
കൊല്ലം:മകളുടെ വിവാഹത്തലേന്ന് വേദിയിൽ പാട്ടുപാടവേ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു.വിവാഹാഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയിൽ പാട്ടുപാടിക്കൊണ്ടിരിക്കവെയാണ് അച്ഛൻ കുഴഞ്ഞു വീണത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമായിരുന്നു മരണ കാരണം.കരമന പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ്(55) ആണ് മരിച്ചത്.വിഷ്ണുപ്രസാദിന്റെ മകൾ അർച്ചയുടെ വിവാഹമായിരുന്നു ഇന്നലെ.അമരം എന്ന ചിത്രത്തിലെ ‘രാക്കിളി പൊന്മകളെ നിൻ പൂവിളി യാത്രാമൊഴിയാണോ’ എന്ന പാട്ട് ആലപിച്ചുകൊണ്ടിരിക്കെ വിഷ്ണുപ്രസാദ് വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഇതോടെ വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ആർച്ചയെയും അമ്മയെയും ആരും മരണ വിവരം അറിയിച്ചില്ല.നെഞ്ചുവേദനയെ തുടർന്ന് അച്ഛൻ ആശുപത്രിയിലാണ് എന്നാണ് ആർച്ചയോട് പറഞ്ഞിരുന്നത്.അടുത്ത ബന്ധുക്കളെയും വരന്റെ ബന്ധുക്കളിൽ ചിലരെ മാത്രവുമാണ് വിവരമറിയിച്ചത്.വിവാഹം മാറ്റിവെയ്ക്കുന്നതിലെ ബുദ്ധിമുട്ട് മൂലം മരണവിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.തുടർന്ന് നിശ്ചയിച്ചുറപ്പിച്ചത് പോലെ പരിമണം ദുർഗ്ഗാദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് കടയ്ക്കൽ സ്വദേശി വിഷ്ണുപ്രസാദ് അർച്ചയുടെ കഴുത്തിൽ മിന്നുകെട്ടി.കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങുമ്പോഴും ആഴ്ച്ച അച്ഛനെപ്പറ്റി തിരക്കി.ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞ വാക്ക് വിശ്വസിച്ചാണ് ആഴ്ച്ച ഭർതൃഗൃഹത്തിലേക്ക് യാത്രയായത്.കുടുംബാംഗങ്ങളെ ഇന്ന് രാവിലെ മരണവിവരം അറിയിക്കും.ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കൊല്ലം എ.ആർ ക്യാമ്പിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.