
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആകാശിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആകാശ് നിരപരാധിയാന്നെന്നു പിതാവ് രവി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലായിരുന്നുവെന്നും മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അല്ലാതെ ഇവരെ ഓടിച്ചിട്ട് പിടികൂടിയതല്ലെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പാർട്ടിയെ സമീപിച്ചു.കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കാനാണ് പാർട്ടി പറഞ്ഞത്.ആകാശ് ഒളിവിൽ പോയത് ഈ കേസുമായി ബന്ധപ്പെട്ടല്ലെന്നും മറിച്ച് വീടിനു സമീപത്തു നിന്നും ബോംബുകൾ കണ്ടെടുത്തിരുന്നു.ഇതിനു പിന്നിൽ ആകാശ് ആണെന്ന് ബിജെപി പ്രചരിപ്പിച്ചു.ഇതിനെ തുടർന്നാണ് ഒളിവിൽ പോയതെന്നും പിതാവ് വ്യക്തമാക്കി.