
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിലവിൽ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകളില്‍ പൂര്‍ണതോതില്‍ ക്ലാസുകള്‍ നടത്തിയാല്‍ മതിയെന്ന തീരുമാനം സര്‍ക്കാര്‍ നേരത്തെ എടുത്തിരുന്നു. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കാൻ പൂര്‍ണസമയ ക്ലാസുകള്‍ തുടങ്ങാന്‍ നേരത്തേ ആലോചനകളുണ്ടായിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ നേരത്തെയുള്ള സമയക്രമം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.