News Desk

പാക് സൈന്യം തന്നെ മാനസികമായി പീഡിപ്പിച്ചതായി അഭിനന്ദൻറെ വെളിപ്പെടുത്തൽ

keralanews abhinandan reveals that pak army mentally tortured him

ന്യൂഡൽഹി:പാക് സൈന്യം തന്ന മാനസികമായി പീഡിപ്പിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ വെളിപ്പെടുത്തല്‍. അതേസമയം, പാക് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.വ്യോമസേനാ ഉദ്യോഗസ്ഥര്‍ നടത്തിയ ‘ഡീ ബ്രീഫിംഗ്’ സെഷനുകളിലാണ് പാക് കസ്റ്റഡിയില്‍ താന്‍ നേരിട്ട മാനസികപീഡനത്തെക്കുറിച്ച്‌ അഭിനന്ദന്‍ വെളിപ്പെടുത്തിയത്. ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദന്‍ വ്യക്തമാക്കി.അഭിനന്ദന്റെ മാനസികനില കൂടി പരിശോധിക്കാനും, ഈ ആക്രമണമുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്ന് മോചനം നേടാനുമാണ് ഡീ ബ്രീഫിംഗ് സെഷനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനിടെ അഭിനന്ദനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഫെബ്രുവരി 26ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് അധീന കശ്മീരില്‍ ചെന്ന് പതിച്ചത്. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച്‌ പറന്നിറങ്ങിയ അഭിനന്ദന് നല്ല പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, പാക് അധീനകശ്മീരിലെ നാട്ടുകാര്‍ അഭിനന്ദനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിനന്ദന് വിദഗ്ദ്ധ പരിശോധന നടത്തുന്നത്. ഇനി എന്തെല്ലാം ചികിത്സ വേണമെന്നും ഉടന്‍ തീരുമാനിക്കും.

അതിർത്തിയിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

keralanews three from one family killed in pakistan shell attack in the boarder

ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ ഹന്ദ്‍വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നാല് സിആര്‍പിഎഫ് ജവാന്‍മാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിന‌് പിന്നാലെ പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. ഒട്ടേറെ വീടുകള്‍ക്ക‌് കേടുപാടുകള്‍ പറ്റിയിട്ടുണ്ട‌്. രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.ഏറ്റുമുട്ടലിന് ശേഷമുള്ള തിരച്ചിലിനിടയിലാണ് ജവാന്‍മാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. രാവിലെ മുതല്‍ ഹന്ദ്‍വാരയില്‍ വെടിവ‌യ്‌പ്പ് തുടരുകയാണ്. ഒൻപത് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഭീകരര്‍ക്കെതിരെ നടപടിയെ തടയാനെത്തിയ ഒരു സംഘം നാട്ടുകാര്‍ സുരക്ഷാ സേനയ്ക്കു നേരെ ആക്രമണം അഴിച്ചു വിട്ടു.ഇതേ തുടര്‍ന്നാണ് ഇവര്‍ക്കു നേരെ സേന വെടിയുതിര്‍ത്തത്.

കാസർകോഡ് ഇരട്ടക്കൊലപാതകം;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

keralanews kasarkode double murder case the investigation officer has been changed

കാസര്‍ഗോഡ്:കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. എറണാകുളത്തേക്കാണ് എസ് പിയെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്.പി സാബി മാത്യുവിനാണ് പകരം ചുമതല. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നല്‍കിയിരുന്നു. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങലും രംഗത്തെത്തിയിരുന്നു. കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.

അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറി

keralanews pakisthan handed over abhinandan vardhaman to india

ന്യൂഡൽഹി:പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ വിങ് കമാന്റർ അഭിനന്ദൻ വർധമനെ ഇന്ത്യക്ക് കൈമാറി.പാക്കിസ്ഥാന്‍ സൈന്യം വാഗാ അതിര്‍ത്തിയിലെത്തിച്ച അഭിനന്ദനെ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായരവി കപൂറും ആര്‍ ജി കെ കപൂറുമാണ്ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്. റെഡ്ക്രോസിന്‍റെസാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്.അഭിനന്ദന്റെ മാതാപിതാക്കളും വാഗാ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്‌.വാഗയില്‍ നിന്ന് അമൃത്‌സറിലെത്തിക്കുന്ന അഭിനന്ദിനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അഭിനന്ദനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് പേരാണ് അതിര്‍ത്തിയിലെത്തിയത്.വൈകുന്നേരം 05.30 ഓടെയാണ് അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്.ന്ത്യക്ക് കൈമാറുന്നതിന് മുമ്പ് അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ വെച്ച് വൈദ്യ പരിശോധന നടത്തി. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ബി.എസ്.എഫ് ഉപേക്ഷിച്ചിരുന്നു.

തലശേരി നഗരത്തിലെ ബോംബ് സ്ഫോടനം; അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു

keralanews thalasseri bomb blast special team appointed to investigate the case

തലശേരി: നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ പൈപ്പ്  ബോംബ് സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു.തലശേരി എഎസ്പി അരവിന്ദ് സുകുമാര്‍, സിഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.വ്യാഴാഴ്ച രാവിലെ 11.30 ഓടെ മുകുന്ദ മല്ലര്‍ റോഡില്‍ ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്ബ്ര കരി കുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയും സിപിഎമ്മും ആരോപിച്ചിരുന്നു. അതിനിടെ സ്ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
Dailyhunt

തലശ്ശേരിയിൽ രണ്ടിടങ്ങളിലായി റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തി

keralanews two dead bodies found in railway track thalasseri

കണ്ണൂർ:തലശ്ശേരിയിൽ രണ്ടിടങ്ങളിലായി റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തി.പുതിയ ബസ്‌സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വെ ട്രാക്കിലും കുയ്യാലി റെയില്‍വെ ട്രാക്കിലുമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കോട്ടയം പൊയില്‍ വടക്കയില്‍ വീട്ടില്‍ ഷാജിത്ത് (45), ധര്‍മടം കാരായി വീട്ടില്‍ പത്മനാഭന്‍ ( 71) എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

keralanews the lorries which came to the brahmapuram waste plant were blocked by the locals

കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ പത്തോളം ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.വടവുകോട്,പുത്തന്‍കുരിശ് പഞ്ചാത്തംഗങ്ങളായ ബീനയുടെയും കെപി വിശാഖിന്റെയും നേതൃത്വത്തിലാണ് മാലിന്യവുമായി എത്തിയ ലോറികള്‍ തടഞ്ഞത്.ഇന്നലെ രാത്രി വൈകിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങളുമായി പത്തോളം ലോറികള്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് എത്തിയത്. ലോറികള്‍ തടഞ്ഞ പ്രതിഷേധക്കാര്‍ താക്കോലും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും പിടിച്ചു വാങ്ങി. സംഭവം അറിഞ്ഞ് സ്ഥത്തെത്തിയ പോലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആദ്യം വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം വിശാഖിനെ അറസ്റ്റു ചെയ്തു നീക്കി. വാഹങ്ങളുടെ താക്കോല്‍ തിരികെ നല്‍കി പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ എല്ലാവരെയും അറസ്റ്റു ചെയ്യുമെന്ന കര്‍ശന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് താക്കോല്‍ തിരികെ നല്‍കിയെങ്കിലും മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ ഇന്നും തടയുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ മടങ്ങിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതുകാരണം ആറു ദിവസത്തോളമായി  എറണാകുളം ജില്ലയിലെ മാലിന്യ സംസ്‌ക്കരണം പ്രതിസന്ധിയില്‍ ആയിട്ട്.നിലവില്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് ഭക്ഷണ അവശിഷ്ടങ്ങള്‍ മാത്രമേ എത്തിക്കുന്നുള്ളൂ. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം മാത്രമേ പ്ലാസ്റ്റിക് എത്തിക്കുയുള്ളുവെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ നിലപാട്.

കാസർകോഡ് ഇരട്ടക്കൊലപാതകം;പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഒരു കാര്‍ കൂടി കണ്ടെത്തി

keralanews kasarkode double murder case one more car found

കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കപ്പെടുന്ന ഒരു കാർ കൂടി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.പ്ലാക്കാത്തൊട്ടി തന്നിത്തോട് റോഡരികിലെ പുരുഷോത്തമന്റെ വീടിനു സമീപത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്.കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കല്യോട്ട് കൂരാങ്കര റോഡില്‍ നിന്നു മുന്നൂറു മീറ്ററോളം അകലെയാണ് പുരുഷോത്തമന്റെ വീട്. ക്രൈംബ്രാഞ്ച് സംഘവും പോലീസ് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു.നേരത്തെ രണ്ടു കാറുകളും ഒരു ജീപ്പും കണ്ടെത്തിയിരുന്നു.കേസില്‍ അന്വേഷണം തുടരുകയാണ്.

ലെവൽ ക്രോസ് അടച്ചിടും

keralanews level cross will closed

കണ്ണൂർ:കണ്ണൂര്‍- തലശ്ശേരി നാഷണല്‍ ഹൈവേയില്‍ എടക്കാടിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239 ആം നമ്പർ ലെവല്‍ക്രോസ് ഇന്ന് രാവിലെ മുതല്‍ നാലിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

പെൺകുട്ടിയെ ശല്യംചെയ്തെന്ന പേരിൽ ആളുമാറി അക്രമണത്തിനിരയായി പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം;പ്രതി പിടിയിൽ

keralanews the incident of plus two student beaten to death in kollam accused arrested

കൊല്ലം:പെൺകുട്ടിയെ ശല്യംചെയ്തെന്ന പേരിൽ ആളുമാറി അക്രമണത്തിനിരയായി പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.കൊല്ലം ജില്ലാ ജയില്‍ വാർഡൻ വിനീതാണ് പിടിയിലായത്.കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. കഴിഞ്ഞ മാസം 16 നാണ് കേസിനാസ്പദമായ സംഭവം.അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച്‌ പുറത്തിറക്കിയ ശേഷം തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റു. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.പരിക്കേറ്റ രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ  വച്ച്‌ ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്.സംഭവത്തിന് ശേഷം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡനായ വിനീത് ഒളിവിൽ പോയിരിക്കുകയായിരുന്നു.താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും വളരെ ക്രൂരമായിട്ടാണ് രഞ്ജിത്തിനെ ഇവർ മര്‍ദ്ദിച്ചത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.