
ബെംഗളൂരു:കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണ്ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് ജനതാദൾ എസ് നേതാവ് എച്.ഡി കുമാരസ്വാമി.എപ്പോഴാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ഇതിനു പിന്നാലെ കോൺഗ്രസ് ജെഡിഎസുമായി സഖ്യം ചേരുകയും ജെഡിഎസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രി ആക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.തുടർന്ന് ഗവർണ്ണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്തു.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ബി ജെ പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിച്ച നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുകയും ഇന്നു വൈകിട്ട് നാലിന് സഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.