
ശബരിമല:ശബരിമല വിഷയത്തിൽ ബിജെപി നേതാവ് സി.കെ പദ്മനാഭൻ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ശബരിമലയിലെ നിരോധനാജ്ഞ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ നിരാഹാരമിരിക്കുന്നത്. ആദ്യം സത്യാഗ്രഹത്തിന് എത്തിയത് എഎന്‍ രാധാകൃഷ്ണനായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സമരം സികെ പത്മനാഭന് ഏറ്റെടുത്തത്.സികെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് സമരം ഏറ്റെടുത്തേക്കും.അതേസമയം ബിജെപിയുടെ സമരം 14 ദിവസം പിന്നിടുകയാണ്.എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും സമരം അവസാനിപ്പിക്കുന്നതിലുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.