News Desk

കണ്ണൂരിൽ 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

keralanews two arrested with 20kg of ganja

കണ്ണൂർ:20 കിലോ കഞ്ചാവുമായി രണ്ടുപേർ കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിൽ.കണ്ണൂർ സിറ്റി കാക്കട്ടകത്ത് വീട്ടിൽ റായിഷാദ്(26),ആയിക്കര ഉപ്പാരവളപ്പ് സ്വദേശി സി.സി സജീർ(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഒരാഴ്ചയിലേറെയായി ഷാഡോ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇവർ.മാനഭംഗം,വധശ്രമം,കഞ്ചാവ് വിൽപ്പന,അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സജീർ.കഞ്ചാവ് കേസിൽ അറെസ്റ്റിലായതിനു ശേഷം പുറത്തിറങ്ങിയ ഇയാൾ അതിൽ നിന്നും പിന്മാറിയെന്ന നിലയിലാണ് പിന്നീട് പെരുമാറിയത്.എന്നാൽ ഇയാൾ ബ്രൗൺ ഷുഗർ വില്പനയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.ഇതിനെ തുടർന്ന് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.ഈ മാസം തന്നെ ഇയാൾ രണ്ടു തവണ കണ്ണൂരിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട്.ഓരോ തവണയും 30-40 കിലോ കഞ്ചാവുവരെയാണ് ഇയാൾ കൊണ്ടുവരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ കണ്ണൂരിൽ ഇല്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.ഇയാൾ സ്വന്തം കാറിൽ ആന്ത്രയിലേക്ക് പോയിട്ടുണ്ടെന്ന വിവരം പൊലീസിന് എക്‌സൈസ് സംഘത്തിനും ലഭിച്ചു.എക്‌സൈസ് സംഘം തന്റെ വീടിന് പരിസരത്തുണ്ടെന്ന വിവരം സജീർ അറിഞ്ഞു.ഇതോടെ ആന്ത്രയിൽ നിന്നും ഇയാൾ കണ്ണൂരിലേക്ക് വരാതെ ബംഗളൂരുവിലേക്ക് പോയി.കയ്യിലുണ്ടായിരുന്ന 35 കിലോ കഞ്ചാവിൽ 15 കിലോ ഇയാൾ ബംഗളൂരുവിൽ വിറ്റു.പോലീസ് പരിശോധന കർശനമാണെന്നറിഞ്ഞ ഇയാൾ രണ്ടു മൂന്നു ദിവസം കൂടി ബെംഗളൂരുവിൽ തങ്ങി കാർ അവിടെയുള്ള സുഹൃത്തിനെ ഏൽപ്പിച്ച് ബസ്സിൽ കണ്ണൂരിൽ എത്തുകയായിരുന്നു. സജീറിനെ പിടിക്കാൻ ജില്ലാ പോലീസ് പ്രത്യേക ടീമിനെ നിയോഗിക്കുകയും ഇവർ രണ്ട് ടീമുകളായി ആയിക്കരയിലും താവക്കരയിലും നിരീക്ഷണം നടത്തുകയുമായിരുന്നു.ഇതിനിടെ ബുധനാഴ്ച വൈകിട്ട് നാലരയോടെ താവക്കര പുതിയ ബസ്സ്റ്റാൻഡിൽ ബസ്സിറങ്ങിയ സജീറിനെയും റായിഷാദിനെയും ഷാഡോ പോലീസ് പിടികൂടി.പിന്നീട് ടൌൺ എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിൽ തീപിടുത്തം

keralanews fire in the bank of baroda building in ernakulam

കൊച്ചി:എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിൽ തീപിടുത്തം.രാവിലെ ആറരമണിയോടെയാണ് തീപിടുത്തമുണ്ടായത്.ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം റീജിയണൽ ഓഫീസിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു.അഗ്‌നിശമന സേനയെത്തി തീയണച്ചു.നിരവധി രേഖകളടക്കം വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ബാങ്ക് ഉദ്യോഗസ്ഥരെത്തി ബാക്കി രേഖകൾ പരിശോധിച്ച് വരികയാണ്.

ഓഖി ദുരന്തം;കണ്ണൂരിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു

keralanews ockhi tragedy one more deadbody found from kannur

കണ്ണൂർ:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായ ഒരു മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി.കണ്ണൂർ ഏഴിമല ഭാഗത്തു നിന്നാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്‌.ഇന്നലെ കണ്ണൂരിൽ നിന്നും ലക്ഷദ്വീപിൽ നിന്നും രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.ഇതോടെ ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 75 ആയി.

കനത്ത സുരക്ഷയിൽ ആർ.കെ നഗറിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചു

keralanews r k nagar polling started in high security
ചെന്നൈ:തമിഴ്‍നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആർ.കെ നഗറിൽ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ എട്ടുമണി മുതലാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.ഡിസംബർ 24 നാണ് വോട്ടെണ്ണൽ നടക്കുക.വോട്ടെടുപ്പ് നടക്കുന്ന ആർകെ നഗറിൽ കനത്ത സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. 2,000 പോലീസുകാരെയും സിആർപിഎഫിനെയുമാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെ സ്ഥാനാർഥി ഇ. മധുസൂദനൻ, ഡിഎംകെയിലെ മരുതുഗണേഷ്, അണ്ണാ ഡിഎംകെ വിമതൻ ടി.ടി.വി. ദിനകരൻ എന്നിവർ തമ്മിലാണു പ്രധാനമത്സരം.ബിജെപിക്ക് വേണ്ടി കരുനാഗരാജ്ഉം മത്സരരംഗത്തുണ്ട്.

ഇനി മുതൽ പോസ്റ്റ് ഓഫീസുകൾ വഴിയും ആധാർ എടുക്കാം

keralanews aadhaar can now be accessed through post offices

തിരുവനന്തപുരം:ആധാർ എടുക്കുന്നതിനുള്ള സൗകര്യമൊരുക്കി സംസ്ഥാനത്തെ പത്ത് പോസ്റ്റ് ഓഫീസുകൾ.പ്രധാന നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.നിലവിൽ സംസ്ഥാനത്തെ 109 പോസ്റ്റ് ഓഫീസുകളിൽ ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ 10 പ്രധാന പോസ്റ്റ് ഓഫീസുകളിൽ നിലവിൽ ആധാർ സേവനം ലഭ്യമാണ്.വൈകാതെ കേരളത്തിലെ 1040 പോസ്റ്റ് ഓഫീസുകളിൽ പൂർണ്ണ തോതിൽ ആധാർ സേവനം എത്തിക്കാനാണ് തപാൽ വകുപ്പിന്റെ തീരുമാനം. പുതുതായി ആധാർ എടുക്കുന്നതിന് 50 രൂപയാണ് ചാർജ്.ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിന് 25 രൂപയും സർവീസ് ചാർജ് നൽകണം.അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ സേവനങ്ങൾ നൽകുന്നതിലെ അപര്യാപ്തത ബോധ്യപ്പെട്ടതിനെ തുടർന്നാണ് പോസ്റ്റ് ഓഫീസുകൾ വഴിയും സേവനങ്ങൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ശബരിമലയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

keralanews large quantity of explosives were seized from sabarimala

ശബരിമല:ശബരിമലയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.പാണ്ടിത്താവളത്തിന് സമീപം വെടിപ്പുരയോട് ചേർന്ന് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് നാനൂറു കിലോയോളം വെടിമരുന്ന് ശേഖരം കണ്ടെടുത്തത്.പതിനൊന്നു കാനുകളിലായാണ്  വെടിമരുന്ന്  സൂക്ഷിച്ചിരുന്നത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സതീഷ് ബെനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് പിടിച്ചെടുത്തത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരത്ത് 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

keralanews black money worth rs 30 lakhs seized from thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുപ്പത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ പെരുമാൾ എന്ന യുവാവിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തു.തലസ്ഥാനത്തെ ഒരു ഫാർമസി കമ്പനിക്ക് നൽകാൻ ചെന്നൈയിലെ ഒരു ഫാർമസി കമ്പനി എത്തിച്ച പണമാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.കാൻസർ, കിഡ്നി രോഗം ബാധിച്ച് ചികിത്സ തേടുന്ന രോഗികൾക്ക് ഒരു കമ്പനിയുടെ മരുന്ന് കുറിയ്ക്കുന്നതിന് ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകാൻ എത്തിച്ച പണമാണെന്ന് പെരുമാൾ പോലീസിനോട് പറഞ്ഞു. ഫാർമസി കമ്പനിക്ക് കൈമാറുന്ന പണം മെഡിക്കൽ കോളജിലെ ഉൾപ്പെടെയുള്ള ഡോക്ടർമാർക്ക് ഫാർമസി കമ്പനി കൈമാറുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.പ്രതിയെ റെയിൽവെ പോലീസ് ഇൻകംടാക്സ് അധികൃതർക്ക് കൈമാറി. ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇൻകംടാക്സ് അധികൃതർ മരുന്നു കന്പനിയുടെ ഹൈദരാബാദ്, ചെന്നൈ, എറണാകുളം എന്നീ ഓഫീസുകളിൽ റെയ്ഡ് നടത്തി.

റയാൻ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയുടെ കൊലപാതകം;പ്രതിയായ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും

Gurugram: CBI officials produce a 16-year-old student of Ryan International School accused of murdering a Class 2 student Pradhuman; befor the Juvenile Justice Board in Gurugram on Nov 8, 2017. (Photo: IANS)

ന്യൂഡൽഹി:ഗുരുഗ്രാമിൽ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രത്യുമ്നൻ താക്കൂർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും.ഗുരുഗ്രമിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം.കേസ് ജുവനൈൽ കോടതിയിൽ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.ന്യൂഡൽഹി:ഗുരുഗ്രമിൽ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രത്യുമ്നൻ താക്കൂർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും.ഗുരുഗ്രമിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം.കേസ് ജുവനൈൽ കോടതിയിൽ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.2017 സെപ്റ്റംബർ എട്ടിനാണ് ഗുരുഗ്രമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രത്യുമ്നനെ സ്കൂളിലെ ശുചിമുറിക്കുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഓഖി ദുരന്തം;രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

keralanews ockhi tragedy two more dead bodies found today

കാസർഗോഡ്: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി.കാസർഗോട്ടുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും കാസർകോഡ് തീരത്തു നിന്നുമാണ് ഇവ കണ്ടെത്തിയത്.മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ബേപ്പൂരിൽനിന്നു തെരച്ചിലിനു പോയ മത്സ്യത്തൊഴിലാളികളാണ് കാസർകോഡ് തീരത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ആയി.കഴിഞ്ഞ ദിവസം കണ്ണൂർ തീരത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.കാണാതായവരെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ നിർദേശപ്രകാരം തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.ക്രിസ്തുമസിന് മുൻപ് കടലിൽ കാണാതായവരെയെല്ലാം കരയ്‌ക്കെത്തിക്കുമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്.

‘നടി ആക്രമിക്കപ്പെട്ട വിവരം കേട്ടിട്ടും കാവ്യയിൽ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല’:റിമി ടോമിയുടെ നിർണായക മൊഴി

keralanews singer rimi tomis statement in actress attack case

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ഗായിക റിമി ടോമിയുടെ മൊഴി പുറത്ത്.കഴിഞ്ഞ 20 വർഷത്തോളമായി ഗായികയായ താൻ ഇതുവരെ ഇരുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടി അഭിനയിച്ച “ഹണിബീ-2′ എന്ന ചിത്രത്തിലാണു അവസാനം പാടിയത്. 2002-ൽ മീശ മാധവൻ എന്ന ചിത്രത്തിന്‍റെ ഭാഗമായപ്പോഴാണു ദിലീപിനെ ഞാൻ പരിചയപ്പെടുന്നത്. മീശമാധവൻ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുന്പ് ഞാൻ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യൻ ട്രിപ്പ് നടത്തിയിട്ടുണ്ട്. 2004-ൽ യുഎഇയിൽ ദിലീപ് ഷോയിലും പങ്കെടുത്തു.2010-ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിർഷാ എന്നിവരുമൊത്തു ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ. അന്നു കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്‍റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു.ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നു ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്‌ട് ആയതിനാൽ അവർക്കു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്കു പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്.അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്‍റെയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്‍റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്നു രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്നു തിരികെ പോയി.2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്നു പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു.ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. 2013-ലെ അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനിടയിൽ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങൾ മഞ്ജു ചേച്ചി അംഗമായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്നു ഞാൻ കേട്ടിട്ടുണ്ട്.എനിക്ക് ദിലീപുമായി പണമിടപാടുകൾ ഒന്നുംതന്നെയില്ല. ഞങ്ങൾ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വിൽക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാൻ അറിയുന്നത് ടിവിയിൽ വാർത്ത കണ്ടിട്ടാണ്. 18-2-2017 രാവിലെ ഒന്പത് മണിയോടെ ഞാൻ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ ഈ വാർത്ത ആദ്യമായി കേട്ടതിന്‍റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തിൽ തോന്നിയില്ല. അതെന്താണെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു.