
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെയും തെലുങ്കുനടൻ ശോഭൻ ബാബുവിന്റെയും ‘മകൻ’ എന്ന് അവകാശപ്പെട്ടെത്തിയ യുവാവിനെ അറസ്റ് ചെയ്യാൻ മദ്രാസ് ഹൈക്പടതിയുടെ ഉത്തരവ്. കോടതിയെ കബളിപ്പിക്കുകയും വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്ത ഇയാൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന് നൽകിയ നിർദേശം. കേസ് ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും.