മംഗളൂരു:പ്രണയഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ ആര്‍ പുര താലൂക്കിലെ മാഗല്‍ഗോഡില്‍ ബുധനാഴ്ചയാണ് സംഭവം. ബലഹന്നൂര്‍ ഗാണ്ടിഗേശ്വരയിലെ മിഥുന്‍ ആണ് യുവതിയെ കുത്തിപ്പരിക്കേല്‍പിച്ചത്.ദിവസങ്ങളായി ഹന്ദ്യ വില്ലേജിലെ യുവതിയുടെ പിറകെ നടക്കുകയായിരുന്നു മിഥുന്‍. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതോടെ വൈരാഗ്യത്തിലായ മിഥുന്‍ യുവതിയെ കുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബലഹന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തിനു ശേഷം ഒളിവിൽ പോയ യുവാവിനെ പിടികൂടാനായിട്ടില്ല.
പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചന
കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്.പാലം നിര്‍മാണത്തിനുള്ള തുക കരാറുകാര്‍ക്ക് മുന്‍കൂറായി നല്‍കിയത് മന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും പണമിടപാട് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. അന്വേഷണ പുരോഗതി വിലയിരുത്താനും വിശകലനം ചെയ്യാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.അതേസമയം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതോടെ പ്രതികളെ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാലാണ് ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മുത്തൂറ്റ് സമരം;ജോലിക്കെത്തുന്നവർക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശം
കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്.ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.സമരം ഉടന്‍ നിര്‍ത്താനുള്ള ചര്‍ച്ചകളില്‍ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.മുത്തൂറ്റിന്റെ കൂടുതല്‍ ശാഖകള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് ആദ്യം കോടതിയെ സമീപിച്ച 10 ശാഖകളുടെ ഹര്‍ജിയില്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത്.അതേസമയം, മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍തര്‍ക്കം പരിഹരിക്കാനായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ച മൂന്നാംതവണയും പരാജയപ്പെട്ടു. മിനിമം വേതനം സംബന്ധിച്ച കോടതി തീരുമാനം വരുന്നതുവരെ ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്ബളത്തില്‍ ഇടക്കാല വര്‍ധന വരുത്തണമെന്ന ആവശ്യം മന്ത്രി മുന്നോട്ടുവെച്ചെങ്കിലും മാനേജ്മെന്‍റ് അംഗീകരിക്കാന്‍ തയാറായില്ല. ഇതോടെയാണ് ചര്‍ച്ച അലസിയത്.
ജില്ലയിൽ ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു
കണ്ണൂർ:ജില്ലയിൽ ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇതോടെ ചെങ്കൽ മേഖല പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.സമരത്തിന്റെ ഭാഗമായി ക്വാറി ഉടമകൾ കളക്റ്ററേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സമരം തുടരുന്നതോടെ മേഖലയെ ആശ്രയിച്ച് കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.ചെങ്കൽ ക്വാറികൾക്കെതിരെ ജിയോളജി വകുപ്പും ഇതുമായി ബന്ധപ്പെട്ട വിവിധ അധികൃതരും സ്വീകരിക്കുന്ന കർശന നിലപാടിൽ പ്രതിഷേധിച്ചാണ് ചെങ്കൽ ക്വാറി അസോസിയേഷൻ അനിശ്ചിതകാല സമരം നടത്തുന്നത്.ജില്ലയിൽ ഏകദേശം അറുനൂറിലധികം ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒട്ടുമിക്കതും പ്രളയത്തിന് ശേഷം പ്രവർത്തിക്കുന്നുമില്ല.ഇതിനെ ആശ്രയിച്ചു കഴിയുന്ന ലോഡിങ് തൊഴിലാളികളടക്കം നിരവധിപേർ തൊഴിലില്ലായ്മ പ്രതിസന്ധിയിലാണ്.ചെങ്കൽ ഇല്ലാത്തതിനാൽ നിർമാണ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പരിസ്ഥിതി പ്രശ്നങ്ങളും പ്രളയ പശ്ചാത്തലവും കണക്കിലെടുത്താണ് ജിയോളജി വകുപ്പും മറ്റ് ബന്ധപ്പെട്ട വയ്പ്പുകളും ചെങ്കൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.മലയോര മേഖലയിൽ മലപ്പട്ടം, പെരുവളത്തുപറമ്പ്,ചേപ്പറമ്പ്,കുറുമാത്തൂർ,ഊരത്തൂർ, കല്യാട്,പടിയൂർ എന്നിവിടങ്ങളിലാണ് ചെങ്കൽ ക്വാറികൾ കൂടുതലായും പ്രവർത്തിക്കുന്നത്.
പ്രതീക്ഷ മങ്ങുന്നു;വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് നാളെ തീരും
ബംഗളൂരു: ചാന്ദ്രയാന്‍-2 ന്റെ ദൗത്യത്തിന്റെ ഭാഗമായി ചാന്ദ്രോപരിതലത്തില്‍ ഇറങ്ങിയ വിക്രം ലാന്‍ഡറിന്റേയും അതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റേയും ബാറ്ററിയുടെ ആയുസ് നാളെയോടെ അവസാനിക്കും. ഇതോടെ ഐഎസ്‌ആര്‍ഒയും നാസയും ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചേക്കും.ഒരു ചാന്ദ്രദിനം എന്നത് ഭൂമിയിലെ 14 ദിവസങ്ങളാണ്. സെപ്റ്റംബര്‍ 7-നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. സെപ്റ്റബര്‍ 20,21 ഓടെ ചന്ദ്രനില്‍ രാത്രിയാകും. നിലവില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗത്ത് സൂര്യപ്രകാശം ലഭിക്കില്ല. താപനില മൈനസ് 183 ഡിഗ്രി സെല്‍ഷ്യസാണ്. ഈ സാഹചര്യത്തില്‍ ലാന്‍ഡറിന്റെ ഇലക്‌ട്രോണിക് ഭാഗങ്ങള്‍ക്ക് സ്വയം നിലനില്‍ക്കാന്‍ സാധ്യമല്ല. ഇതിനാവശ്യമായ സോളാര്‍ ഉര്‍ജ്ജം ചന്ദ്രനില്‍ നിന്ന് ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ഐഎസ്‌ആര്‍ഓ ശാത്രജ്ഞര്‍ക്ക് ആശയ വിനിമയം സ്ഥാപിക്കാന്‍ കഴിയാതെ വരും. ഐഎസ്‌ആര്‍ഒയ്ക്ക് മാത്രമല്ല നാസയ്ക്കും ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. റോവറിന്റേയും ലാന്‍ഡറിന്റേയും ദൗത്യം ഇതോടെ അവസാനിക്കും.അതേസമയം ചന്ദ്രയാന്‍-2 ദൗത്യത്തിന് ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയ്ക്ക് ഇ സ്റോ നന്ദി രേഖപ്പെടുത്തി. ‘ഒപ്പം നിന്നതിനു നന്ദി. ലോകമെബാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’- ഇസ്റോ ഔദ്യോഗിക സമൂഹ മാധ്യമ പേജില്‍ കുറിച്ചു.
അടുത്ത 48 മണിക്കൂറിൽ മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
മുംബൈ:അടുത്ത 48 മണിക്കൂറിൽ മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമോ അതി തീവ്രമോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുബൈയിലെ സ്കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.മുംബൈയ്‌ക്ക് പുറമെ, റെയ്‌ഗാര്‍ഡ്, താനെ, കൊങ്കണ്‍ മേഖല എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നഗരത്തിന് ചുറ്റുമുളള അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ സമീപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുംബൈ മുനസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി. സമീപകാലത്തെ റെക്കോര്‍ഡ് മഴയാണ് നഗരത്തില്‍ ഇത്തവണ ലഭിച്ചത്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. റോഡ് ഗതാഗതം പലയിടത്തും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും കർശന വാഹനപരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തിയിരുന്നു.എന്നാല്‍, ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിർത്തി വയ്ക്കുകയും ഉയർന്ന പിഴ തൽക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസർക്കാർ തീരുമാനമെടുത്തത്. വൻതുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുൾപ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങൾ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടിൽ മലക്കം മറിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേർക്കാനിരിക്കുന്നത്.മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.
തളിപ്പറമ്പിലെ കവർച്ച കേസ്;അറസ്റ്റിലായത് ഇരട്ടക്കൊലക്കേസ് പ്രതി
കണ്ണൂർ:തളിപ്പറമ്പ് മന്നയിലെ മലബാർ ട്രേഡേഴ്സിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ കർണാടക പക്ഷിരാജപുരം പുൻവർ വില്ലേജിലെ മഞ്ച രവി ഇരട്ടക്കൊലക്കേസിലും ഒന്നാം പ്രതി.മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പരോളിലിറങ്ങി മുങ്ങി ശ്രീകണ്ഠപുരത്ത് താമസിച്ച് കവർച്ച നടത്തുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന ഡിവൈഎസ്പി.ടി.കെ രത്‌നകുമാർ പറഞ്ഞു.2013 ജനുവരിയിൽ കർണാടകയിലെ നഗനഹള്ളിയിൽ കവർച്ചയ്‌ക്കിടെ വാട്ടർ അതോറിട്ടി ജീവനക്കാരനായ വെങ്കിടേഷ്(70),ഭാര്യ കാമാക്ഷി(63)എന്നിവരെയാണ് മഞ്ച രവിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്.തുടർന്ന് മൈസൂരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ പിടികൂടി.കേസിൽ പത്തുവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മൂന്നു വർഷം പൂർത്തിയാക്കി പരോളിലിറങ്ങി മുങ്ങിയതാണ് ഇയാൾ.രണ്ടുവർഷത്തിലേറെയായി ഇയാൾ ശ്രീകണ്ഠപുരത്തിനടുത്ത് താമസം തുടങ്ങിയിട്ട്.ഇവിടെ ആക്രികച്ചവടം നടത്തിവരികയായിരുന്നു.ഇതിനിടെയാണ് കൂട്ടുപ്രതിയായ കർണാടക സ്വദേശിയുമായി ചേർന്ന് തളിപ്പറമ്പിലെ കടയിൽ മോഷണം നടത്തിയത്. ഇവരുടെ കൂടെയുള്ള സ്ത്രീകൾ പകൽസമയം ആക്രിസാധനകൾ ശേഖരിക്കാൻ പോവുകയും മോഷ്ടിക്കാൻ പറ്റിയ വീടുകൾ കണ്ടെത്തി ഇവർക്ക് വിവരം നൽകുകയും ചെയ്യും.ഒരു ദിവസം 5000 മുതൽ 12000 രൂപവരെയുള്ള ആക്രിസാധനങ്ങൾ ഇവർ വില്പനനടത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തളിപ്പറമ്പിലെ മോഷണക്കേസിൽ പോലീസ് തങ്ങളെ സംശയിക്കുന്നതായി മനസ്സിലാക്കിയ ഇവർ കുടുംബസമേതം വിരാജ്പേട്ടയിൽ മോഷ്ട്ടാക്കൾ കൂടുതലായി താമസിക്കുന്ന അരസ്നഗർ എന്ന സ്ഥലത്തേക്ക് മുങ്ങുകയായിരുന്നു.ഇവിടെനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
മലബാർ ട്രേഡേഴ്സിൽ നിന്നും പ്ലംബിങ് സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്.ഇതിൽ 160 കിലോയോളം സാധനങ്ങൾ ശ്രീകണ്ഠപുരത്തെ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.
ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഇയാൾ പിടിയിലായതറിഞ്ഞ് കർണാടക പോലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതായി ഡിവൈഎസ്പി പറഞ്ഞു.കേരളത്തിലും ഇയാൾ ചില മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.എസ്‌ഐ കെ.പി ഷൈനാണ് കവർച്ച കേസ് അന്വേഷിക്കുന്നത്.മഞ്ചയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഡിവൈഎസ്പിക്ക് പുറമെ സി.ഐ എൻ.കെ സത്യനാഥൻ,എസ്‌ഐ ഷൈൻ,സീനിയർ സിപിഒ എ.ജി അബ്ദുൽ റൗഫ്,സിപിഒ മാരായ കെ.സ്നേഹേഷ്,ബനേഷ്,സൈബർ സെല്ലിലെ വിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
2029ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് പ്രവചനം
ദില്ലി: 2029ല്‍ പ്രധാനമന്ത്രി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് എഴുത്തുകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. ഇന്ത്യാ ടുഡേയുടെ ന്യൂസ് പോയിന്‍റ് എന്ന ഷോയിലാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റിന്‍റെ പ്രതികരണം.18 ആം വയസ്സില്‍ മോഡി ഹിമാലയത്തിലേക്ക് പോയിരുന്നു. 80 ആം വയസ്സിലും അദ്ദേഹം തീര്‍ച്ചയായും ഹിമാലയത്തിലേക്ക് പോകുമെന്നും സന്യാസജീവിതം നയിക്കുമെന്നും തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്ന് മിന്‍ഹാസ് മര്‍ച്ചന്റ് വ്യക്തമാക്കി.അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങില്ല. സന്യാസിയെ പോലെ അദ്ദേഹം ജീവിക്കുമെന്നും 2024 ല്‍ ജയിച്ചാല്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2029ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ് പറഞ്ഞു.അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മിന്‍ഹാസ് മര്‍ച്ചന്റ ഒരു എഴുത്തുകാരൻ കൂടിയാണ്.
ബാലഭാസ്കറിന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സാധ്യത
തിരുവനന്തപുരം:ബാലഭാസ്കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സാധ്യത.അന്വേഷണം സി.ബി.ഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് ഡി.ജി.പി സർക്കാരിനെ അറിയിക്കും. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ഡി.ജി.പിയുമായി ചർച്ച നടത്തി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.2018 സെപ്തംബര്‍ 25-ന് പുലര്‍ച്ചെ മൂന്നര മണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. അപകടസ്ഥലത്തുതന്നെ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ 2നാണ് മരിച്ചത്.