
കുടക്:അന്താരാഷ്ട്ര വിപണിയിൽ പതിനാറ് കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസുമായി മലയാളിയടക്കം നാല് പേർ പിടിയിൽ. കുടകിലെ കുശാൽ നഗറിൽ നിന്നാണ് വനം വകുപ്പ് നാല് പേരെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ കെ.എം ജോർജ്, കുടക് സ്വദേശികളായ കെ.എ ഇബ്രാഹിം, ബി.എ റഫീക്ക്, താഹിർ എന്നിവരാണ് പിടിയിലായത്.ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടു. ഗൾഫിലേക്ക് കടത്താനായി എത്തിച്ച ആംബർഗ്രിസ് ആയിരുന്നു ഇത്. 8.2 കിലോ ഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്. കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടിച്ചെടുത്ത ആംബർഗ്രിസ് വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പിടിയിലായ നാല് പേരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദില്‍ (ആംബര്‍ ഗ്രീസ്) കടത്തുന്ന സംഘം കേരളത്തില്‍ സജീവമാണെന്ന സൂചനയാണ് ഈ കേസും നല്‍കുന്നത്. കഴിഞ്ഞ മാസം തൃശൂരില്‍ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി 3 പേര് പിടിയിലായിരുന്നു.1972ലെ വന്യജീവി നിയമപ്രകാരം രാജ്യത്ത് ആംബര്‍ഗ്രീസ് വില്പന നിരോധിതമാണ്. ഈ നിയമത്തില്‍ വിശദമാക്കുന്നതനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല് ഉപയോഗിച്ച് കരകൗശല വസ്തുപോലുള്ളവ നിർമിക്കുന്നതും വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതും കുറ്റകരമാണ്.അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉൽപന്നമായ ആംബർഗ്രിസിന് സുഗന്ധലേപന വിപണിയിൽ വൻവിലയാണുള്ളത്. ഇതാണ് ആംബർഗ്രിസ് കള്ളക്കടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.