News Desk

കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

keralanews the dead body of soldier antony sebastian brought to kerala

നെടുമ്പാശ്ശേരി:കാശ്മീരിൽ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കേരളത്തിലെത്തിച്ചു.മൃതദേഹം ജില്ലാ കലക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.തുടര്‍ന്ന് ഉദയം പേരൂരിലെ വീട്ടിലേക്ക് എത്തിച്ചു. ഇവിടെ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഉദയംപേരൂര്‍ സ്റ്റെല്ലാ മേരീസ് കോണ്‍വെന്റിന് സമീപം കറുകയില്‍ പരേതനായ മൈക്കിളിന്റെ മകനണ് ആന്റണി സെബാസ്റ്റ്യന്‍. ആന്റണി സെബാസ്റ്റ്യന്‍ സേവനം ചെയ്തിരുന്ന ബറ്റാലിയനിലെ സുബേദാര്‍ വിശ്വമോഹനനും മറ്റു മൂന്നു സഹപ്രവര്‍ത്തകരും മൃതദേഹത്തെ അനുഗമിച്ച്‌ എത്തിയിട്ടുണ്ട്. കൃഷ്ണഗാട്ടി സെക്ടറില്‍ വച്ചാണ് തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെയാണ് ആന്റണിക്ക് വെടിയേറ്റത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും  ആന്റണി സെബാസ്റ്റ്യന്‍ പൂഞ്ചിലെ സൈനികാശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെ അന്ത്യം വരിക്കുകയായിരുന്നു .കൊച്ചിയില്‍ നിന്ന് ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് 3 മണി വരെ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവല്‍ സെമിത്തേരിയിലേയ്ക്ക് കൊണ്ടു പോകുകയും ആറ് മണിയോടെ സംസ്ക്കാരം നടക്കുകയും ചെയ്യും .

ശബരിമലയിൽ മണ്ഡല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി;കനത്ത സുരക്ഷാ സംവിധാനങ്ങളുമായി സർക്കാർ

keralanews only few days left for mandala ulsavam in sabarimala govt will arrange tight security

പത്തനംതിട്ട:ശബരിമലയിൽ മണ്ഡല മകരവിളക്ക് ഉത്സവകാലം ആരംഭിക്കാൻ ദിവസങ്ങളെ മാത്രം ശേഷിക്കെ വൻ സുരക്ഷാ സംവിധാനങ്ങളുമായി സർക്കാർ. ഇത്തവണത്തെ ശബരിമല മണ്ഡലകാലം സര്‍ക്കാരിന് വന്‍ വെല്ലുവിളിയാണ് ഉയർത്തുക.ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതോടെ യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും ശബരിമലയിലുള്ളത്. ഇത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് സൂചന.ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികള്‍ക്കു സുരക്ഷ ഒരുക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.മണ്ഡല മകരവിളക്ക് ഉല്‍സവത്തോടനുബന്ധിച്ച് 64 ദിവസമാണു നട തുറക്കുന്നത്. ഈ മാസം 16ന് തുറക്കുന്ന നട ഡിസംബര്‍ 27നാണ് അടയ്ക്കുക. 27നാണ് മണ്ഡലപൂജ. പിന്നീട് ഡിസംബര്‍ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11നാണ് പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണ് പൊലീസിന്.വിശദമായ സുരക്ഷാ പദ്ധതിയാണ് സര്‍ക്കാര്‍ ശബരിമലയ്ക്കായി തയാറാക്കിയിരിക്കുന്നത്.കഴിഞ്ഞ തവണ 2800 പൊലീസിനെയാണു വിന്യസിച്ചത്.ഇത്തവണ പതിനായിരത്തിന് മുകളില്‍ പൊലീസുകാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതല്‍ 30 വരെയാണ് ആദ്യഘട്ടം. 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടം. 14 മുതല്‍ 29 വരെ മൂന്നാംഘട്ടം. 29 മുതല്‍ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതല്‍ 20 വരെ അഞ്ചാംഘട്ടം.സൗത്ത് സോണ്‍ എഡിജിപി അനില്‍കാന്താണ് ചീഫ് പൊലീസ് കോഓര്‍ഡിനേറ്റര്‍. എഡിജിപി അനന്തകൃഷ്ണന്‍ കോ- ചീഫ് കോഓര്‍ഡിനേറ്റര്‍. സേനാ വിന്യാസത്തിന്‍റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയന്ന്‍റെ നേതൃത്വത്തില്‍ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാന്‍ഡോകളെയും മണിയാറിലെ കെഎപി അഞ്ചാം ബറ്റാലിയനില്‍ വിന്യസിക്കും.പമ്പയിലും സന്നിധാനത്തും കൂടുതല്‍ സിസിടിവി ക്യാമറകള്‍ ബോര്‍ഡിന്‍റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കു കയ്യില്‍ ധരിക്കാന്‍ പ്രത്യേക ബാന്‍ഡുകള്‍ നല്‍കും. ഇതിനുവേണ്ടി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകള്‍ ഉണ്ടാകും. സുരക്ഷയ്ക്കായി കമാന്‍ഡോകളെയും ക്വിക്ക് റിയാക്ഷന്‍ ടീമിനെയും സന്നിധാനത്തു വിന്യസിക്കും.മണ്ഡല മകരവിളക്ക് കാലത്ത്  ദിവസം പ്രതി ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്താറുണ്ട്. അറുന്നോളം സ്ത്രീകള്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡല കരവിളക്ക് കാലം സര്‍ക്കാരിന് വന്‍ പരീക്ഷണ കാലഘട്ടമാകുമെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.

ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി,പന്തളം രാജ കുടുംബാംഗങ്ങൾ

keralanews thanthri and panthalam royal family ready to talk with govt in sabarimala issue

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി,പന്തളം രാജ കുടുംബാംഗങ്ങൾ.സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബ പ്രതിനിധികള്‍ പറഞ്ഞു. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്.മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായി പന്തളം കുടുംബങ്ങളും തന്ത്രി കുടുംബവും ചര്‍ച്ചയ്ക്ക് തയ്യാറായത്. നേരത്തെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും ഇരുവരും പിന്മാറിയിരുന്നു. അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് മാറില്ല. ഭരണഘടനാ പ്രകാരം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല.

പെട്രോൾ പമ്പിലെ അക്രമം;ബിഎംഎസ് മേഖല പ്രസിഡന്റ് ഉൾപ്പെടെ മുഖ്യപ്രതികൾ റിമാൻഡിൽ

keralanews violence in petrol pump two accused including bms area president remanded

കൂത്താട്ടുകുളം:കൂത്താട്ടുകുളത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഎംഎസ് നേതാവ് ഉൾപ്പെടെ രണ്ടു പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കേസിലെ മുഖ്യപ്രതി ബിഎംഎസ് മേഖല പ്രസിഡന്റും ആർഎസ്എസ് നേതാവുമായ കുമ്മണം രാജു എന്ന കെ.കെ രാജു,രണ്ടാം പ്രതി കൂത്താട്ടുകുളം മേനാമറ്റം മനോജ് എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എസ്‌ഐ ബ്രിജിത് കുമാർ അറിയിച്ചു.പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് തെളിവ് ശേഖരിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കൂത്താട്ടുകുളം ടൗണിൽ ഓട്ടോ ഓടിക്കുന്ന രാജു പമ്പിൽ ഡീസൽ അടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ പമ്പിലെ ജീവനക്കാരനായ വഴിത്തല കൊച്ചുപറമ്പിൽ അമൽ ദിവാകരനെ മർദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

​കണ്ണൂർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ന്‍റെ ടി​ക്ക​റ്റു​ക​ള്‍ റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റു തീർന്നു

keralanews the tickets of first flight from kannur airport sold out in record time

കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിന്‍റെ ടിക്കറ്റുകള്‍ റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റു തീർന്നു.ഉദ്ഘാടനദിനത്തില്‍ കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ 186 ടിക്കറ്റുകളാണ് 55 മിനിറ്റിനുള്ളിൽ വിറ്റുതീര്‍ന്നത്.അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ഡിസംബര്‍ ഒൻപതിനാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനമായ എയര്‍ഇന്ത്യ എക്‌സ്പ്രസിന്‍റെ വിമാനം യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെടുക.ഉദ്ഘാടന ദിവസം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയില്‍ റിയാദിലേക്ക് മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും സര്‍വീസ് നടത്തും. ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സര്‍വീസുണ്ടാകും. മസ്കറ്റിലേക്ക് മൂന്ന് ദിവസമാണ് സര്‍വീസുണ്ടാകുക. ദുബായിലേക്ക് ആദ്യഘട്ടത്തില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. അബുദാബിയിലേക്ക് സര്‍വീസ് നടത്താനുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം എട്ടിനു വൈകുന്നേരം തിരുവനന്തപുരത്തുനിന്നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കും.

ശബരിമല സ്ത്രീ പ്രവേശനം;പുനഃപരിശോധനാ ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം

keralanews supreme court decsion to consider the review petition regarding women entry in sabarimala in open court

ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പട്ട സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം.സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികളാണ്‌ ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജന്‍ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗബെഞ്ച‌് ഇന്ന്‌ പരിഗണിച്ചത്‌. ചേബറിലാണ‌് ഹര്‍ജികള്‍ പരിഗണിച്ചത്‌. ഹര്‍ജിയില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ്‌ അയക്കും. ചീഫ‌്ജസ‌്റ്റിസിന‌് പുറമെ കേസില്‍ നേരത്തെ വിധി പറഞ്ഞ എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ‌് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമല്‍ഹോത്ര എന്നിവരാണ്‌ റിവ്യൂ ഹര്‍ജി പരിഗണിച്ചത്‌. ഇന്ത്യന്‍ യങ് ലോയേഴ‌്സിന്റെ ഹര്‍ജിയില്‍ മുന്‍ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച‌് സെപ‌്തംബര്‍ 28ന‌് പുറപ്പെടുവിച്ച വിധിക്കെതിരെയാണ‌് 49 പുനഃപരിശോധനാഹര്‍ജികള്‍ വന്നത് . പന്തളം കൊട്ടാരം, തന്ത്രി കണ‌്ഠര‌് രാജീവര‌്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണഫോറം, എന്‍എസ‌്‌എസ‌്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ‌് ഹര്‍ജി നല്‍കിയത‌്. പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനമായെങ്കിലും സ്ത്രീപ്രവേശനം സംബന്ധിച്ച് സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കിയിട്ടില്ല.ഇതോടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന വിധി നിയമമായി നിലനിൽക്കും.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

keralanews air india express started ticket booking from kannur airport

കണ്ണൂര്‍: അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.അബുദാബി, റിയാദ്, മസ്കറ്റ്, ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തത്കാലം ഒരു വിമാനമാണ് എയര്‍ ഇന്ത്യ എത്തിക്കുക. ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ഈ വിമാനം എത്തും. ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തുമണിക്ക്  അബുദാബിയിലേക്ക് പറന്നാണ് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങുന്നത്. ഈ വിമാനം തന്നെ വൈകിട്ട് ഏഴിന് കണ്ണൂരിൽ തിരിച്ചെത്തും.പിന്നീട് രാത്രി 9.05ന് റിയാദിലേക്ക് സര്‍വീസ് നടത്തും.പുലര്‍ച്ചെ തിരിച്ചെത്തുകയും ചെയ്യും.റിയാദിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസവും അബുദാബിയിലേക്ക് നാല് ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. ഷാര്‍ജ, ദോഹ എന്നിവടങ്ങളിലേക്കും നാല് ദിവസം സര്‍വീസുണ്ടാകും. മസ്കറ്റിലേക്ക് മൂന്ന് ദിവസമാണ് സര്‍വീസുണ്ടാകുക.

ശബരിമലയിലെ അക്രമം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു

keralanews conflict in sabarimala high court charged case voluntarily

കൊച്ചി:ചിത്തിര ആട്ടത്തിരുന്നാള്‍ പുജകള്‍ക്കായി നട തുറന്നപ്പോൾ  ശബരിമല സന്നിധാനത്ത് ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി.മനോജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെളിവായി സ്വീകരിച്ചാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി.ചിത്തിര ആട്ടത്തിരുന്നാളിന് നട തുറന്നപ്പോള്‍ ആചാര ലംഘനമുണ്ടായെന്നും ദര്‍ശനത്തിന് വന്ന സ്ത്രീകള്‍ ആക്രമണത്തിനിരയായെന്നും സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായില്ലെന്ന പരാതി ഉള്‍പ്പടെ നട തുറന്നപ്പോഴുണ്ടായ എല്ലാം സംഭവങ്ങളും സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ; ദൈവത്തിന്റെ വിധി നടപ്പിലായതായി സനലിന്റെ ഭാര്യ വിജി

keralanews suicide of dysp harikumar the destiny of god executed said sanal kumars wife viji

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സനല്കുമാറിന്റെ ബന്ധുക്കൾ രംഗത്ത്.ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.പ്രതിയെ പിടികൂടണമെന്ന ആവശ്യപ്പെട്ട് സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസത്തിലായിരുന്നു വിജി. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതോടെ വിജി ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം അവസാനിപ്പിച്ചു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം കല്ലമ്ബലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിൽ ഡിവൈഎസ്പി ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.നെയ്യാറ്റിന്‍കര സ്വദേശി സനലിനെ ഡിവൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം കാറിനു മുൻപിലേക്ക് തള്ളിയിട്ട്  കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിന് തൊട്ടു പിന്നാലെയാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനിരക്കിൽ തീരുമാനമായില്ല

keralanews ticket rate of air india express from kannur airport not confirmed yet

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രാനിരക്കിൽ തീരുമാനമായില്ല.ടിക്കറ്റ് ബുക്കിങ് ഉടൻതന്നെ തുടങ്ങുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അക്കാര്യം ഉറപ്പിക്കാത്തതിനാൽ കന്നിയാത്രയ്‌ക്കൊരുങ്ങിയ പ്രവാസികൾ ആശയക്കുഴപ്പത്തിലാണ്.ദിവസേന നിരവധിപേർ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വെബ്സൈറ്റിലും വിവിധ ട്രാവൽ ഏജന്സികളിലും അന്വേഷണങ്ങളുമായി എത്തുന്നുണ്ട്. എന്നാൽ ടിക്കറ്റ് നിരക്കിൽ വ്യക്തത വരാത്തതിനാൽ ഇതുവരെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടില്ല.നിലവിൽ അബുദാബി,റിയാദ്,ദോഹ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്നും സർവീസ് നിശ്ചയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള സമയപട്ടികയും പുറത്തിറക്കിയിട്ടുണ്ട്. അതേസമയം സർവീസ് തുടങ്ങുന്ന ദിവസം തന്നെ സംഘമായി യാത്ര ചെയ്യാൻ വിവിധ പ്രവാസി സംഘടനകൾ താല്പര്യമറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരെ സമീപിച്ചിട്ടുണ്ട്.എന്നാൽ ഇത്തരം സംഘങ്ങൾക്ക് പ്രത്യേകം പാക്കേജ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനി.ഇത് പുനഃപരിശോധിക്കണമെന്നും യാത്രാസംഘങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.നിരക്ക് കൂട്ടാനാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നുമുള്ള ആരോപണങ്ങളൂം ഉയരുന്നുണ്ട്.