News Desk

കോടതി ഉത്തരവ് പ്രകാരം കെ എസ് ആര്‍ ടി സി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനമായി;പിരിച്ചുവിടുന്നത് 3,861 താല്‍ക്കാലിക ജീവനക്കാരെ

keralanews ksrtc has decided to dismiss m panal conductors as a court order and dissolve 3861 temporary workers

തിരുവനന്തപുരം:കോടതി ഉത്തരവ് പ്രകാരം കെ എസ് ആര്‍ ടി സി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനമായി.ഇതനുസരിച്ച്  3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഇവർക്കുള്ള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായിട്ടുണ്ട്. അറിയിപ്പ് ഇന്ന് രാവിലെ മുതല്‍ ജീവനക്കാര്‍ക്ക് കൈമാറി തുടങ്ങും.പിരിച്ചുവിടുന്നതായുള്ള ഉത്തരവ് കൈപ്പറ്റിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് താല്ക്കാലിക ജീവനക്കാരുടെ തീരുമാനം.എം പാനൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കൊപ്പം പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 പേരെ നിയമിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും.ഇവർക്കുള്ള ശുപാര്‍ശയും ഇന്നുമുതല്‍ നല്‍കിത്തുടങ്ങും.പിരിച്ചുവിടലിനെതിരെ ഡിസംബര്‍ 19 ന് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച്‌ നടത്താൻ താൽക്കാലിക ജീവനക്കാർ  തീരുമാനിച്ചിട്ടുണ്ട്.കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.അതിനിടെ എംപാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;നടി ലീന മരിയ പോൾ മൊഴിനൽകാൻ ഇന്ന് ഹാജരായേക്കും

keralanews shooting at beauty parlour actress leena maria paul will appear before police to give statement

കൊച്ചി:കൊച്ചിയിൽ നടന്ന ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ മൊഴിനൽകുന്നതിനായി  നടി ലീന മരിയ പോൾ ഇന്ന് ഹാജരായേക്കും.അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റ് കമ്മീഷണര്‍ പി.പി ഷംസിന് മുന്നിലാണ് നടി ഹാജരാവുക. ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ലീന അറിയിച്ചിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി നല്‍കാന്‍ നേരിട്ട് ഹാജരാകാന്‍ ലീനയോട് പൊലീസ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹൈദരാബാദിലായിരുന്ന അവര്‍ ഇന്ന് ഹാജരാകാമെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു.മുബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ 25 കോടി രൂപ ആവശ്യപ്പെട്ട് തനിക്ക് നാലുതവണ ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായി ഇന്നലെ നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഭീഷണിയെകുറിച്ച്‌ പൊലീസിനെ അറിയിച്ചിരുന്നതായും പരാതി നല്‍കിയിരുന്നില്ലെന്നും നടി പറഞ്ഞു.ഇന്ന് എ.സി.പിക്കു മുന്നില്‍ ഹാജരാകുമ്ബോള്‍ ഭീഷണി സംബന്ധിച്ച്‌ പരാതി നല്‍കുമെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നടി വ്യക്തമാക്കി.

ജിദ്ദയിൽ മലയാളി യുവാവ് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ചുമരിലടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു

keralanews malayali man committed suicide after killing his baby in jiddah

ജിദ്ദ:ജിദ്ദയിൽ മലയാളി യുവാവ് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ചുമരിലടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു.ആലപ്പുഴ സ്വദേശി ശ്രീജിത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭർത്താവാണ് മരിച്ച ശ്രീജിത്ത്(30).കുടുംബവഴക്കിനെത്തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചു.മൂന്നുമാസം മുൻപ് വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും.വീട്ടിലെ ബഹളത്തെത്തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ഇതിന് ശേഷമാണ് കുട്ടിയുടെ കൊലപാതകത്തേയും ആത്മഹത്യയേയും കുറിച്ച്‌ കൃത്യമായ ചിത്രം നാട്ടിലും ലഭിച്ചത്.കുടുംബവഴക്കിനെ തുടര്‍ന്നു ശ്രീജിത് കുഞ്ഞിനെ എടുത്ത് ഭിത്തിയില്‍ അടിക്കുകയായിരുന്നെന്നും ഭാര്യ അനീഷ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണു റിപ്പോര്‍ട്ട്. കുഞ്ഞ് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്.ചികില്‍സയിലുള്ള അനീഷയില്‍ നിന്ന് പൊലീസ് കാര്യങ്ങള്‍ തിരക്കി. ഇതിന് ശേഷമാണ് കൊലപാതകം പൊലീസ് സ്ഥിരീകരിച്ചത്. കുടുംബ വഴക്കിന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.ആലപ്പുഴ നൂറനാട് സ്വദേശിയും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി നഴ്‌സുമാണ് അനീഷ. നാട്ടിലായിരുന്ന ശ്രീജിത്ത് 3 മാസം മുന്‍പാണ് വിസിറ്റിങ് വീസയില്‍ ജിദ്ദയിലേക്ക് പോയത്. ഇരുവരുടെയും വഴക്ക് മൂര്‍ഛിച്ചതിനാല്‍ അനീഷ അടിയന്തര ലീവെടുത്ത് മൂന്നുപേരും ഇന്നു നാട്ടിലേക്കു വരാനിരിക്കെയാണ് ദുരന്തം.

ശബരിമല വിഷയത്തിൽ സി.കെ പദ്മനാഭൻ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

keralanews the hunger strike of c k padmanabhan entered to seventh day

ശബരിമല:ശബരിമല വിഷയത്തിൽ ബിജെപി നേതാവ് സി.കെ പദ്മനാഭൻ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ശബരിമലയിലെ നിരോധനാജ്ഞ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ നിരാഹാരമിരിക്കുന്നത്. ആദ്യം സത്യാഗ്രഹത്തിന് എത്തിയത് എഎന്‍ രാധാകൃഷ്ണനായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സമരം സികെ പത്മനാഭന്‍ ഏറ്റെടുത്തത്.സികെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും.അതേസമയം ബിജെപിയുടെ സമരം 14 ദിവസം പിന്നിടുകയാണ്.എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും സമരം അവസാനിപ്പിക്കുന്നതിലുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു

keralanews police returned the transgenders who came to visit sabarimala

ശബരിമല:ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു.ഇവരോട് സ്ത്രീവേഷം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെയാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അയ്യപ്പദര്‍ശനത്തിനായി പുലര്‍ച്ചെ നാലിന് എത്തിയത്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.പുലര്‍ച്ചെ 1.50 നാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. വ്രതമെടുത്ത് കെട്ട് നിറച്ച്‌ വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്ബും ഇത്തരത്തില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കോട്ടയം, എറണാകുളം സ്വദേശികളാണിവര്‍.അതേസമയം തങ്ങളോട് പൊലീസ് മോശമായാണ് സംസാരിച്ചതെന്ന് ഇവർ പറഞ്ഞു.തങ്ങളുടെ സ്ത്രീവേഷം മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും തങ്ങള്‍ വന്ന ടാക്‌സി കാറിന്റെ ഡ്രൈവറിനെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാന്‍ ആക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു.എന്നാൽ സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടർന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ജാമ്യവ്യവസ്ഥകൾ പാലിച്ചില്ല;രാഹുൽ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി

keralanews court canceled the bail of rahul ishwar

റാന്നി: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി.ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ കേസിലാണ് രാഹുൽ അറസ്റ്റിലായത്.തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.എന്നാൽ ജാമ്യവ്യവസ്ഥയിലെ ഉപാധികൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.പമ്ബ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ്  പോലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം റദ്ദാക്കിയത്.രണ്ടാഴ്ചയിൽ ഒരിക്കൽ സ്റ്റേഷനിൽ ഹാജരാകണം,അന്വേഷണവുമായി സഹകരിക്കണം,നിലയ്ക്കൽ,പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥയിലെ ഉപാധികൾ. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്.സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുക്കുകയായിരുന്നു.

ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

keralanews santhosh echikkanam who was arrested for allegedly anti dalit remark has been released on bail

കാസർകോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം.കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 9ന് കാസര്‍ഗോഡ് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ തന്റെ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് സന്തോഷ് എച്ചിക്കാനത്തിന്റെ പേരില്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുര്‍ഗ് പൊലീസാണ് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ് രെജിസ്റ്റർ ചെയ്തത്.

കൊച്ചി പനമ്പിള്ളി നഗറിൽ സിനിമ താരത്തിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്പ്പ്

keralanews gun shoot against the beauty parlour of actress in kochi panambilli nagar

കൊച്ചി:പനമ്പിള്ളി നഗറില്‍പട്ടാപ്പകല്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്‌പ്പ്. 25 കോടി രൂപ ആവശ്യപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ച രണ്ടു പേരും ബൈക്കില്‍ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. നടിയായ ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഡംബ ബ്യൂട്ടി പാര്‍ലറായ നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെയാണ് ആക്രമണം ഉണ്ടായത്.ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ഫോണ്‍ സന്ദേശം എത്തിയിരുന്നു.പണം നല്‍കിയില്ലെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു.രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു.രവി പൂജാരെയുടെ പേരിലായിരുന്നു ഫോണ്‍ കോളും ലഭിച്ചിരുന്നത്.2013 ല്‍ ചെന്നൈ കാനറാ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടിയുടെ തട്ടിപ്പു കേസില്‍ പ്രതിയാണ് ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീനമരിയ പോൾ.ഈ കേസിൽ  ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച്‌ നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്.ലീനാ പോളുമായി ബന്ധമുള്ളവര്‍ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഈ ബൈക്ക് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും റോഡുകളും കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

keralanews gun shoot against the beauty parlour of actress in kochi panambilli nagar (2)

ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

keralanews gwalior bishop thomas thennatt died in an accident

ഗ്വാളിയാര്‍: ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.കോട്ടയം അതിരൂപത അംഗമായ അദ്ദേഹം രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയ്ക്ക് കാര്‍ അപകടത്തില്‍പ്പെട്ടാണ് മരിച്ചത്.അപകടം നടന്ന ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ് മാര്‍ തോമസ് തെന്നാട്ട്.

ഫുട്ബോൾ താരം ഐ.എം വിജയൻറെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

keralanews football player i m vijayans brother died in an accident

തൃശൂർ:ഫുട്ബോൾ താരം ഐ.എം വിജയൻറെ സഹോദരൻ കൃഷ്ണന്‍ (വിജു 53)വാഹനാപകടത്തിൽ മരിച്ചു.തൃശൂര്‍ വടക്കേസ്റ്റാന്‍ഡില്‍ വച്ച്‌ വിജു സഞ്ചരിച്ചിരുന്ന ബൈക്ക് ഒമ്നി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കില്‍ വിജുവിനൊപ്പമുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ  പോലീസുകാരനായ ലിഗേഷും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണമടയുകയായിരുന്നു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.മണി – കൊച്ചമ്മു ദമ്പതികളുടെ മൂത്ത മകനാണ് കൃഷ്ണന്‍ . ലതയാണ് വിജുവിന്‍റെ ഭാര്യ. മക്കള്‍: കാവ്യ കിരണ്‍, കൈലാസ് .