
കണ്ണൂർ:കണ്ണൂരിൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മേൽപ്പാലം വരുന്നു.കൊയിലി ആശുപത്രിമുതൽ കണ്ണോത്തുംചാൽ വരെ മൂന്നരക്കിലോമീറ്റർ നീളത്തിലായിരിക്കും തെക്കി ബസാർ ഫ്ലൈ ഓവർ.പദ്ധതിക്കായി നേരത്തെ അനുവദിച്ച തുക അപര്യാപ്തമായതിനാലാണ് 255.39 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനനുമതി ലഭിച്ചത്.പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചെങ്കിലും കിഫ്‌ബി ഇതിനു പണം അനുവദിക്കണം.റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ആണ് പുതുക്കിയ ചിലവ് തയ്യാറാക്കിയത്.30 കോടി ചിലവിൽ മിഷൻ കോമ്പൗണ്ട് മുതൽ ചൊവ്വ ധർമസമാജം വരെ അടിപ്പാത നിർമിക്കാനും പദ്ധതിയുണ്ട്.വിമാനത്താവളവും അഴീക്കൽ തുറമുഖവും വരുന്നതോടെ വികസനക്കുതിപ്പിന് ഒരുങ്ങുന്ന കണ്ണൂരിന്റെ മുഖഛായ തന്നെ മാറ്റുന്നതാവും മേൽപ്പാലമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.