
വാരാണസി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ സുന്ദർലാൽ ആശുപത്രിയിൽ അനസ്‌ത്യേഷ്യക്കായി വ്യാവസായിക ആവശ്യത്തിനുള്ള നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ചതിനെ തുടർന്ന് 14 രോഗികൾ മരിച്ചു.സംഭവത്തിൽ അലഹബാദ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു.ജൂൺ 6,7,8 തീയതികളിലാണ് ആശുപത്രിയിൽ 14 രോഗികൾ കൊല്ലപ്പെട്ടത്.ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ജൂലൈ 18 ന് തയ്യാറാക്കിയ റിപ്പോർട് ഇപ്പോഴാണ് പുറത്തു വന്നത്.ബിജെപി എംഎൽഎയായ ഹർഷവർധൻ ബാജ്‌പേയുടെ അച്ഛൻ അശോക്‌കുമാർ ബാജ്പേയ് ഡയറക്റ്ററായ പരേർഹത് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് വിഷവാതകം വിതരണം ചെയ്തത്.ഈ കമ്പനിക്ക് ചികിത്സ ആവശ്യത്തിനുള്ള വാതകങ്ങൾ നിർമിക്കാനോ വിതരണം ചെയ്യാനോ ഉള്ള ലൈസൻസില്ല. അതേസമയം മരണത്തിന് ഇടയാക്കിയത് നൈട്രസ് ഓക്‌സൈഡ് ആണെന്നത് ഹർഷവർധൻ ബാജ്പേയ് നിഷേധിച്ചു.ഇതേ വാതകം തന്നെയാണ് ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിലും അലഹബാദിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിലും വിതരണം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.