
കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമായ ചാമ്ബ്യന്‍ ഓഫ് എർത്ത് പുരസ്ക്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ലോകത്തിലാദ്യമായി പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനത്താവളം എന്ന വിപ്ലവകരമായ പദ്ധതിയാണ് അംഗീകാരത്തിലേയ്ക്ക് നയിച്ചത്.സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സിയാല്‍ പുരസ്കാരം ഏറ്റുവാങ്ങും. വിദേശത്തേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ സിയാലിന് ഇന്ത്യയില്‍ നാലാം സ്ഥാനമാണ് ഉള്ളത്.