
കാസർകോഡ്:ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യോഗസ്ഥന് തടവ് ശിക്ഷ.കാസർകോഡ് നഗരസഭാ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് ശിക്ഷ വിധിച്ചത്.ഒരു വർഷവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.തലശ്ശേരി വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.സർട്ടിഫിക്കറ്റിലെ ഇനിഷ്യൽ തിരുത്തുന്നതിന് 1000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.