
തിരുവനന്തപുരം:മധ്യവേനലവധിക്ക് ശേഷം ഇക്കുറി പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂണ്‍ ഒന്നിന് തന്നെ. തിങ്കളാഴ്ചയോ ബുഘനാഴ്ചയോ എന്ന പതിവ് തെറ്റിച്ചാണ് ഇക്കുറി ജൂണ്‍ ഒന്നാം തീയതിയായ വെള്ളിയാഴ്ച തന്നെ സ്കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം ആയത്. ജൂണ്‍ രണ്ട് ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെ നടത്തും.പതിവനുസരിച്ച് തിങ്കളാഴ്ചയോ ബുധനാഴ്ചയോ ആണ് സ്കൂള്‍ തുറക്കുന്നത്. ആ പതിവനുസരിച്ച് ഇക്കൊല്ലം ജൂണ്‍ നാലിന് തിങ്കളാഴ്ച സ്കൂള്‍ തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. അടുത്ത അധ്യയന വർഷം 220 പ്രവൃത്തി ദിവസം ഉണ്ടാകണമെന്നതിലാണ് ഈ തീരുമാനം.പുതിയ വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്കൂള്‍ ഉച്ചഭക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെങ്കില്‍ 220 പ്രവൃത്തിദിനം വേണം. ജൂണ്‍ നാലിന് സ്കൂള്‍ തുറക്കുമെന്നാണ് സംസ്ഥാനത്തെ മിക്ക സി.ബി.എസ്.ഇ. സ്കൂളുകളും അറിയിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ. സ്കൂളുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.