
ആലപ്പുഴ:ആലപ്പുഴയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.കണ്ണനാകുഴിയില്‍ മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യാണു കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് തുളസിയുടെ അയൽവാസിയായ പത്തൊൻപതുകാരൻ മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറിന് രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു തുളസിയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതി ജെറിന് രാജു തുളസിയുടെ മകന്റെ കൂട്ടുകാരനും അയല്‍വാസിയുമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന് തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന് രക്ഷപ്പെട്ടത്. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.