News Desk

തിരുവല്ലയിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

keralanews student whome the youth tried to kill was died (2)

പത്തനംതിട്ട:തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു.തിരുവല്ല സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്.വൈകിട്ട് 6 മണിക്കായിരുന്നു മരണം. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു കവിത. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ അറുപതുശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ യുവതി ക്ലാസിലേക്കു പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷമാണ് പ്രതി പെട്രോളൊഴിച്ചു തീകൊളുത്തിയത്. അജിന്‍ റെജി മാത്യുവിനെ സംഭവശേഷം നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപ വരെ ഇളവ് – ഫെയിം രണ്ടാംഘട്ടത്തിൽ

keralanews rs 15 lakh electric cars will get an incentive of rs1.5 lakh under fame ii

ന്യൂഡല്‍ഹി:വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഫെയിം പദ്ധതിയുടെ(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്‌ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) രണ്ടാം ഘട്ടത്തില്‍ 15 ലക്ഷം രൂപയുടെ ഇലക്ട്രിക് കാറുകൾക്ക് 1.5 ലക്ഷം രൂപയുടെ ഇൻസെന്റീവ് നൽകുന്നു.ഫെയിം രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക് കാറുകൾ, ഹൈബ്രിഡ് കാറുകൾ, ഇലക്ട്രിക് ബസ്സുകൾ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, ഇ-റിക്ഷകൾ തുടങ്ങിയ വാഹനങ്ങള്‍ക്കു സബ്സിഡി അനുവദിക്കുന്നതിനു മാത്രം 8596 കോടിയാണു മാറ്റിവച്ചിരിക്കുന്നത്. 15 ലക്ഷത്തിലേറെ വാഹനങ്ങള്‍ക്കു 3 വര്‍ഷം നീളുന്ന രണ്ടാം ഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങള്‍ വാങ്ങാന്‍ സബ്സിഡി നല്‍കുന്നതിനൊപ്പം റജിസ്ട്രേഷന്‍ നിരക്ക്, പാര്‍ക്കിങ് ഫീസ് എന്നിവയില്‍ ഇളവ്, കുറഞ്ഞ ടോള്‍ നിരക്ക് എന്നിവയും ഇ- വാഹനങ്ങള്‍ക്കായി പരിഗണിക്കുന്നുണ്ട്.മോട്ടര്‍വാഹന ആക്‌ട് അനുസരിച്ചു റജിസ്റ്റര്‍ ചെയ്ത ഇലക്‌ട്രോണിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കും ബസുകള്‍ക്കും മാത്രമാണു സബ് സിഡി അനുവദിക്കുക.

സബ്‌സിഡി ആനുകൂല്യങ്ങൾ ഇങ്ങനെ:

*ഇരുചക്ര വാഹനങ്ങള്‍: 
സബ്സിഡി ആനുകൂല്യം ലഭിക്കുക 10 ലക്ഷം വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 2 കിലോവാട്ട്
സബ്സിഡി -20,000 രൂപ
വാഹനത്തിന്റെ പരമാവധി വില-1.5 ലക്ഷം

*ഇ-റിക്ഷകള്‍(മുച്ചക്ര വാഹനങ്ങള്‍):
സബ്സിഡി ആനുകൂല്യം ലഭിക്കുക 5 ലക്ഷം വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 5 കിലോവാട്ട്
സബ്സിഡി -50,000 രൂപ
വാഹനത്തിന്റെ പരമാവധി വില-5 ലക്ഷം

*ഫോര്‍ വീല്‍ വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 35,000 വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 15 കിലോവാട്ട്
സബ്സിഡി – 1.5 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില-15 ലക്ഷം

*ഫോര്‍ വീല്‍ ഹൈബ്രിഡ് വാഹനങ്ങള്‍:
സബ്സിഡി ആനുകൂല്യം ലഭിക്കുക 20,000 വാഹനങ്ങള്‍ക്ക്
ബാറ്ററി വലുപ്പം- 1.3 കിലോവാട്ട്
സബ്സിഡി -13,000 രൂപ
വാഹനത്തിന്റെ പരമാവധി വില -15 ലക്ഷം

*ഇ-ബസ്
സബ്സിഡി ആനുകൂല്യം ലഭിക്കുക 7090 എണ്ണത്തിന്
ബാറ്ററി വലുപ്പം- 250 കിലോവാട്ട്
സബ്സിഡി -50 ലക്ഷം രൂപ
വാഹനത്തിന്റെ പരമാവധി വില- 2 കോടി രൂപ

നീരവ് മോദി അറസ്റ്റില്‍

keralanews nirav modi arrested

ലണ്ടൻ:13000 കോടി വ്യാജ രേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി നീരവ് മോദി ലണ്ടണില്‍ അറസ്റ്റ് ചെയ്തു. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യം വിട്ട് പതിനേഴ് മാസങ്ങള്‍ക്ക് ശേഷമാണ് നീരവ് മോദി അറസ്റ്റിലായിരിക്കുന്നത്. കോടതി നടപടികള്‍ക്ക് ശേഷം മോദിയെ ജാമ്യത്തില്‍ വിടാനാണ് സാധ്യത. നീരവ് മോദിയെ ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കില്ല.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിരൂപയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. നീരവ് മോദിയുടെ സാന്നിധ്യം ബ്രിട്ടണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ശക്തമായ നീക്കങ്ങളാണ് ഇന്ത്യ നടത്തിക്കൊണ്ടിരുന്നത്.

കർണാടകയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് മൂന്നു മരണം

keralanews three died when building under construction collapsed in karnataka

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ കുമാരേശ്വര നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകർന്നു വീണ് മൂന്നുപേർ മരിച്ചു.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും പതിനഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ 18 പേരെ രക്ഷപ്പെടുത്തി. 16 പേരെ ധാര്‍വാഡ് ജില്ല ആശുപത്രിയിലും രണ്ടുപേരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്.പണിപൂര്‍ത്തിയാവാത്ത കെട്ടിടത്തിെന്‍റ ആദ്യ രണ്ടു നിലകളില്‍ വാടകക്ക് കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു നിലകളില്‍ നിര്‍മാണം നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ഇതിനാല്‍ കടകളിലുള്ളവരും ഷോപ്പിങ്ങിനെത്തിയവരും നിര്‍മാണത്തൊഴിലാളികളുമടക്കം നിരവധി പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കെട്ടിടത്തിനടിയില്‍പെട്ടു.20 ആംബുലന്‍സ്, നാല് എക്സ്കവേറ്ററുകള്‍, മൂന്ന് ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച്‌ പോലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ധാര്‍വാഡില്‍ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഒരു യൂണിറ്റ് ബി.എസ്.എഫ് ജവാന്മാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ കെട്ടിടപരിസരത്ത് പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെസ്റ്റ്നൈൽ വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധസംഘം ഇന്ന് മലപ്പുറത്തെത്തും

keralanews expert team will reach malappuram to study about west nile virus

മലപ്പുറം:വെസ്റ്റ്നൈൽ പനി ബാധിച്ച് മലപ്പുറത്ത് ആറുവയസ്സുകാരൻ മരിക്കാനിടയായ സാഹചര്യത്തിൽ രോഗം പരത്തുന്ന വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സംഘം ഇന്ന് മലപ്പുറത്തെത്തും.സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലേയും കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച്‌ സെന്ററിലേയും ഉദ്യോഗസ്ഥരാണ് വരുന്നത്.പനി ബാധിച്ച്‌ മരിച്ച ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ വേങ്ങര എ ആര്‍ നഗറിലെ വീടിന് സമീപ പ്രദേശങ്ങളില്‍ സംഘം ആദ്യ പരിശോധന നടത്തും. വൈറസ് ബാധ ഉണ്ടാകാനിടയായ സാഹചര്യം കണ്ടെത്തുക, കൊതുകുകളെ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയക്കുക, ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുക എന്നിവയ്ക്കായാണ് പരിശോധനാസംഘം എത്തുന്നത്. പരിശോധനയ്ക്കു ശേഷം ഉച്ച കഴിഞ്ഞ് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. അതേസമയം വടക്കന്‍ ജില്ലകളിൽ വെസ്റ്റ് നൈല്‍ പനിക്കെതിരെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ഊര്‍ജിതമായി നടക്കുന്നുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.പരിശോധനക്കായി പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നല്‍കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

പെരുന്തേനരുവി ഡാം ​ഷ​ട്ട​ര്‍ തു​റ​ന്നു​വി​ട്ട സംഭവത്തിൽ വെച്ചൂച്ചിറ സ്വദേശി അ​റ​സ്റ്റി​ല്‍

keralanews vechoochira native arrested in connection with the incident of opening the perumthenaruvi dam shutter

പത്തനംതിട്ട:പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാം ഷട്ടര്‍ തുറന്നുവിട്ട സംഭവത്തിൽ വെച്ചൂച്ചിറ സ്വദേശി അറസ്റ്റില്‍.വെച്ചൂച്ചിറ സ്വദേശി സുനു ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടിരുന്നു.തീ കണ്ട് എത്തിയ സമീപവാസിയാണ് വിവരം കെഎസ്‌ഇബിയെ അറിയിച്ചത്. ഇതിന് പിന്നാലെ കെഎസ്‌ഇബി ജീവനക്കാരെത്തി ഷട്ടര്‍ അടയ്ക്കുകയായിരുന്നു.സംഭവസമയം മദ്യലഹരിയിലായിരുന്നു താനെന്ന് സുനു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 നാണ് നാടു നടുക്കിയ സംഭവം ഉണ്ടായത്. മദ്യലഹരിൽ ഡാം ഷട്ടറിനടുത്തെത്തിയ സുനു അവിടെ ആർക്കും എടുക്കാൻ പറ്റിയ തരത്തിൽ വെച്ചിരുന്ന റിമോട്ട് ഉപയോഗിച്ച് ഷട്ടർ ഉയർത്തുകയായിരുന്നു.ഷട്ടർ ഉയർന്നതോടെ വെള്ളം കുതിച്ചുചാടി.ഇത് കണ്ട് ഭയന്ന സുനു അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.ഡാം നിര്‍മ്മാണത്തില്‍ പങ്കാളി ആയ ആളാണ് സുനു. അതു കൊണ്ട് തന്നെ റിമോട്ട് ഉപയോഗിച്ചാണ് ഷട്ടര്‍ ഉയര്‍ത്തുന്നതെന്ന് ഇയാള്‍ക്ക് അറിയാം.അതേസമയം ഷട്ടറിനോട് ചേര്‍ന്ന 30 കിലോയോളം ഭാരമുള്ള ലോക്ക് തകർത്താണ് സുനു ഷട്ടർ തുറന്നതെന്നായിരുന്നു കെഎസ്ഇബി അധികൃതരുടെ വാദം.അതിന് ശേഷം ലോക്ക് ഡാമില്‍ എറിഞ്ഞു കളയുകയും ചെയ്തു.പ്രതിയുടെ ഭാഗത്ത് നിന്ന് വന്ന മൊഴി കെഎസ്ഇബി അധികൃതരെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രതി നാട്ടില്‍ നിരവധി കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാല്‍ ഡാം പരിസരത്ത് പോയി ഇരിക്കുന്നത് പതിവായിരുന്നു. അങ്ങനെ ഇരുന്ന ദിവസമാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഓച്ചിറയില്‍ നാടോടി പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്

keralanews police said the gang who kidnapped the girl from ochira escaped to bengalooru

കൊല്ലം:ഓച്ചിറയില്‍ രാജസ്ഥാൻ സ്വദേശികളായ വഴിയോരക്കച്ചവടക്കാരുടെ മകളെ തട്ടിക്കൊണ്ടു പോയ സംഘം ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്.പ്രതി ബംഗളുരുവിലേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചുവെന്നും ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.നേരത്തെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായംകുളത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.18 ന് രാത്രിയില്‍ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിച്ച്‌ സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുമായി സംഘം കടന്നു കളയുകയായിരുന്നു.പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.

കൊല്ലത്ത് വഴിയോരകച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കി മകളെ തട്ടിക്കൊണ്ട് പോയതായി പരാതി

keralanews girl kidnapped after beating her parents in kollam

കൊല്ലം:ഓച്ചിറയിൽ വഴിയോരകച്ചവടക്കാരായ മാതാപിതാക്കളെ ഷെഡിൽ കയറി മര്‍ദിച്ച്‌ അവശരാക്കിയ ശേഷം മകളെ തട്ടിക്കൊണ്ട് പോയതായി പരാതി.കച്ചവടം നടത്തുന്നതിന് അരികില്‍ തന്നെയുളള ഷെഡില്‍ കയറി ദമ്ബതികളെ മര്‍ദിച്ച്‌ അവശരാക്കി അവരുടെ 13 വയസുളള മകളെ തട്ടിക്കൊണ്ട് പോയതായാണ് പാരാതി.നാലംഗ സംഘമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.വഴിയോര കച്ചവടക്കാരായ ഇവര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നത് ആദ്യ സംഭവമല്ലെന്നും പരാതിയില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  അതേസമയം നാലംഗ മലയാളി സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇവരിൽ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും നാല് ദിവസം മുൻപും സമാനമായ സംഭവം ഉണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അന്ന് പെൺകുട്ടിയെ കൊണ്ടുപോയി നാല് ദിവസം കഴിഞ്ഞ് യുവാക്കൾ വിട്ടയച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ രാജസ്ഥാനിൽ നിന്നും പ്രതിമവിൽപ്പനയ്ക്കായി കേരളത്തിലെത്തിയതാണ്.യുവാക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.പ്രതികളെ പെട്ടെന്ന് കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.

വടകരയിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥി

keralanews k muraleedharan will be congress candidate in vatakara

ന്യൂഡൽഹി:വടകരയിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകും.നിരവധി ചർച്ചകൾക്കൊടുവിലാണ് കെ.മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ അന്തിമതീരുമാനമെടുത്തത്.ഇതോടെ കേരളത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥിപട്ടിക പൂർത്തിയായി.നേരത്തെ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിനെയാണ് വടകരയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ വടകരയില്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി ആവരുത്, ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്നു.മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു്. ഈ സാഹചര്യത്തിലാണ് മുരളീധരനെ പരിഗണിച്ച

പായ്‌ക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ഉപ്പ്,പഞ്ചസാര,കൊഴുപ്പ് എന്നിവയുടെ അളവിനനുസരിച്ച് കളർകോഡ് വരുന്നു

keralanews color code will be executed according to the amount of salt sugar and fat contained in packet food

തിരുവനന്തപുരം:പായ്‌ക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ഉപ്പ്,പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിനനുസരിച്ച് കളർകോഡ് നൽകുന്ന മുന്നറിയിപ്പ് സംവിധാനം വരുന്നു.ഉപ്പ്,പഞ്ചസാര,കൊഴുപ്പ് എന്നിവയുടെ അളവ് അനുവദിക്കപ്പെട്ടിട്ടുള്ളത്തിലും കൂടുതലാണെങ്കിൽ ചുവപ്പ്‌നിറം കൊണ്ട് സൂചന നൽകണമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ നിർദേശം.പായ്‌ക്കറ്റിന്റെ നിറം നോക്കി ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ ഈ നീക്കത്തിലൂടെ സാധിക്കും.ജൂലൈ മുതൽ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം.പൈക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കളിൽ ഉപ്പ്,പഞ്ചസാര,കൊഴുപ്പ് എന്നിവയുടെ നൂറുഗ്രാമിലെ ശരാശരി അളവ് എത്രയെന്നും അനുവദിക്കപ്പെട്ട അളവ് എത്രയെന്നും രേഖപ്പടുത്തിയിരിക്കണം.ഇവ അനുവദിക്കപ്പെട്ട അളവിലും കൂടുതലാണെങ്കിൽ പായ്ക്കറ്റിൽ ചുവന്ന അടയാളമിടണം.നൂറുഗ്രാം ഉൽപ്പന്നത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ പഞ്ചസാരയിൽ നിന്നാണ് ലഭിക്കുന്നതെങ്കിൽ പായ്ക്കറ്റിൽ ചുവപ്പ് നിറത്തിൽ അടയാളമിടണം.ട്രാൻസ് ഫാറ്റിന്റെ അളവ് ഒരുശതമാനത്തിനു മുകളിലായാലും മുന്നറിപ്പ് രേഖപ്പെടുത്തിയിരിക്കണം.അതോടൊപ്പം ഭക്ഷ്യോൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ നിർമാതാക്കൾ അവകാശപ്പെടുന്ന കാര്യങ്ങൾക്കും നിയന്ത്രണം വരും.പരസ്യങ്ങളിൽ പ്രകൃതിദത്തം,ശുദ്ധം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുമ്പോൾ അതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ഇവയ്‌ക്കെതിരെ  നിയമനടപടി സ്വീകരിക്കാം.