
തിരുവനന്തപുരം∙ എ.കെ. ശശീന്ദ്രന് മന്ത്രിപദവി രാജിവച്ചൊഴിയാൻ കാരണമായ ഫോൺവിളി വിവാദം ജസ്റ്റിസ് പി.എസ്. ആന്റണി അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ഞായറാഴ്ചയാണ് എ.കെ.ശശീന്ദ്രന്റേതെന്നു കരുതുന്ന അശ്ലീല ശബ്ദരേഖ പുറത്തുവന്നത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് ഇതു പുറത്തുവിട്ടത്. ആരോപണമുയർന്നതിനെ തുടർന്ന് ശശീന്ദ്രൻ രാജിവച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.