
അഴീക്കോട്: കഴിഞ്ഞ ദിവസം രണ്ട് കുട്ടികളും ഒരു വീട്ടമ്മയും ചാലിൽ ഭാഗത്തു പുലിയെ കണ്ടതായി പറയുന്നു. വനം വകുപ്പ് അധികൃതര്‍ ചാലില്‍ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടുകളൊന്നും കണ്ടില്ല.അഞ്ച് വര്‍ഷം മുമ്പ് ചാലില്‍ ഭാഗത്തുനിന്ന് തന്നെ പുലിയെ കൂട് വച്ച് പിടിച്ചിരുന്നു. വളപട്ടണം പുഴ നീന്തിക്കടന്നു വന്നതെന്നാണ് അന്ന് പറഞ്ഞിരുന്നത്.