
മുംബൈ:തമിഴ്നാട് സ്വദേശിനി അനുക്രീതി വാസിനെ ഫെമിന മിസ് ഇന്ത്യ 2018 ആയി തിരഞ്ഞെടുത്തു.മുംബൈയിൽ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിലാണ് മുപ്പതുപേരെ പിന്തള്ളി വിദ്യാർത്ഥിനിയായ ഈ പത്തൊമ്പതുകാരി സൗന്ദര്യ കിരീടം സ്വന്തമാക്കിയത്.ഹരിയാന സ്വദേശിനി മീനാക്ഷി ചൗധരി(21) രണ്ടാം സ്ഥാനത്തെത്തി.ആന്ധ്രാപ്രദേശിൽ നിന്നുള്ള ശ്രെയ റാവു(23) മൂന്നാമതെത്തി.മാനുഷി ചില്ലാർ,ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ,കെ.എസ് രാഹുൽ,സിനിമ താരങ്ങളായ ബോബി ഡിയോൾ,മലൈക അറോറ,കുനാൽ കപൂർ,എന്നിവർ വിധികർത്താക്കളായെത്തിയ ചടങ്ങിൽ സംവിധായകൻ കരൺ ജോഹർ,നടൻ ആയുഷ്മാൻ ഖുറാനെ എന്നിവർ അവതാരകരായെത്തി.കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ മാനുഷി ചില്ലാർ അനു ക്രീതിയെ കിരീടമണിയിച്ചു.ബോളിവുഡ് താരങ്ങളായ കരീന കപൂർ,മാധുരി ദീക്ഷിത്ത്, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തങ്ങൾ ചടങ്ങിന് മിഴിവേകി.