ നന്നേ പാടുപെട്ടു.രാവിലെ പത്തുമണി മുതലാണ് വിമാനത്താവളത്തിലേക്ക് സന്ദർശകരെ അനുവദിച്ചതെങ്കിലും എട്ടു മണി മുതൽ തന്നെ വിമാനത്താവള കവാടത്തിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ടെർമിനൽ ബിൽഡിംഗ് നിറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തവണ ഗേറ്റ് അടച്ചു. ബിൽഡിങ്ങിലെ ജനങ്ങൾ ഇറങ്ങിയതിനു ശേഷമാണ് വീണ്ടും ജനങ്ങളെ കയറ്റിയത്.സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളും വിമാനത്താവളം കാണാനെത്തിയിരുന്നു.സന്ദർശകരുടെ തിരക്ക് കാരണം മട്ടന്നൂർ ടൗണിലും പരിസരപ്രദേശത്തും രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.ഉച്ചവരെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.കണ്ണൂർ റോഡിൽ കൊതേരി വരെയും ഇരിട്ടി റോഡിൽ കോടതി പരിസരം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.വിമാനത്താവളത്തിലേക്കുള്ള കണ്ണൂർ അഞ്ചരക്കണ്ടി റോഡ് പൂർണ്ണമായും വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.തിരക്ക് നിയന്ത്രണാതീതമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉച്ചയോടെ വിമാനത്താവളത്തിന്റെ ഗേറ്റ് അടച്ചു.പിന്നീട് തിരക്ക് നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് ഗേറ്റ് വീണ്ടും തുറന്നത്. ടെർമിനൽ കെട്ടിടത്തിലും എസ്‌കലേറ്ററിലും ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.തിക്കിലും തിരക്കിലുംപെട്ട് ചിലർക്ക് നിസ്സാര പരിക്കേറ്റു.അവധി ദിവസമായ ഇന്നും വിമാനത്താവളത്തിലെ തിരക്ക് വർധിച്ചേക്കും.
ബസ് ചാർജ് വർധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ
കോഴിക്കോട്: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വിഭാഗീയത ഉണ്ടാക്കാനാണ് ബസുടമകളുടെ സമര പ്രഖ്യാപനമെന്നും ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.ബസുടമകളിലെ ഒരു വിഭാഗം മാത്രമാണ് സമര പ്രഖ്യാപനം നടത്തിയത്. ഇത് എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ്. പൊതു ഗതാഗത സംവിധാനമാകെ പ്രതിസന്ധിയിലാണ്. പ്രശ്‌നങ്ങളോട് സര്‍ക്കാരിന് അനുകമ്ബയാണുള്ളത്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്ത് കൊടുത്തു. ടാക്‌സ് 90 ദിവസം കൊണ്ട് അടക്കുന്ന സംവിധാനം ഉണ്ടാക്കി കൊടുത്തു. 15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു. 20 വര്‍ഷമാക്കി.ആറ് മാസം മുന്‍പ് ചാര്‍ജ് വര്‍ധിപ്പിച്ചതാണ്. വിഭാഗീയത ഉണ്ടാക്കാനാണ് സമര പ്രഖ്യാപനം. ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ല എന്നും മന്ത്രി പറഞ്ഞു.അതേസമയം കെഎസ്‌ആര്‍ടിസിയില്‍ നിന്ന് ആരെയും പിരിച്ച് വിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.വര്‍ഷങ്ങളായി ജോലിക്കെത്താത്തവരുടെ പേര് നീക്കം ചെയ്തതാണ്.ഇവർക്ക് നേരത്തെ നോട്ടീസ് നല്‍കിയതാണ്. കെഎസ്‌ആര്‍ടിസിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലത്തവരാണ് അവര്‍ എന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;സ്കൂളുകൾക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം അവധി നൽകാമെന്ന് ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം അവധി നല്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ഉത്തരവിട്ടു. വിദ്യാഭ്യാസ ഉപഡയറക്റ്റർമാർക്കാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലും വൈദ്യുതി ലൈനിലുണ്ടാകുന്ന തകരാറും മൂലം അപകട സാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ മുൻകരുതൽ എന്ന നിലയ്ക്കാണ് നിർദേശമെന്നും ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ വിഭാഗവുമായി ആലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
ശബരിമല വിഷയത്തിൽ സർക്കാരുമായുള്ള ചർച്ചയിൽ നിന്നും തന്ത്രി കുടുംബം പിൻവാങ്ങി
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്.കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം മതി ചര്‍ച്ചയെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന തീരുമാനം സര്‍ക്കാരിനെ ഇന്ന് തന്നെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്ത്രിമാരെ കൂടാതെ പന്തളം രാജകുടുംബാംഗങ്ങളുമായും തിങ്കളാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. അതേസമയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തന്ത്രിമാരും രാജകുടുംബാംഗങ്ങളും താല്പര്യം അറിയിച്ചിട്ടില്ല. സംഭവവികാസങ്ങളില്‍ തങ്ങളുടെ അതൃപ്തി തന്ത്രിമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു.
അധ്യാപികയുടെ മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈഞരമ്പ് മുറിഞ്ഞു;സംഭവം കണ്ണൂർ മമ്പറത്ത്
കണ്ണൂർ:അധ്യാപികയുടെ മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈഞരമ്പ് മുറിഞ്ഞു.മമ്പറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഈ ക്രൂരത അറങ്ങേറിയത്. പരീക്ഷ എഴുതിയില്ല എന്ന കാരണത്താല്‍ സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. സ്‌കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈ ഞരമ്പ് മുറിയുകയായിരുന്നു. കുഴിയില്‍പീടിക സ്വദേശിയായ ആറുവയസുകാരനാണ് മര്‍ദനമേറ്റത്.കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം.മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ദ്ധനവ് വീണ്ടും ആവശ്യപ്പെടുന്നത്. ബസ്സ് ഓര്‍ണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ഡീസല്‍ വിലയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രതികരിച്ചിരുന്നു. മിനിമം ചാർജ് എട്ടുരൂപയിൽ നിന്നും പത്തു രൂപയാക്കണം,മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററിൽ നിന്നും 2.5 കിലോമീറ്ററാക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബസ്സുകളുടെ ഡീസൽ വിലയിൽ ഇളവ് നൽകണം.വാഹന നികുതിയിൽ നിന്നും സ്വകാര്യ ബസ്സുകളെ പൂർണ്ണമായും ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി
കോട്ടയം:കന്യാസ്ത്രീയെ പീജിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.ഈ മാസം ഇരുപതാം തീയതി വരെയാണ് റിമാൻഡ് കാലാവധി.റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിഷപ്പിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി.കേസ് പരിഗണിച്ച ജഡ്ജി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. പൊലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്തതിനാല്‍ തന്നെ റിമാന്‍ഡ് കാലാവധി നീട്ടുന്നതായി മജിസ്ട്രേട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോയെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി.അതേസമയം, ബിഷപ്പ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും.
വടകരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്:വടകരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.ചോളം വയല്‍ ശ്രീജേഷിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിലവില്‍ സിപിഎം-ബിജെപി സംഘര്‍ഷം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.
ഇടുക്കി അണക്കെട്ട് ഇന്ന് 11 മണിക്ക് തുറന്നുവിടും
ഇടുക്കി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുക.ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്‌ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്‌ഇബി ബോര്‍ഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്.അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ സ്ത്രീപ്രവേശനം;തന്ത്രി കുടുംബവുമായി സർക്കാർ ചർച്ച നടത്തും
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാറും തന്ത്രിമാരുമായി ചര്‍ച്ച നടത്തും.കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.തന്ത്രിമാരായ താഴമണ്‍ മഠത്തിലെ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരോടാണ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കെത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കണമെന്നും സര്‍ക്കാരിനോടു സിപിഎം ആവശ്യപ്പെട്ടിരുന്നു.