തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, എക്‌സൈസ് ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ഉമ്മര്‍, എം.ജി.അനൂപ്കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം.സ്മിബിന്‍, എം.ഒ.ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി.ശ്രീജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതതിരെ വെള്ളിയാഴ്ച പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത് മരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുൻപേ രഞ്ജിത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൂടത്തായി കൊലപാതക പരമ്പര;ജോളിക്ക് പെൺകുട്ടികളോട് വെറുപ്പ്;ആദ്യഭർത്താവിന്റെ സഹോദരിയുടെ മകളെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ജോളിയുടെ മൊഴി
കോഴിക്കോട്: തനിക്ക് പെണ്‍കുട്ടികളോട് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ വെളിപ്പെടുത്തല്‍.ചോദ്യം ചെയ്യലിനിടെയാണ് പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയത്.പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്നപ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.അതേസമയം കുടുംബത്തിന്റെ അഭിമാനമോര്‍ത്താണ് താന്‍ സംഭവങ്ങളൊന്നും പുറത്തുപറയാതിരുന്നതെന്ന് ഷാജു പറഞ്ഞു. സിലിക്ക് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രമായിരുന്നു. സിലിയോട് കാണിച്ച് അപമര്യാദ തങ്ങളുടെ വിവാഹം നടത്താനുള്ള ആദ്യ തറക്കല്ലിടലിന്റെ ഭാഗമായിരുന്നു. തന്നെയും കൊലപ്പെടുത്തുമെന്നുള്ള ഭയമുണ്ടായിരുന്നുവെന്നും ഷാജു കൂട്ടിച്ചേര്‍ത്തു
കൂടത്തായി കൊലപാതകം;ഷാജുവും ജോളിയും കൊല്ലപ്പെട്ട സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നൽകുന്ന ചിത്രങ്ങൾ പുറത്ത്
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകത്തില്‍ വീണ്ടും പുതിയ തെളിവുകൾ പുറത്ത്.ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യ ചുംബനം നല്‍കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.താന്‍ അന്ത്യചുംബനം നൽകുമ്പോൾ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നല്‍കിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.അതേസമയം ഷാജു തന്നൊണ് ആദ്യ ഭാര്യ സിലിയേയും മകളെയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരം ഒരുക്കി നല്‍കിയതെന്ന് സമ്മതിച്ചിട്ടുണ്ട്. ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോൾ സിലിയും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയാണെന്ന് റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു. ഇയാളുടെ പങ്കിനെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.ജോളി ഒറ്റയ്ക്കല്ല കൊലപാതക പരമ്ബര നടപ്പാക്കിയതെന്ന കാര്യങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയക്കും ഇക്കാര്യം അറിയാമായിരുന്നു. ഇതോടെ നാല് കൊലപാതകങ്ങളില്‍ സക്കറിയക്കും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകള്‍ പത്ത് മാസം പ്രായമുള്ള ആല്‍ഫിന്‍ എന്നിവരുടെ കൊലപാതകങ്ങളിലാണ് ഈ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പര;ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിട്ടു. ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു. ഷാജുവിനെ വിട്ടയച്ചത് കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിയ്ക്കില്ല.ഷാജു അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.നേരത്തെ ജോളിയെ ചോദ്യം ചെയ്യുമ്പോൾ ഷാജു ഉണ്ടായിരുന്നു.അപ്പോള്‍ എടുത്ത മൊഴി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ വിളിപ്പിച്ചത്. മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമെങ്കില്‍ വിദേശസഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചതായും എസ് പി പറഞ്ഞു.പയ്യോളി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് സി ഐ ഹരിദാസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം ഷാജുവിനെ വടകര റൂറല്‍ എസ് പി ഓഫീസില്‍ എത്തിയ്ക്കുകയായിരുന്നു
ഫ്രീഡം ചപ്പാത്തിക്കും,ബിരിയാണിക്കും,ലഡുവിനും ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി ഫ്രീഡം കിണ്ണത്തപ്പവും
കണ്ണൂർ:ഫ്രീഡം ചപ്പാത്തിക്കും,ബിരിയാണിക്കും,ലഡുവിനും ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇനി ഫ്രീഡം കിണ്ണത്തപ്പവും.’കണ്ണൂരിന്റെ കിണ്ണത്തപ്പം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.പുറത്ത് കിലോയ്ക്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലിൽ 120 രൂപയാണ് ഈടാക്കുക.സെൻട്രൽ ജയിലിന്റെ കൗണ്ടറിലൂടെയാണ് ഇത് വിതരണം ചെയ്യുക.കൂടുതൽ കിണ്ണത്തപ്പം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ഫോണിൽ വിളിച്ച് ഓർഡർ നൽകാം.കണ്ണൂരിലെ ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത പലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തപ്പത്തിന് പുറമെ ജയിലിൽ നിന്നും പൂച്ചട്ടികളും നിർമിക്കുന്നുണ്ട്.ഇതിന്റെ ഉൽഘാടനം ഈ വരുന്ന എട്ടാം തീയതി ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിക്കും.പുറമെ 140 മുതൽ 150 വരെ വിലവരുന്ന പൂച്ചട്ടിക്ക് ജയിലിൽ 90 രൂപയാണ് വില.
വയനാട് പുൽപ്പള്ളിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു
വയനാട്:വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു.പുല്‍പ്പള്ളി വണ്ടിക്കടവിലാണ് സംഭവം. വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ വച്ചാണ് സംഭവമെന്ന് സൂചന.വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നിയമനടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സിലിയും മകളും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നു,സിലി മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നും ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞതായി ജോളിയുടെ മൊഴി
കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ ഭര്‍ത്താവായ ഷാജുവിനെതിരെ മുഖ്യപ്രതി ജോളി. തന്‍റെ ആദ്യഭാര്യയായ സിലിയും മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളിയുടെ വെളിപ്പെടുത്തല്‍.രണ്ടു പേരെയും കൊലപ്പെടുത്തിയ കാര്യം താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. അവള്‍ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നുവെന്നാണ് ഈ വിവരം അറിഞ്ഞപ്പോള്‍ ഷാജുവിന്‍റെ പ്രതികരണം. ഇതൊന്നും ആരേയും അറിയിക്കേണ്ടെന്നും ഷാജു പറഞ്ഞതായും ചോദ്യം ചെയ്യലില്‍ ജോളി വ്യക്തമാക്കി.ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാജുവിനെ ഏറെ നേരം ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. ഷാജുവിന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
കൂടത്തായി കൊലപാതക പരമ്പര;ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഷാജുവിന്റെ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി വെളിപ്പെടുത്തിയിരുന്നു. കൊന്നത് താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണം. കൊലപാതകം ആരും അറിയരുതെന്ന് ഷാജു പറഞ്ഞതായും ജോളി വെളിപെടുത്തി.പുതിയ വെളിപെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.അതേസമയം കൊലപാതകങ്ങള്‍ നടത്താനുണ്ടായ കാരണം ജോളി ഇനിയും വെളിപെടുത്തിയിട്ടില്ല. 6 കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചവരും നിരീക്ഷണത്തിലാണ്.വ്യാജരേഖ ചമക്കാന്‍ ജോളിയെ സഹായിച്ചത് Dcc ഭാരവാഹിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളും ജോളിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായുളള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. യു ഡി എഫ് ഭരണകാലത്ത് സ്വാധീനമുപയോഗിച്ചാണ് വ്യാജരേഖ ചമച്ചത്. സ്വത്ത് തട്ടിയെടുക്കാനാണ് വ്യാജ ഒസ്യത്ത് ചമച്ചത്.
കൊല്ലം പാരിപ്പള്ളിയിൽ നാലുവയസ്സുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പ്രാഥമിക നിഗമനം
കൊല്ലം:പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നിഗമനം. ന്യുമോണിയയും മസ്തിഷ്ക ജ്വരവും മരണ കാരണമായി. രോഗം മൂർച്ഛിച്ചതിനാൽ മരണം ഉറപ്പായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.ആന്തരിക രക്തസ്രാവമുണ്ടായത് രോഗത്തിന്റെ ഭാഗമാണെന്നാണ് പോസ്റ്റമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.കുട്ടിയെ അടിക്കുമ്പോള്‍ ഉണ്ടായ സ്വാഭാവിക അടയാളങ്ങൾ മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന പരാതിയിൽ അസ്വാഭ്വാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അമ്മയെയും അച്ഛനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.എന്നാൽ കുട്ടിയുടെ മരണം മർദനം മൂലമല്ലെന്നും കടുത്ത ന്യുമോണിയയും മസ്തിഷ്‌കജ്വരവും കാരണമാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ കുട്ടിയുടെ അമ്മയെയും അച്ഛനെയും വിട്ടയച്ചു.തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
രണ്ടുമൂന്നു ദിവസമായി ദിയയ്ക്ക് പനിയുണ്ടായിരുന്നു.പനി മൂർച്ഛിച്ചതോടെ കുട്ടിയെ പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടുത്തെ പരിശോധനയ്‌ക്കിടയിൽ കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ട ഡോക്റ്റർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.അടിയന്തിര ചികിത്സ വേണമെന്ന ഡോക്റ്റർമാരുടെ നിർദേശത്തെ തുടർന്ന് കുട്ടിയെ പോലീസ് സംരക്ഷണയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദിക്കുകയും ചെയ്തു.തുടർന്ന് ആംബുലൻസിൽ ഉണ്ടായ ഡോക്റ്ററുടെ നിർദേശപ്രകാരം കുട്ടിയെ കഴക്കൂട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ പ്രാഥമിക ചികിത്സ നല്കുന്നതിനിടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് കഴക്കൂട്ടം സിഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.കുട്ടിയുടെ ഇരുകാലുകളിലും കമ്പുകൊണ്ടടിച്ചതിന്റെ പാടുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അമ്മയുടെ പോലീസ് നിരീക്ഷണത്തിലാക്കുകയും പാരിപ്പള്ളി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ആഹാരം കഴിക്കാത്തതിന് കുട്ടിയെ കമ്പുകൊണ്ട് അടിച്ചതായി അമ്മ രമ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച ശേഷം മാതാപിതാക്കളെ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണമാകാരണം ന്യുമോണിയ ആണെന്ന് വ്യക്തമായതിനെ തുടർന്ന് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ വിട്ടയച്ചു.അതേസമയം കുട്ടിയെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം പോലീസ് രമ്യക്കെതിരെ കേസെടുക്കും.കുട്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം ഹാജരാകണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവം;കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന;11 പേർ നിരീക്ഷണത്തിൽ
കോഴിക്കോട്:കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന.കൊലപാതകം നടത്താന്‍ സയനൈഡിന് പുറമേ മറ്റു ചില വിഷ പദാര്‍ഥങ്ങള്‍കൂടി ഉപയോഗിച്ചതായി ജോളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ജോളിയുടെ ഫോൺ വിശദാംശങ്ങളുൾപ്പടെ ശേഖരിച്ച പൊലീസ് 11 പേരെ നിരീക്ഷിച്ചുവരികയാണ്.ആദ്യ ഭർത്താവ് ഒഴികെയുള്ള മറ്റ് അഞ്ചു പേരുടെ കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കൂടി പുറത്തു കൊണ്ടുവരാനാണ് പോലീസിന്റെ ശ്രമം. ഇത് സംബന്ധിച്ച് അറസ്റ്റിലായ ജോളിയിൽ നിന്ന് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു തവണ മാത്രമാണ് സയനൈഡ് കൈമാറിയതെന്ന് അറസ്റ്റിലായ സ്വർണ്ണപ്പണിക്കാരൻ പ്രജികുമാർ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സയനൈഡ് അല്ലാതെ മറ്റ് ചില വിഷ വസ്തുക്കളും കൊലപാതകത്തിന് ജോളി ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ട അന്വേഷണസംഘം, ഇത് എങ്ങനെ ലഭ്യമാക്കി, ആരൊക്കെ സഹായിച്ചു എന്നതുൾപ്പടെയുള കാര്യങ്ങളാണ് പരിശോധിച്ച് വരുന്നത്.ജോളിയുടെ ഫോൺ രേഖയുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് വരുംദിവസങ്ങളിൽ ഇതിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.