
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

ബെംഗളൂരു:കർണാടകയിലെ മധൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു.കണ്ണൂർ കൂത്തുപറബ് സ്വദേശികളായ രണ്ടു ദമ്പതികളാണ് മരിച്ചത്.കൂത്തുപറമ്പ് പൂക്കോട് കുന്നപ്പടി ഈക്കിലിശ്ശേരി ജയ്‌ദീപ്,ഭാര്യ ജ്ഞാനതീർത്ഥ,ജയദീപിന്റെ സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ,ഭാര്യ ജിൻസി,എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.വിവാഹം കഴിഞ്ഞ് ബംഗളൂരുവിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയതായിരുന്നു ഇവർ.ഒരാഴ്ച മുൻപാണ് കിരണിന്റെയും ജിൻസിയുടെയും വിവാഹം കഴിഞ്ഞത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവർ ബെംഗളൂരുവിലേക്ക് യാത്രതിരിച്ചത്.തിരിച്ച് നാട്ടിലേക്ക് മടങ്ങവേ പുലർച്ചെ മധൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.ജയദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ.കാർ ഓടിച്ചിരുന്ന ജയദീപടക്കം മൂന്നുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്.ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കൂത്തുപറമ്പ്.
ന്യൂഡൽഹി:വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി ലഭ്യമാക്കാനൊരുങ്ങി വോൾവോ. വോവയുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ മോഡലുകൾക്ക് അടുത്ത പത്തു വർഷത്തേക്ക് ലിത്തിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് വോൾവോ ഗ്രൂപ് മുൻനിര ബാറ്ററി നിർമ്മാതാക്കളായ എൽ.ജി ചെം,സി.എ.ടി.എൽ എന്നിവരുമായി കരാറിൽ ഒപ്പിട്ടു.നിലവിലുള്ള സി എം എ മോഡുലാർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ ടു വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മൊഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് കരാറുകൾ.2025 ഓടെ ആഗോളതലത്തിലെ കാർ വിൽപ്പനയുടെ പകുതിയും പൂർണ്ണമായും വൈദ്യുതീകരിച്ച കാറുകളാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഓ യും പ്രസിഡന്റുമായ ഹാക്കൻ സാമുവേൽസൺ പറഞ്ഞു.
തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2,00,099 സീറ്റുകളിലേക്കാണ് ആദ്യ അലോട്മെന്റ്. 4,79,730 വിദ്യാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിരുന്നത്.അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഈ മാസം 27-ാം തിയതി നാലു മണിക്കുള്ളില്‍ അതതു സ്‌കൂളില്‍ നിര്‍ബന്ധമായി പ്രവേശനം നേടണം. അല്ലാത്തപക്ഷം അവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.അലോട്ട്‌മെന്റ് ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവരെ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കും. ആദ്യ അലോട്ട്‌മെന്റില്‍ തന്നെ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടേക്കണ്ടതില്ല. ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. സ്‌പോര്‍ട്‌സ് ക്വോട്ട, സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് റിസള്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട്:തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടുപിന്നാലെ കോഴിക്കോട് വ്യാപക അക്രമം. ജില്ലയിലെ ഏറാമല തട്ടോളിക്കരയിലാണ് അക്രമം ഉണ്ടായത്. മേഖലയിലെ സിപിഎം- ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. കൂടാതെ വൈക്കിലക്കരിയില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകരുടെ വീടിന് നേരെയും ബോംബേറുണ്ടായി.ഇന്ന് പുലര്‍ച്ചെയാണ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബേറുണാടയത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം വളയത്ത് സിപിഎം–ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിയല്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.സംഘര്‍ഷത്തില്‍ സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവർക്ക് പരിക്കേറ്റു.ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി. ഭാവിയില്‍ വെല്ലുവിളികളെ വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നേരിടണമെന്നും സി.പി.എം പി.ബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ബംഗാളിലും ത്രിപുരയിലും കേരളത്തിലും കനത്ത തോൽവിയാണു സിപിഎമ്മിന് നേരിടേണ്ടി വന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ രണ്ട് സീറ്റില്‍ സിപിഐയും രണ്ട് സീറ്റില്‍ സിപിഎമ്മും ലീഡ് ചെയ്യുന്നു എന്നത് മാത്രമാണ് ആശ്വാസം.2014 ല്‍ ത്രിപുരയില്‍ 64 ശതമാനം വോട്ടും രണ്ട് സീറ്റുകളും പിടിച്ച സിപിഎം ഇക്കുറി രണ്ട് സീറ്റുകളിലും ബഹുദൂരം പിറകിലാണെന്നു മാത്രമല്ല മൂന്നാം സ്ഥാനത്തുമാണ്.2014 ല്‍ പോളിറ്റ് ബ്യൂറോ മെംബര്‍ കൂടിയായ മൊഹമ്മദ് സലിം വിജയിച്ച റായ്ഗഞ്ചില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.സിറ്റിംഗ് എം.പിയായ സലിം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്ന് മാത്രമല്ല. ബിജെപിയെക്കാള്‍ ഒരു ലക്ഷത്തോളം വോട്ടിനു നിലവില്‍ പിന്നിലാണ്.
കണ്ണൂർ:കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് ചരിത്ര ഭൂരിപക്ഷത്തോടെ മിന്നും വിജയം.ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരൻ വിജയിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കൂടുതല്‍ ഭൂരിപക്ഷങ്ങളിലൊന്ന്. കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.സുധാകരന്റേത്. മണ്ഡലം രൂപീകരിച്ച ശേഷം 1952ല്‍ എ.കെ.ജി. നേടിയ 87030 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതിനു മുന്‍പ് കണ്ണൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷം.ഇതിനു മുന്‍പ് ആറു തവണ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മൂന്നുതവണ സി.പി.എം.വിജയിച്ച മണ്ഡലമാണ് കണ്ണൂര്‍. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 43191 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകരന്‍ വിജയിച്ചത്. 2014-ല്‍ ആ വിജയം ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചെങ്കിലും 6535 വോട്ട് മാത്രമായിരുന്നു ശ്രീമതിക്ക് ഭൂരിപക്ഷം.ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങള്‍ മാത്രമല്ല സിപിഎമ്മിന്റെ കോട്ടകളായി അറിയപ്പെടുന്ന തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം എന്നീ മണ്ഡലങ്ങളിലും വോട്ടെണ്ണലിന്റെ ആദ്യാവസാനം ശക്തമായ ആധിപത്യം പുലര്‍ത്താന്‍ കെ.സുധാകരന് കഴിഞ്ഞു.സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തന്നെയായിരുന്നു കെ. സുധാകരന്‍റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. എടയന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്‍റെ വധം,കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം തുടങ്ങിയവയൊക്കെ യു.ഡി.എഫ്. പ്രചാരണായുധമാക്കി.ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിനായി സുധാകരന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.ശബരിമല വിഷയം സര്‍ക്കാരിനെതിരായി തിരിച്ച ബിജെപിയുടെ രാഷ്ട്രീയനീക്കം കേരളത്തില്‍ മറ്റു മണ്ഡലങ്ങളിലെന്നതുപോല കണ്ണൂരിലും കോൺഗ്രസ്സിന് ഗുണം ചെയ്തു എന്നുവേണം കരുതാൻ.
ന്യൂഡൽഹി:പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിശയിപ്പിക്കുന്ന പ്രകടനവുമായി കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ മുന്നേറ്റം നടത്തി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും മാത്രം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ മോദിയെ അഭിനന്ദിച്ചു. അതേസമയം ബിജെപി ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നാണ് സൂചനകള്‍. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകിട്ട് 5.30ന് ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും.
കണ്ണൂർ:കണ്ണൂരിൽ യുഡിഎഫ് നേതാവ് കെ.സുധാകരന്റെ വിജയം ഉറപ്പിച്ച് പ്രവർത്തകർ. പലയിടങ്ങളിലും സുധാകരന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പ്രവർത്തകർ ആഹ്ളാദപ്രകടനങ്ങൾ തുടങ്ങി.അറുപത്തിനായിരത്തില്പരം വോട്ടുകൾക്കാണ് സുധാകരൻ ഇപ്പോൾ ലീഡ് ചെയ്യുന്നത്.വോട്ടെണ്ണലിന്റെ ആദ്യമിനിറ്റുകളിൽ മാത്രമാണ് ഇവിടെ എൽഡിഎഫിന് ലീഡ് നേടാനായത്.വരും മണിക്കൂറുകളിൽ വോട്ടെണ്ണിത്തീരുമ്പോൾ സുധാകരൻ ഒരുലക്ഷത്തിൽപ്പരം വോട്ടുകളുടെ ലീഡ് നേടുമെന്നാണ് പ്രവർത്തകർ പറയുന്നത്. അപ്രതീക്ഷിത മണ്ഡലങ്ങളിൽ പോലും ഇടത് കോട്ട തകർത്ത് ലീഡ് നേടാൻ ഇത്തവണ യുഡിഎഫിനായി.വോട്ടെണ്ണൽ പൂർത്തിയായ ശേഷം വൻതോതിലുള്ള ആഹ്ലാദപ്രകടനകളാണ് യുഡിഎഫ് നേതൃത്വം പ്ലാൻ ചെയ്തിരിക്കുന്നത്.
വയനാട്:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരള-കേന്ദ്ര രാഷ്ട്രീയം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി വൻ മുന്നേറ്റം നടത്തിയിരിക്കുന്നു.ഏകദേശം എഴുപത് ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി മുന്നിലാണ്.ഏകദേശം രണ്ടരലക്ഷത്തോളമാണ് രാഹുലിന്റെ ഭൂരിപക്ഷം. ഇത് ഇനിയും ഉയരുമെന്നാണ് സൂചന. എൽഡിഎഫ് സ്ഥാനാർഥി പി.സുനീറാണ് വയനാട്ടിൽ രണ്ടാം സ്ഥാനത്ത്.അതേസമയം രാഹുൽ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേത്തിയിൽ സ്‌മൃതി ഇറാനി തേരോട്ടം തുടരുകയാണ്.സിറ്റിംഗ് എംപിയായ രാഹുൽ ആദ്യ റൗണ്ടിൽ മുന്നേറിയെങ്കിലും പിന്നീട് സ്‌മൃതി ഇറാനി ലീഡ് നിലനിർത്തുന്ന കാഴ്ചയാണ് കണ്ടത്.കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ് അമേത്തി.