
കാസർഗോഡ്: മഞ്ചേശ്വരത്ത് വ്യാപാരി വെട്ടേറ്റ് മരിച്ചു. മണ്ടേക്കാപ്പ് സ്വദേശി രാമകൃഷ്ണൻ (48)ആണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘം കടയിൽ കയറി വ്യാപാരിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കാസർഗോഡ്: മഞ്ചേശ്വരത്ത് വ്യാപാരി വെട്ടേറ്റ് മരിച്ചു. മണ്ടേക്കാപ്പ് സ്വദേശി രാമകൃഷ്ണൻ (48)ആണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘം കടയിൽ കയറി വ്യാപാരിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ന്യൂഡൽഹി: ഇന്ത്യൻ സൈനകർക്കു നേരെ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ മടിച്ചു നിൽക്കരുതെന്ന് യോഗ ഗുരു ബാബ രാംദേവ്. നമ്മുടെ ഒരു സൈനികന്റെ തലയറുത്താൽ അവരുടെ 100സൈനികരുടെ തലയറുക്കണമെന്നും ഇക്കാര്യത്തിൽ ഇസ്രയേലിനെ മാതൃകയാക്കണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ കടമയിൽ നിന്ന് പിന്നോട്ട് പോകില്ല. മോദിയുടെ രക്തത്തിൽ തന്നെ ദേശ സ്നേഹമുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർ ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണ കാലത്ത് വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ മഹാത്മാ ഗാന്ധിയും ചന്ദ്ര ശേഖർ ആസാദും ആവശ്യപ്പെട്ടിരുന്ന കാര്യം രാംദേവ് ചൂണ്ടിക്കാട്ടി.

കണ്ണൂർ : ഏഴിമല നാവിക അക്കാദമി മാലിന്യപ്രശ്‍നം രമ്യമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാമന്തളി നിവാസികൾ നടത്തുന്ന സമരം രണ്ട് മാസം കഴിഞ്ഞിട്ടും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിസ്സംഗത തുടരുകയാണ്. സ്വന്തം ഭൂമിയും കിടപ്പാടവും രാജ്യ താൽപ്പര്യത്തിന് ദാനം നൽകിയ രാമന്തളി നിവാസികളുടെജീവൽ പ്രശ്നത്തിൽ അധികാരികൾ എത്രയും വേഗം ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കോട്ടയം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് എല്‍ഡിഎഫ് പിന്തുണയോടെ ജയം. ഇതോടെ കെഎം മാണി എല്‍ഡിഎഫിലേക്കെത്തുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നു.അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതു മുന്നണിയില്‍ കെഎം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എത്തിയേക്കുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ വ്യക്തമാകുന്നത്.

കണ്ണൂർ: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സമാന്തര രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള മോഡി സർക്കാരിന്റെ നീക്കം ആപൽക്കരമാണെന്ന് സി പി എം പോളിറ് ബ്യുറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞു. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യം ചേർന്നിട്ടുണ്ടോ അവർക്കൊക്കെ കനത്ത നാശം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇന്ന് ഇന്ത്യൻ ഭരണാധികാരികൾ വലിയ സന്തോഷത്തോടെയാണ് അമേരിക്കയുടെ പക്ഷത്തു ചേരുന്നത്.ഇത് അതീവ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ: നാവിക അക്കാദമിക്ക് ഏഴിമല വിട്ടു കൊടുത്തത് നമുക്ക് പറ്റിയ ഏറ്റവും വലിയ പിശകാണെന്ന് ഇ പി ജയരാജൻ എം എൽ എ.വേണ്ടത്ര ആലോചിക്കാതെയും ദീര്ഘവീക്ഷണമില്ലാതെയും ചെയ്തതിന്റെ പിഴവാണ് ഇന്ന് അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടാള ക്യാമ്പായി മാറ്റിയ ഏഴിമല ഏഴിമലയായി നിലനിർത്തിയിരുന്നെങ്കിൽ ഏറ്റവും വലിയ അന്താരാഷ്ട്ര ടുറിസ്റ് കേന്ദ്രമായി മാറുമായിരുന്നു. വികസനം ജനകീയമായിരിക്കണം. അത് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണം. നേവൽ അക്കാദമി മാലിന്യ പ്രശ്ന പരിഹാരത്തിന് അവിടുത്തെ ജനങ്ങളും ജന പ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും രണ്ടുമാസമായി തുടരുന്ന സമരം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ജനാധിപത്യപരമായ സമീപനം സ്വീകരിച്ചില്ല.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപവൽക്കരണ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: കെ എം മാണിക്കെതിരെ ആഞ്ഞടിച്ച് കൊണ്ഗ്രെസ്സ് നേതാക്കൾ രംഗത്ത് . കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആരോപിച്ചു. കടുത്ത രാഷ്ട്രീയ വഞ്ചനയാണ് മാണി വിഭാഗം കാട്ടിയതെന്നും കേരളാ കൊണ്ഗ്രെസ്സ് എമ്മിന്റെ കൈകോർത്ത സി പി എം സി പി ഐ ക് മറുപടി നല്കിയിരിക്കുകയാണെന്നും ഹസൻ പറഞ്ഞു. മാണി മര്യാദകളെല്ലാം ലംഘിക്കുകയായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം : ഡി ജി പി സ്ഥാനത്തേക്കുള്ള പുനർനിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി യുദ്ധത്തിനില്ലെന്ന് ടി പി സെൻകുമാർ. നിയമനം വൈകുന്നത് സംബന്ധിച്ച് താൻ നൽകിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും സെൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന രേഖകൾ താൻ നല്കിയതാണെന്ന് ആരോപണം സെൻകുമാർ നിഷേധിച്ചു. രേഖകൾ വിവരാവകാശ നിയമപ്രകാരം എടുത്താകും പലരും ഉപയോഗിച്ചത്. തനിക്കും വിവരാവകാശ നിയമപ്രകാരമാണ് രേഖകൾ ലഭിച്ചതെന്ന് സെൻകുമാർ വ്യക്തമാക്കി. വിധി നടപ്പാക്കുന്നത് സർക്കാർ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കണ്ണൂർ : വിഷുവിനു മുമ്പുള്ള ബോണസും 2016 സെപ്റ്റംബർ മുതലുള്ള ഡി എ യും അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. സംയുകത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണി മുടക്കുന്നത്. സമരസമിതി നൽകിയ പരാതിയെ തുടർന്ന് ജില്ലാ ലേബർ ഓഫീസർ മൂന്നു തവണ യോഗം വിളിച്ചെങ്കിലും ബസുടമകൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്നാണ് തൊഴിലാളി യൂണിയനുകളുടെ വാദം.

കണ്ണൂർ : വടക്കൻ ജില്ലകളിലെ വിനോദ സഞ്ചാര സാദ്ധ്യതകൾ ശരിയായ രീതിയിൽ ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ലെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ പദ്ദതികളാവിഷ്‌ക്കരിച്ചതായും മുഖ്യമന്തി പിണറായി വിജയൻ. ധർമ്മടം സുസ്ഥിര വികസനത്തിലേക്ക് വികസന സെമിനാർ ഉദ്‌ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കൻ ജില്ലകളുടെ ടുറിസം വികസനത്തിന് അനുകൂലമായ സാഹചര്യമാണ് അന്താരാഷ്ര വിമാനത്താവളം യാഥാർഥ്യമാവുന്നതോടെ ഉണ്ടാവാൻ പോകുന്നത്. വിദേശികൾ അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ ഇവിടേക്ക് വരാനും പോവാനും സാധിക്കും. നാടിൻറെ മൊത്തത്തിലുള്ള വികസനത്തിന് അത് ആക്കം കൂട്ടുകയും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഉത്തരവാദിത്ത ടുറിസം നടപ്പിലാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളും ജനങ്ങളും നല്ലതുപോലെ സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.