News Desk

കൊച്ചിയിൽ വൻ സ്വർണക്കവർച്ച;കവർന്നത് ആറുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണം

keralanews gold worth six crores theft in kochi

കൊച്ചി:കൊച്ചിയിൽ വൻ സ്വർണക്കവർച്ച.കാറില്‍ കൊണ്ടുവരികയായിരുന്ന ആറ് കോടിയോളം വിലവരുന്ന സ്വർണ്ണമാണ് കവർച്ച ചെയ്യപ്പെട്ടത്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ആലുവ ഇടയാറിലെ സിആ‌ര്‍ജി മെറ്റല്‍സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്. കാറിന്‍റെ പിന്നില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം സിആ‌ര്‍ജി മെറ്റല്‍സ് കമ്ബനിയുടെ മുന്നിലെത്തിയപ്പോള്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. ആക്രമണത്തില്‍ കാര്‍ ഡ്രൈവ‌ര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റു.അതേസമയം കവര്‍ച്ചയ്ക്ക് പിന്നില്‍ സ്വര്‍ണം എത്തുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവര്‍തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. കമ്പനിയുടെ സമീപത്ത് വച്ച്‌ നടന്ന കവര്‍ച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും പൊലീസ് പറയുന്നു.കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സിആര്‍ജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ, സ്വര്‍ണത്തിന്‍റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്തിന്റെ കൈകളിൽ വവ്വാലിന്റെ രക്തം പറ്റിയിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ

keralanews blood of bat on the hand of sabith who died of nipah virus

കോഴിക്കോട്:നിപ്പ വൈറസ് ബാധിച്ച് മരിച്ച സാബിത്തിന്റെ കൈകളിൽ വവ്വാലിന്റെ രക്തം പറ്റിയിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ. അപകടത്തില്‍ പെട്ട വവ്വാലിനെ കൈ കൊണ്ട് എടുത്തു മാറ്റിയപ്പോൾ സാബിത്തിന്റെ കൈകളിൽ രക്തം പുരണ്ടിരുന്നതായി സാബിത്തിന്റെ സുഹൃത്തും സൂപ്പിക്കട നിവാസിയുമായ ബീരാന്‍ കുട്ടിയാണ് വെളിപ്പെടുത്തിയത്.നേരത്തെ ബീരാന്‍കുട്ടി ഇക്കാര്യം പറയാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ അത് ഉള്‍പ്പെട്ടിരുന്നില്ല. സാബിത്തിന് വവ്വാലില്‍ നിന്നാണ് നിപ വൈറസ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പും വിദഗ്ധരും ഉറപ്പിച്ച്‌ പറഞ്ഞിരുന്നെങ്കിലും ഏത് സാഹചര്യത്തില്‍ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലായിരുന്നു.സാബിത്തുമായി പാലേരിയിലേക്ക് ബൈക്കില്‍ പോകുമ്ബോഴാണ് പരിക്കു പറ്റിയ വവ്വാലിനെ കൈയിലെടുത്തതായി സാബിത്ത് പറഞ്ഞതെന്ന് ബീരാന്‍ കുട്ടി വ്യക്തമാക്കി.

നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി

keralanews london court denied bail for neerav modi

ലണ്ടൻ:വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി.വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം.ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുമ്പ് രണ്ടു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ക്രമവിരുദ്ധമായി 13,000 കോടി രൂപ വായ്പയെടുത്ത് മുങ്ങി എന്നാണ് കേസ്.കഴിഞ്ഞ ജനുവരിയില്‍ രാജ്യംവിട്ട നീരവ് മോദി ബ്രിട്ടണില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതായി ലണ്ടനിലെ ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19ന് സ്‌കോട്ട്‌ലന്‍ഡ്‌യാഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.നീരവ് മോദിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല

കേരളത്തില്‍ ഐ.എസ്. ഭീകരര്‍ ചാവേറാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി എൻഐഎ

keralanews nia give warning about terrorist attack in kerala

തിരുവനന്തപുരം:കേരളത്തില്‍ ഐ.എസ്. ഭീകരര്‍ ചാവേറാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ. ഇതുസംബന്ധിച്ച്‌ മാസങ്ങള്‍ക്കു മുൻപ് തന്നെ സംസ്ഥാന പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളില്‍ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും ഗൗരവത്തോടെ എടുത്തില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. അതേസമയം കേരളത്തില്‍ നടന്ന് ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റുകളെ കുറിച്ചു നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്.രണ്ട് വ്യത്യസ്തസംഘങ്ങളായാണ് സംസ്ഥാനത്തുനിന്ന് ഐഎസിലേക്ക് ആളെ ചേര്‍ത്തതെന്നും ഇതില്‍ അുദാബി മൊഡ്യൂള്‍ എന്ന പേരിലറിയപ്പെടുന്ന സംഘം വിദേശത്തെത്തിയ മലയാളികളെ ഐ.എസില്‍ എത്തിച്ചു. ഈ റിക്രൂട്ട്‌മെന്റുകളില്‍ കൂടുതല്‍ നടന്നതും യെമന്‍ വഴി ആയിരുന്നു. യെമന്‍ വഴി ഐ.എസ്സിലെത്തിയവര്‍ മിക്കവരും അഫ്ഗാനിസ്താനിലാണ് എത്തിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് ഈ സംഘങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്.സജ്ജാതും റാഷിദും ശബ്ദസന്ദേശങ്ങളിലൂടെയും മറ്റുമാണ് സംസ്ഥാനത്ത് ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തത്.അഫ്ഗാനിലിരുന്നു കൊണ്ടും സംസ്ഥാനത്ത് ചാവേറാക്രമണങ്ങള്‍ക്ക് ഇവർ ആഹ്വാനം നടത്തിയിരുന്നു. കാസര്‍കോട് സംഘടിപ്പിച്ച ക്‌ളാസുകളില്‍ ആക്രമണോത്സുക ജിഹാദിന് ആഹ്വാനവും നടത്തിയിരുന്നു. ജില്ലയില്‍ നിന്നും പതിനാറിലധികം പേരെ ഐഎസില്‍ എത്തിച്ചതും അബ്ദുള്‍റാഷിദ് അബ്ദുള്ളയാണ്.കൊച്ചിയില്‍ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന എന്‍.ഐ.എ. മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യോഗം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റേണ്ടി വന്നെങ്കിലും വിഷയത്തില്‍ തുടരന്വേഷണം നടത്താനോ സംസ്ഥാനത്തെ ഐ.എസ്. സ്‌ളീപ്പര്‍ സെല്ലുകളെ കണ്ടെത്താനോ സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെന്നും എന്‍ഐഎ പറയുന്നു.രാജ്യത്ത് നിന്നും മനുഷ്യക്കടത്ത് തടയാന്‍ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ശക്തമാക്കണമെന്നും ആവര്‍ത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇക്കാര്യത്തിലും നടപടിയുണ്ടായില്ല. മുനമ്ബത്ത് നിന്നും ബോട്ടില്‍ വന്‍ സംഘം അടുത്തിടെ അനധികൃതമായി പുറപ്പെട്ട് പോയിരുന്ന സംഭവത്തിലും കേരളത്തിലെ അന്വേഷണ ഏജന്‍സികളുടെ വീഴ്ച പുറത്ത് വന്നിരുന്നു.

കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ ഒരു മാസത്തിനകം പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

keralanews supreme court order to break five apartments in kochi marad

കൊച്ചി:കൊച്ചി മരടിലെ അഞ്ച് അപ്പാര്‍ട്ട്മെന്റുകള്‍ ഒരു മാസത്തിനകം പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി.ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്മെന്‍റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച്‌ കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.കൊച്ചി കായലിനോട് ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉള്ള, തീരദേശ പരിപാലന നിയമ പ്രകാരം സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് അഞ്ച് ഫ്ളാറ്റുകളും നിലനില്‍ക്കുന്നത്. എല്ലാം ആഡംബര ഫ്ളാറ്റുകളുടെ ഗണത്തില്‍ പെടുന്നവ. ഭൂരിഭാഗം തമസക്കാരും പ്രവാസികള്‍. സിനിമ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ഉടമകളായി ഉണ്ട്.സുപ്രീംകോടതി വിധി ഞെട്ടിച്ചുവെന്നും, ഫ്ളാറ്റ് വാങ്ങുന്ന സമയത്ത് ചട്ടലംഘനങ്ങളെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നുമാണ് ഉടമകളുടെ വാദം. അതേസമയം ഉത്തരവ് നടപ്പിലാക്കുമെന്ന് മരട് നഗരസഭ ചെയപേഴ്സണ്‍ ടിഎച്ച്‌ നാദിറ പറഞ്ഞു.

പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ അഞ്ചു മരണം

keralanews fire broke out in textile godown in pune five died

മുംബൈ:പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ അഞ്ചു മരണം.ഇന്ന് പുലര്‍ച്ചെ അ‌ഞ്ച് മണിക്കായിരുന്നു സംഭവം.പൂനെയിലെ ഉര്‍ലി ദേവച്ചി എന്ന പ്രദേശത്തെ വസ്ത്രവ്യാപാര ഗോഡൗണിലാണ് തീപിടിച്ചത്. ഗോഡൗണിനുള്ളില്‍ ഉറങ്ങുകയായിരുന്ന അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അതിവേഗത്തില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് പുറത്തേക്ക് പോകാന്‍ സാധിക്കാത്തതാണ് മരണത്തിനിടയാക്കിയത്.സംഭവത്തെ തുടര്‍ന്ന് അഗ്നിശമനസേനയുടെ നാല് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, തീ പടരാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

കെഎസ്ആർടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

keralanews supreme court can not interfere the high court verdict to dismiss ksrtc m panal drivers

ന്യൂഡൽഹി:കെഎസ്ആർടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി.ജൂണ്‍ മുപ്പതിനകം താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 15 ന് മുൻപ് പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതോടെ 1565 താല്‍ക്കാലിക ഡ്രൈവർമാർക്ക് തൊഴില്‍ നഷ്ടപ്പെടും. സ്ഥിരം ജീവനക്കാര്‍ അര്‍ഹതപ്പെട്ട അവധിയെടുക്കുമ്ബോഴുളള ഒഴിവിലേക്കാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നതെന്നാണ് കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചത്. സര്‍വീസുകള്‍ മുടങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.എന്നാല്‍ സര്‍ക്കാര്‍ വാദം കോടതി കണക്കിലെടുത്തില്ല.

ബം​ഗ​ളൂ​രു മെ​ട്രോ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് സുരക്ഷാ പരിശോധനയ്ക്കിടെ ര​ക്ഷ​പ്പെട്ട അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​ന്‍ അന്വേഷണം ശക്തമാക്കി പോലീസ്;സുരക്ഷ ശക്തമാക്കി

keralanews police strengthen investigation to find the unknown person escaped from security checking in metro station bengalooru and high alert issued

കർണാടക:ബംഗളൂരു മെട്രോ സ്റ്റേഷനില്‍നിന്ന് സുരക്ഷാപരിശോധനയ്ക്കിടെ രക്ഷപ്പെട്ട അജ്ഞാതനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്. അരയില്‍ സംശയകരമായ വസ്തു ഘടിപ്പിച്ചെത്തിയ അജ്ഞാതനാണ് സുരക്ഷാ പരിശോധനയ്ക്കിടെ കടന്നു കളഞ്ഞത്. അറബി വസ്ത്രം ധരിച്ചെത്തിയ ഇയാളെ ചോദ്യം ചെയ്യാന്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവച്ചെങ്കിലും രക്ഷപെടുകയായിരുന്നു. ഇയാള്‍ക്ക് നാല്‍പത് വയസ്സ് പ്രായം തോന്നിക്കും.മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന ഒഴിവാക്കി അകത്തു കടക്കാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു.സുരക്ഷാവേലി ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞപ്പോള്‍ കടത്തിവിടുന്നതിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.അജ്ഞാതനെ സുരക്ഷാ ജീവനക്കാര്‍ മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച്‌ പരിശോധന നടത്തുമ്ബോള്‍ ബീപ് ശബ്ദം കേട്ടതായി ബംഗളൂരു മെട്രോ വക്താവ് യശ്വന്ത് ചവാന്‍ പറഞ്ഞു. ബീപ് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ പെട്ടെന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിഎംടിസി, കെഎസ്‌ആര്‍ടിസി, റെയില്‍വെ സ്റ്റേഷന്‍, മജെസ്റ്റികിന്‍റെ പരിസരപ്രദേശങ്ങള്‍, നഗരത്തിലെ എല്ലാ മെട്രോസ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജൂൺ 3 ന് ആരംഭിക്കും

keralanews classes from 1st standard to plus two will start from june 3rd

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ജൂൺ 3 ന് ആരംഭിക്കും.സംസ്ഥാനത്ത് ആദ്യമായാണ് ഹയര്‍ സെക്കന്‍ററി ക്ലാസുകളും ജൂണ്‍ ആദ്യം തുടങ്ങുന്നത്.ഇതിനായി ഹയർ സെക്കന്ററി പ്രവേശന നടപടികൾ വേഗത്തിലാക്കും.ഈ മാസം 10 മുതൽ 16 വരെ പ്ലസ് വൺ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും.കഴിഞ്ഞ വർഷം ജൂൺ നാലിന് നടന്ന ട്രയൽ അലോട്മെന്റ് ഇത്തവണ മെയ് 20ന് നടക്കും. ആദ്യ അലോട്മെന്റ് മെയ് 24ന് നടക്കും.കഴിഞ്ഞ വർഷം ഇത് ജൂൺ 11 നായിരുന്നു  നടന്നത്.രണ്ട് അലോട്മെന്റിലൂടെ ഹയർ സെക്കന്ററി പ്രവേശന നടപടികൾ പൂർത്തീകരിച്ച് ജൂൺ മൂന്നിന് ക്ലാസ് തുടങ്ങും.ഹയർ സെക്കന്ററി വരെ 203 അധ്യയന ദിനങ്ങളും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 226 അധ്യയന ദിനങ്ങളും ഉറപ്പ് വരുത്തുന്ന അക്കാദമിക് കലണ്ടറും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾ ഏകീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി;പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews tiger found in wayanad pulppalli and prohibitory order declared in the area

വയനാട്:പുല്‍പ്പള്ളിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കാപ്പിപ്പാടി കോളനിയിലാണ് കടുവയെ കണ്ടെത്തിയത്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാലുടന്‍ കടുവയെ മയക്കുവെടി വച്ച്‌ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയെ പിടികൂടും വരെ പ്രദേശത്ത് നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.നേരത്തെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ആടിനെ പിടികൂടിയിരുന്നു. പിന്നീട് ഇത് കാട്ടിലേക്ക് മറയുകയായിരുന്നു. ഇന്നലെ മുതല്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് കടുവയെ കണ്ടെത്താന്‍ സാധിച്ചത്.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറകടവ്, വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചത്.കടുവയെ തിരികെ കാട്ടിലേക്ക് തുരത്തും വരെ നിരോധനാജ്ഞ തുടരും.