
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴിമാറ്റിയതായി റിപ്പോർട്.കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൊഴി മാറ്റിയിരിക്കുന്നത്.നടി അക്രമിക്കപ്പെട്ടതിനു ശേഷം പൾസർ സുനി കാവ്യയെ തേടി ലക്ഷ്യയിൽ എത്തിയിരുന്നുവെന്നു നേരത്തെ ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.എന്നാൽ പൾസർ സുനി ലക്ഷ്യയിൽ എത്തിയിട്ടില്ലെന്ന് ഇയാൾ മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ പറയുന്നു.ദിലീപ് ജയിലിൽ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുന്നുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ ശരിവെയ്ക്കുന്നതാണ് ഇതെന്നാണ് പോലീസ് നിലപാട്.കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പുതിയ റിപ്പോർട് പുറത്തുവന്നിരിക്കുന്നത്.മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.