News Desk

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം;യു.പിയില്‍ 11​ പേര്‍ കൊല്ലപ്പെട്ടു

keralanews protest against citizenship amendment bill 11 killed in u p

ലഖ്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ 11 പേര്‍ കൊല്ലപ്പെട്ടു. ബിജിനോര്‍, കാണ്‍പൂര്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും മീററ്റ്, സാംഭല്‍ ജില്ലകളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടു.ലഖ്നോവില്‍ പ്രതിഷേധങ്ങള്‍ക്കിടെ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍, കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.പൊലീസ് വെടിവെപ്പിലല്ല പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ഒ.പി സിങ് അവകാശപ്പെട്ടു. ഒരാളെ പോലും വെടിവെച്ചിട്ടില്ലെന്നും പൊലീസിന് നേരെ പ്രക്ഷോഭകാരികളാണ് വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ 13 ജില്ലകളില്‍ കടുത്ത പ്രതിഷേധമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്നത്. ഏകദേശം 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.അതിനിടയില്‍ പൌരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാദിനെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പ് ജമാ മസ്ജിദിന് മുന്‍പില്‍ നിന്നും പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. പശ്ചിമബംഗാളിലും പ്രതിഷേധം അലയടിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തിയാണ് മുഴുവന്‍ റാലികള്‍ക്കും നേതൃത്വം നല്‍കുന്നത്.

പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം;ഡ​ല്‍​ഹി​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ക്കു​ന്നു

keralanews protest against citizenship amendment bill police releasing persons who were under custody

: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിനു ഡല്‍ഹി ജുമ മസ്ജിദ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നു.കസ്റ്റഡിയിലെടുത്ത ഒന്‍പത് കുട്ടികളെയും വിട്ടയച്ചു.ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘര്‍ഷത്തില്‍ 42 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 14 മുതല്‍ 16 വയസുവരെയുള്ള ഒൻപത് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഇവരെയാണ് വിട്ടയക്കുന്നത്. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ജുമ മസ്ജിദിനു സമീപം പ്രതിഷേധം അരങ്ങേറിയത്. നൂറുകണക്കിനു ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജുമാ മസ്ജിദിനു മുന്നില്‍നിന്ന് ജന്തര്‍മന്തറിലേക്കു നീങ്ങിയ സമരത്തെ പോലീസ് ഡല്‍ഹി ഗേറ്റില്‍ തടഞ്ഞിരുന്നു.പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ ആസാദ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ കീഴടങ്ങിയിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കാമെങ്കില്‍ കീഴടങ്ങാമെന്ന നിബന്ധന ആസാദ് മുന്നോട്ടു വെച്ചിരുന്നു. ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കുട്ടികളെ പൊലീസ് വിട്ടയക്കുന്നത്. മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം അവര്‍ക്കൊപ്പമാണ് കുട്ടികളെ വിട്ടയക്കുക.

തോമസ് ചാണ്ടി എംഎൽഎ അന്തരിച്ചു

keralanews thomas chandy m l a passed away

കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.വിദേശത്തും നാട്ടിലുമായി ചികില്‍സ തുടര്‍ന്നു വരികയായിരുന്നു. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതോടെ ചികില്‍സയുടെ ഭാഗമായി എറണാകുളത്തെ വീട്ടിലായിരുന്നു താമസം.അടുത്തിടെയും വിദേശത്ത് പോയി ചികില്‍സ നടത്തിയ ശേഷം മടങ്ങിയെത്തിയതായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുട്ടനാട് എംഎല്‍എ ആയിരുന്നു.കഴിഞ്ഞ മൂന്നു തവണയായി കുട്ടനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന തോമസ് ചാണ്ടി പിണറായി വിജയന്റെ നേതൃതത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നുവെങ്കിലും പിന്നീട് ആലപ്പുഴയില്‍ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു വരികയായിരുന്നു.കെഎസ്‌യു വിലൂടെയാണ് തോമസ് ചാണ്ടി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു.വിദേശത്ത് അടക്കം വ്യവസായങ്ങള്‍ നടത്തിവന്നിരുന്ന തോമസ് ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്.കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി ഐ സി എന്ന പാര്‍ടി രൂപീകരിച്ചതോടെയായിരുന്നു. കെ കരുണാകരനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്.ഡി ഐ സി കെ പിന്നീട് എന്‍സിപിയില്‍ ലയിച്ചതോടെയാണ് തോമസ് ചാണ്ടി എന്‍സിപിയില്‍ എത്തുന്നത്.2006 ല്‍ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നാണ് തോമസ് ചാണ്ടി ആദ്യമായി നിയമ സഭയില്‍ എത്തുന്നത്.സിറ്റിംഗ് എംഎല്‍എയായിരുന്ന കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി വിജയിച്ചത്. പിന്നീട് 2011 ല്‍ നടന്ന തിരഞ്ഞെടുപ്പിലും കെ സി ജോസഫിനെ തോമസ് ചാണ്ടി പരാജയപ്പെടുത്തി.2016 ല്‍ വീണ്ടും കുട്ടനാട് തന്നെ മല്‍സരിച്ച തോമസ് ചാണ്ടി തിരഞ്ഞെടുപ്പെട്ടു.പിന്നീട് പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്നും ആരോപണത്തെ തുടര്‍ന്ന് എന്‍ സി പിയിലെ തന്നെ എ കെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ആലപ്പുഴയിലെ റിസോട്ടിനായി കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2017 നവംബര്‍ 15 ന് തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്നാണ് തോമസ് ചാണ്ടി എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.1947 ഓഗസ്റ്റ് 29 നാണ് ജനനം. വിസി തോമസ്- ഏലിയാമ ദമ്പതികളുടെ മകനാണ്. എഞ്ചിനീയറിംഗ് ബിരുദവും ചെന്നൈയ്യില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അദ്ദേഹം നേടിയിരുന്നു.2006 മുതല്‍ കുട്ടനാട് മണ്ഡലത്തിലെ പകരം വെയ്ക്കാനില്ലാത്ത ജനപ്രതിനിധിയാണ് തോമസ് ചാണ്ടി

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

keralanews journalists taken into custody in mangalore have been released

മംഗളൂരു:മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്.പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്.ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇവരുടെ വാഹനങ്ങള്‍ കര്‍ണാടക പോലിസ് വിട്ടു കൊടുത്തിട്ടില്ല. നാളെ വിട്ടുനല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിടെ എട്ടരയോടെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയ വണ്‍, 24×7 ചാനലുകളുടെ റിപോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.പോലിസ് മോശമായാണ് പെരുമാറിയതെന്ന് റിപ്പോർട്ടർമാർ ആരോപിച്ചു. സീറ്റ് ഉണ്ടായിട്ടും ബസ്സിലെ തറയിലിരുത്തിയതായി മീഡിയാ വണ്‍ റിപോര്‍ട്ടര്‍ റഷീദ് ആരോപിച്ചു.കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്.കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമപ്രവര്‍ത്തകരെയാണെന്നും ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും മംഗലാപുരത്തെ പോലീസും കേരളത്തിലെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ കേരളാ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍ ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.ഒടുവില്‍ മൂന്നരയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ ഇവരെ പോലീസ് വാഹനത്തില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജുമാ മസ്ജിദിന് മുൻപിൽ വന്‍ പ്രതിഷേധം;ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു

keralanews protest against citizenship amendment bill infrontof delhi juma masjid bheem aadmi leader chandrasekhar asad under custody

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജുമാ മസ്ജിദിന് മുൻപിൽ വന്‍ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി ദില്ലി ജമാ മസ്ജിദിന് മുൻപിൽ തടിച്ചുകൂടിയത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആദാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.ജമാ മസ്ജിദില്‍ നിന്നും ജന്തര്‍ മന്ദിറിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പോലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഭരണഘടനയും അംബേക്റുടെ പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചാണ് ജമാ മസ്ജിദിന് മുൻപിൽ പ്രതിഷേധം നടന്നത്. നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.ഇതിനിടെ ദാര്യാഗഞ്ചില്‍ വെച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മസ്ജിദിന് മുമ്ബില്‍ വെച്ച്‌ തന്നെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ചന്ദ്രശേഖര്‍ ആസാദ് ആള്‍ക്കൂട്ടത്തിനേട് ഇടയിലേക്ക് നീങ്ങുകയായിരുന്നു തുടര്‍ന്നാണ് ദാര്യാഗഞ്ചില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുന്നത്.വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി നിരവധി ആളുകള്‍ എത്തുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ജമാ മസ്ജിദിന് മുമ്ബില്‍ ഒരുക്കിയിരുന്നത്. ഉച്ചയോടുകൂടി ദില്ലിയിലെ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചിരുന്നു. വാഹന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്തര്‍ മന്ദിറിലേക്കുള്ള പാതകളെന്നം ദില്ലി പോലീസ് അടച്ചിട്ടിരിക്കുകയാണ്.

കണ്ണൂര്‍ വനിത കോളേജില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

keralanews bjp activists allegedly threatened students protesting against citizenship amendment bill at kannur womens college

കണ്ണൂര്‍:പള്ളിക്കുന്ന് വനിത കോളേജില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.കോളേജിന് പുറത്തുള്ള ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കൃഷ്ണ മേനോന്‍ സ്മാരക വനിത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.പ്രതിഷേധത്തിന്റെ ഭാഗമായി മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടവഴിയില്‍ ഒട്ടിച്ചിരുന്നു. ഇതില്‍ ചവിട്ടി വിദ്യാര്‍ത്ഥികള്‍ കോളേജിനകത്ത് കയറിയായിരുന്നു അവര്‍ പ്രതിഷേധം നടത്തിയത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു.എന്നാല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. ഇതോടെ കൂടുതല്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും വിദ്യാര്‍ഥിനികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍നിന്ന് മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. പെണ്‍കുട്ടികള്‍ കോളേജ് കവാടത്തില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.പിന്നീട് പോലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം നിലത്തുപതിച്ചിരുന്ന മോദിയുടെയും അമിത് ഷായുടെയും പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെ പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.ജയിലില്‍ കഴിയേണ്ടിവരുമെന്നും കോളേജിന്റെ പടി ചവിട്ടിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനെതിരെ കോളേജിലെ മുഴുവന്‍ സംഘടനകളുടേയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിറങ്ങുകയും മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തു.വരും ദിവസങ്ങളിലും എല്ലാ സംഘടനയിലേയും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച്‌ നിന്നുകൊണ്ടുതന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഉന്നാവോ ബലാത്സംഗ കേസ്;കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും

keralanews unnao rape case kuldeep sengar gets life sentence

ന്യൂഡല്‍ഹി:ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജീവിതാവസാനം വരെ തടവും 25 ലക്ഷം പിഴയും. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. 10 ലക്ഷം രുപ പീഡനത്തിനിരയായ പെണ്‍കുട്ടിക്കും 15 ലക്ഷം രൂപ കോടതി ചിലവായുംകുല്‍ദീപ് സിങ് സെന്‍ഗാര്‍ നല്‍കണം.2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.പരാതിക്കാരിയായ പെണ്‍കുട്ടിയെ എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.സംഭവം നടക്കുമ്പോൾ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ജോലിക്കാര്യത്തിനായി എംഎല്‍എയെ കാണാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം. അപകടത്തില്‍ പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതോടെ സുപ്രീം കോടതി കേസില്‍ ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയുടെ ചികിത്സ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

രാജ്യവ്യാപക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനം ഇറങ്ങുന്നത് വൈകുമെന്ന് സൂചന

keralanews in the case of nation wide protest continuing citizenship amendment notification may delay

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം  തുടരുന്ന സാഹചര്യത്തിൽ നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനം ഇറങ്ങുന്നത് വൈകുമെന്ന് സൂചന. നിലവില്‍ പൗരത്വ നിയമം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ ജനവരി 28-നാണു കോടതി പരിഗണിക്കുക. കോടതി എന്ത് തീരുമാനം എടുക്കും എന്ന് നോക്കിയ ശേഷം മുന്നോട്ടു നീങ്ങാം എന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. 12 ദിവസത്തോളമായിട്ടും ഇതുവരെ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധംകൂടി കണക്കിലെടുത്താണ് ഇത്.പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കുമെതിരെ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തില്‍ പൗരത്വനിയമ ഭേദഗതിക്ക് തുടര്‍ച്ചയായി ദേശീയതലത്തില്‍ എന്‍.ആര്‍.സി. നടപ്പാക്കുന്നത് വൈകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.പൗരത്വനിയമത്തെയും എന്‍.ആര്‍.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് ഉള്ളിവില ജനുവരിയോടെ 25 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്

keralanews onion price in the country reach at 20upees in january

ന്യൂഡൽഹി:കുതിച്ചുയർന്ന ഉള്ളിവില ജനുവരിയോടെ 20-25 രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉള്ളിയുടെ വിളവെടുപ്പ് ആരംഭിക്കുന്നതാണ് വില കുറയുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമാണ് മഹാരാഷ്ട്രയിലെ ലസര്‍ഗാവ്. ജനുവരിയോടെ ഗുണനിലവാരമുള്ള ഉള്ളി ധാരാളമായി എത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.ആവശ്യമുള്ളതിനേക്കാള്‍ ധാരാളമായി ഉള്ളി ഉല്‍പാദിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് ഇന്ത്യ. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചതാണ് ഉള്ളി വില ഇത്രയും വര്‍ധിക്കാന്‍ കാരണമായത്.

മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

keralanews dgp loknath behra promises safety of malayalee journalists who were taken into police custody in mangalore

മംഗളൂരു:മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്നും കര്‍ണാടക ഡിജിപിയോടും കാര്യങ്ങൾ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.മംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. റിപ്പോര്‍ട്ടിങ് തടഞ്ഞ പൊലീസ് ക്യാമറയും ഫോണുകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ച മോര്‍ച്ചറിക്കു സമീപത്ത് വെച്ചാണ് മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി, 24ന്യൂസ് തുടങ്ങിയ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തത്.