News Desk

അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് എംബിബിഎസ്‌ വിദ്യാർത്ഥി മരിച്ചു; രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

keralanews one medical student died and two injured when their car lost control and hit electric post

കണ്ണൂർ:അഞ്ചരക്കണ്ടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് എംബിബിഎസ്‌ വിദ്യാർത്ഥി മരിച്ചു.രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ കുര്യപറമ്ബില്‍ തോമസ് ലാലന്റെ മകൻ സ്‌കോളസ് തോമസാണ് (25) മരിച്ചത്.തലശ്ശേരി വടക്കുമ്പാട്ടെ സിദ്ധാര്‍ഥ് (25), കാസര്‍കോട് കാലിക്കടവിലെ അഭിജിത്ത് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റൂട്ടില്‍ വളവില്‍പീടികയില്‍ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം ഉണ്ടായത്.കോളേജില്‍ നിന്ന് രാത്രിയോടെ ചക്കരക്കല്ലിലെത്തിയ ഇവര്‍ തിരിച്ച്‌ പോകുമ്പോഴാണ് അപകടം ഉണ്ടായത്.ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആദ്യം വൈദ്യുതി പോസ്റ്റിലും തുടര്‍ന്ന് സമീപത്തുള്ള മരത്തിലും ഇടിക്കുകയായിരുന്നു.ശേഷം കാര്‍ പൊങ്ങി അല്പം താഴെയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് വീണു.നാട്ടുകാരും അഗ്നിരക്ഷസേനയും ചക്കരക്കല്ല് പോലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ പോകുന്ന് വഴിയില്‍ സ്‌കോളസ് മരിച്ചു. മറ്റു രണ്ടുപേരെയും പ്രാഥമികചികിത്സ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് വ്യാപകമാകുന്നു;മൂന്നു മാസത്തിനിടെ പിടികൂടിയത് 10 കിലോ സ്വർണ്ണം

keralanews gold smuggling in kannur airport 10kg gold seized within three months

കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് വ്യാപകമാകുന്നു. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് മൂന്നു മാസത്തിനിടെ അഞ്ചുതവണയായി 10.6 കിലോ സ്വർണ്ണം പിടികൂടി.തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന യാത്രക്കാരനായ ഉപ്പള സ്വദേശി മുഹമ്മദ് ഹാരീഷില്‍ നിന്ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 55 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.അടി വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണ്ണം.പെയ്സ്റ്റില്‍ കലര്‍ത്തിയ സ്വര്‍ണം നാല് മണിക്കൂറോളം സമയമെടുത്താണ് വേര്‍തിരിച്ചെടുത്തത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.കണ്ണൂര്‍ പിണറായി സ്വദേശിയിൽ നിന്നാണ് ആദ്യമായി സ്വർണ്ണം പിടികൂടിയത്.പിന്നീട്  കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നും.പെയിസ്റ്റ് രൂപത്തിലാക്കി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചാണ് കൂടുതലും സ്വര്‍ണക്കടത്ത് നടത്തുന്നത്.

സൂര്യതാപം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

keralanews sunburn declared as state tragedy

തിരുവനന്തപുരം:ഉഷ്‌ണതരംഗവും സൂര്യതാപവും വെയിലേറ്റുള്ള ഗുരുതരമായ പൊള്ളലും സംസ്ഥാന ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവയിലൂടെയുണ്ടാകുന്ന നഷ്ട്ടങ്ങൾക്ക് സംസ്ഥാന ദുരന്ത ലഘൂകരണ വകുപ്പ് നഷ്ടപരിഹാരവും നിശ്ചയിച്ചു.ഈ ദുരന്തം കാരണം മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകും.കാഴ്ചശക്തി നാല്പതുശതമാനം നഷ്ടപ്പെട്ടാൽ 59100 രൂപയും അറുപതു ശതമാനം നഷ്ടപ്പെട്ടാൽ രണ്ടുലക്ഷം രൂപയും ലഭിക്കും.ഒരാഴ്ചയിലേറെ ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ 12700 രൂപയും ഒരാഴ്ചയിൽ താഴെയാണ് ചികിത്സയെങ്കിൽ 4300 രൂപയും ലഭിക്കും.സർക്കാർ ഡോക്റ്റർ സാക്ഷ്യപ്പെടുത്തുന്നവർക്ക് മാത്രമാണ് സഹായത്തിന്‌ അർഹതയുള്ളൂ.മൃഗങ്ങൾക്ക് അപകടം സംഭവിച്ചാലും നഷ്ടപരിഹാരം നൽകും. പോത്ത്,പശു,ഒട്ടകം എന്നിവ ചത്താൽ 30000 രൂപയും കഴുത,കന്നുകുട്ടി എന്നിവയ്ക്ക് 16000 രൂപയും കോഴി,താറാവ് തുടങ്ങിയവയ്ക്ക് 50 രൂപവീതവും ലഭിക്കും.നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ഇയയെ ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതിനാലാണ് സംസ്ഥാന ദുരന്തപട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രെട്ടറി ഡോ.ശേഖർ ലൂക്കോസ് പറഞ്ഞു.

മാഹിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

keralanews two bike passengers killed in an accident in mahe

കണ്ണൂർ:മാഹിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.മാഹി കെ.ടി.സി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.ബൈക്ക് ഓടിച്ചിരുന്ന കുഞ്ഞിപ്പള്ളിക്കടുത്ത് എരിക്കില്‍ ഹൗസില്‍ ഉമനസ്(28),സഹയാത്രികനായ കുഞ്ഞിപ്പള്ളിയിലെ നിരത്തിരത്ത് അമല്‍ എന്ന കണ്ണൻ(24) എന്നിവരാണ് മരിച്ചത്.റോഡിലെ വളവിൽ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.രണ്ടുപേരും ലോറിയുടെ ടയറിനടിയിൽപെടുകയായിരുന്നു.പരിക്കേറ്റ ഇരുവരേയും മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാസിക്കില്‍ നിന്നു ഉള്ളി കയറ്റി ആലുവയിലേക്കു പോവുകയായിരുന്നു ലോറി.ലോറി ഡ്രൈവർ സാധാരയിലെ വിനോദ് ബാലകൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. എരിക്കില്‍ ഉമ്മറിന്റെയും ഉമ്മുക്കുല്‍സുവിന്റെയും മകനാണ് ഉംനാസ്. നിരത്തിരത്ത് രാജന്റെ മകനാണ് അമല്‍. മൃതദേഹങ്ങള്‍ തലശേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നോട്ടസാധുവാക്കൽ ആർബിഐയുടെ അനുമതിയില്ലാതെയെന്ന് വിവരാവകാശ രേഖ

keralanews central govt did not seek permission from rbi
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.)യുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശ രേഖ.2016 നവംബർ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, ഡിസംബർ 15-നാണ് ആർ.ബി.ഐ. തീരുമാനം അംഗീകരിക്കുന്നത്. നോട്ടുനിരോധനം നടപ്പായി 86 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയശേഷമായിരുന്നു ഇത്.പൊതുതാത്‌പര്യം മുൻനിർത്തി തീരുമാനം അംഗീകരിക്കുന്നതായാണ് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അസാധുവാക്കലിന് രണ്ടരമണിക്കൂർ മുമ്പുനടന്ന ആർ.ബി.ഐ. ബോർഡ് യോഗത്തിൽ അംഗങ്ങൾ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തി.നടപടി സാമ്പത്തികവളർച്ചയെ നടപ്പുവർഷം പിന്നോട്ടടിപ്പിക്കുമെന്നും കള്ളപ്പണം നിയന്ത്രിക്കാനാവില്ലെന്നും ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുന്നറിയിപ്പ് നൽകി.അന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ആർ.ബി.ഐ. ഗവർണർ ശക്തികാന്തദാസും യോഗത്തിൽ സന്നിഹിതനായിരുന്നു.ആർ.ബി.ഐ. യോഗത്തിന്റെ മിനുട്സിൽ നോട്ടുനിരോധനം നടപ്പാക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകളും ബോർഡംഗങ്ങൾ നിരത്തുന്നുണ്ട്. ആറുമാസത്തോളം ഇതുസംബന്ധിച്ച് ആർ.ബി.ഐ.യും കേന്ദ്രസർക്കാരും ചർച്ചകൾ നടത്തിയിരുന്നതായും മിനുട്സിൽ വ്യക്തമാവുന്നു.അഞ്ചുവർഷത്തിനുള്ളിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളിൽ വൻവർധന ഉണ്ടായെന്ന്‌ ചൂണ്ടിക്കാട്ടിയാണ് നോട്ടുനിരോധിക്കുന്നതിന് ധനമന്ത്രാലയം ആർ.ബി.ഐ.യുടെ അനുമതി തേടിയത്.രാജ്യത്ത് മൊത്തം 400 കോടിയുടെ കള്ളപ്പണമാണ് ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ നോട്ടുകൾ അസാധുവാക്കണമെന്നും  കേന്ദ്രം വാദിച്ചു.എന്നാൽ, സാമ്പത്തികവളർച്ചയുമായി താരതമ്യംചെയ്യുമ്പോൾ പ്രചാരത്തിലുള്ള 400 കോടിയുടെ കള്ളപ്പണം നാമമാത്രമാണെന്നായിരുന്നു ആർ.ബി.ഐ.യുടെ നിലപാട്.വിനോദസഞ്ചാരമേഖലയിലടക്കം നോട്ടുനിരോധനം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബോർഡ് യോഗം മുന്നറിയിപ്പ്‌ നൽകി. നോട്ടുനിരോധനത്തിന്റെ അനന്തരഫലങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ആർ.ബി.ഐ. ആവശ്യപ്പെട്ടു. വിവരാവകാശപ്രവർത്തകൻ വെങ്കടേഷ് നായകിനാണ് ആർ.ബി.ഐ.യിൽ നിന്ന് മിനുട്സ് ലഭിച്ചത്. കോമൺവെൽത്ത് ഹ്യൂമൻ‌റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെ വെബ്സൈറ്റ് വഴിയാണ് അദ്ദേഹമത് പുറത്തുവിട്ടത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുർവ്യാഖ്യാനം ചെയ്താൽ നടപടി

keralanews strict action will take against those who use sabarimala verdict for election campaign

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുർവ്യാഖ്യാനം ചെയ്താൽ നടപടി.ഇങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ വ്യക്തമാക്കി.ജാതി,മതം എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും കൂടുതൽ വിശദീകരണം ചൊവ്വാഴ്ച വിവിധ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പെരുമാറ്റ ചട്ടം സംബന്ധിച്ച ബുക്‌ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകി.ജില്ലകളിൽ ചട്ടലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ  കളക്റ്റർമാക്കും നിർദേശം നൽകി.

പ്രണയനൈരാശ്യം;തിരുവല്ലയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി

keralanews man sets student on fire for rejecting his love proposal

പത്തനംതിട്ട:തിരുവല്ലയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി.സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അയിരൂര്‍ സ്വദേശിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85% പൊള്ളലേറ്റുവെന്നാണ് സൂചന. തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം.രണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോള്‍ പെൺകുട്ടിയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യമാണ് യുവാവിനെ ഇത്തരമൊരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പ്ലസ് ടു തലം മുതല്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന പ്രതി വിവാഹ അഭ്യര്‍ത്ഥനയുമായി വീട്ടുകാരെയും സമീപിച്ചിരുന്നു.എന്നാല്‍ വീട്ടുകാര്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കോളജിലേക്ക് പോകുന്നതിനിടെ ചിലങ്ക ജംഗ്ഷനില്‍ കാത്തിരുന്ന പ്രതി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച്‌ തീ കെടുത്തിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.പരിക്ക് ഗുരുതരമായതിനെ തുടർന്ന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.കൃത്യം നടത്തിയശേഷം രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പോലീസിനു കൈമാറുകയായിരുന്നു.

ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ

keralanews india make preassure on united nations to declare jaishe muhammad cheif masood asar as global terrorist

ന്യൂഡൽഹി:ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ.മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുളള പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് വീണ്ടും കടുപ്പിച്ചത്.യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍ പോംപെയുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇക്കാര്യത്തിൽ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കി.സൗദി മന്ത്രി ആഡെല്‍ അല്‍-ജുബൈറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദോഗാന്‍ എന്നിവരുമായി പ്രധാനമന്ത്രി ഇന്നലെ ടെലഫോണില്‍ സംസാരിച്ചു.പത്തുവര്‍ഷത്തിനിടെ നാലാംതവണയാണ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നത്. മുമ്ബ് മൂന്നു തവണയും ചൈനയുടെ എതിര്‍പ്പു കാരണം പ്രമേയം പാസാക്കാനായില്ല.ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ മസൂദ് അസറിന് ആഗോള യാത്രാവിലക്ക് നേരിടേണ്ടിവരും. സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നതിനു പുറമേ ആയുധവിലക്കും ഉണ്ടാകും.

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

keralanews one died in wild elephant attack in wayanad

വയനാട്:വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പനമരം ആറുമൊട്ടാംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്. ക്ഷീരകര്‍ഷകനായ രാഘവന്‍ സമീപത്തെ വീടുകളിൽ പാല്‍ കൊടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പുലര്‍ച്ചെ ആയതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.തുടര്‍ന്ന് നാട്ടുകാര്‍ രാഘവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്തെ കാട്ടാന ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.

21 ദിവസത്തിനകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കാമെന്ന് സൂചന

keralanews pancard become useless if it will not link with aadhar

ന്യൂഡൽഹി:21 ദിവസത്തിനകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കാമെന്ന് സൂചന.ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പാന്‍ ആധാറുമായി യോജിപ്പിക്കേണ്ട ആവശ്യമുണ്ട്. മാര്‍ച്ച്‌ 31നാണ് അവസാന തീയതി.11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ജീവമാക്കിയെന്നാണ് വിവരം.മാര്‍ച്ച്‌ 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍കൂടി നിര്‍ജീവമായേക്കാം. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ ശേഖരിച്ച്‌ വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്‌പ്പായിരുന്നു പെര്‍മനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാന്‍ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ സംഖ്യയാണ് പാന്‍.അതായത് ഒരു പാന്‍ സീരിയല്‍ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാര്‍ഡ് മാത്രമേ ഉണ്ടാകൂ.കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാന്‍ വ്യവസ്ഥകള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച്‌ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കില്‍, അതായത് ആദായ നികുതി അടയ്ക്കാന്‍ വേണ്ട പരിധിക്കുള്ളിലാണെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നികുതി അടയ്ക്കുന്നതിന് മാത്രമല്ല ധനപരമായ പല പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും പാന്‍കാര്‍ഡ് ഇപ്പോള്‍ നിര്‍ബന്ധമാണ്.