
തിരുവനന്തപുരം:കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്തു.വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സംഘർഷത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ജനറൽ സെക്രെട്ടറി നബീൽ കല്ലമ്പലം എന്നിവരടക്കമുള്ള പന്ത്രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.പരിയാരം മെഡിക്കൽ കോളേജ് ഫീസ് കുറയ്ക്കുക,ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്‌യു മാർച്ച് നടത്തിയത്.സംഘർഷത്തിൽ ഒരു പോലീസുകാരനും പരിക്കുണ്ട്. കെ.എസ്.യു മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം ഹസനും അപലപിച്ചു.