
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രെട്ടറിയും പെരുമ്പാവൂർ സ്വദേശിയുമായ ആരിഫ് ബിൻ സലാം ആണ് കീഴടങ്ങിയത്.കൊലപാതകശേഷം ഒളിവിൽ പോയ ആരിഫ് അടക്കം കേസിലെ എട്ടുപ്രതികൾക്കായി പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരിഫ് കീഴടങ്ങിയിരിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്ന സമയത്ത് ആരിഫ് കോളേജ് പരിസരത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്താൻ ആളുകളെ ഏർപ്പെടുത്തി എന്നതാണ് ആരിഫിനെതിരെയുള്ള കുറ്റം.ആരിഫിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിലെ പതിനാറു പ്രതികളിൽ ഒൻപതുപേർ പോലീസ് പിടിയിലായി.