
കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ട മകനും മരിച്ചു.സിന്ധുവിന്‍റെ മകന്‍ അതുലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രി മരിച്ചത്.70 ശതമാനത്തോളം അതുലിന് പൊള്ളലേറ്റിരുന്നു. അതുലിന്റെ അമ്മയായ സിന്ധു ഇന്നലെ മരിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വീട്ടിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തിയ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കടന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നല്‍കിയിട്ടുണ്ട്.മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇതിന് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് സിന്ധു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.നേരത്തെ ഇയാള്‍ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് സിന്ധു പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. സിന്ധുവിന്റെ പരാതിയിന്മേല്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.