
ന്യൂ ഡല്‍ഹി:മഹാരാഷ്ട്രയിൽ മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നാളെ അഞ്ച് മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ പദവിയില്‍ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.വിശ്വാസ വോട്ടെടുപ്പിന് 14 ദിവസത്തെ സമയം ബിജെപി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി വോട്ടെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഏറെ നാളായി നീണ്ടുനിന്ന നാടകീയതകള്‍ക്കും, അനിശ്ചിതത്വത്തിനുമിടയിലാണ് ശനിയാഴ്ച രാവിലെ ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.സര്‍ക്കാര്‍ രൂപവത്ക്കരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സംയുക്തമായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെട്ട കോടതി വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു. 288 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 145 വേണം. ഈ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന് ബോധ്യമായ ബിജെപി നാണംകെട്ട് പടിയിറങ്ങുകയായിരുന്നു.