
ഇടുക്കി:ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം.മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്.2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2398.50 പിന്നിട്ട സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്.ഇന്ന് രാവിലെ 11 മണിക്ക് ട്രയൽ റൺ നടത്തുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു.ഒരു ഷട്ടർ മാത്രമാണ് തുറക്കുക. ട്രയല്‍ റണ്‍ നടത്തുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.ഇടമലയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയശേഷം മാത്രമേ ചെറുതോണിയിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറക്കുന്നത്. 50 സെറ്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് പദ്ധതി.