
തിരുവനന്തപുരം: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരണത്തിൽ പറഞ്ഞു.515 കിലോ മീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ് വരിക. ഇത് പൂര്‍ത്തിയായല്‍ കാസർകോടുനിന്നും തിരുവനന്തപുരത്തെത്താൻ നാലുമണിക്കൂർ മാത്രം മതിയാകും.കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സിയാണ് പാത നിര്‍മ്മിക്കുക. ഡിസൈന്‍ സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ശരാശരി 125 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 575 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ രണ്ട് പാതകള്‍ നിര്‍മ്മിക്കേണ്ടത്. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത്. ഇടതു സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുപ്രധാന വികസന പദ്ധതിയാകും ഇത്.