
തിരുവനന്തപുരം:മുപ്പതു വർഷത്തെ സേവനം പൂർത്തിയാക്കിയ ഐ പി എസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക് നല്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതോടെ ഡിജിപി റാങ്കിലുള്ള ടോമിൻ തച്ചങ്കരി,ആർ.ശ്രീലേഖ,അരുൺകുമാർ സിൻഹ,സുദേഷ് കുമാർ എന്നീ ഉദ്യോഗസ്ഥർ ഡിജിപി റാങ്കിലേക്ക് ഉയർത്തപ്പെടും.നിലവിൽ ഡിജിപി റാങ്കിൽ ഒഴിവു വരുന്നതുവരെ ഇവർ എ ഡി ജി പി റാങ്കിൽ തന്നെ തുടരും.പുഴകളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് രണ്ട് വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ഈടാക്കുന്ന രീതിയിൽ പുഴ സംരക്ഷണ നിയമം പരിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.കൂടാതെ അംഗപരിമിതർക്ക് എയ്ഡഡ് സ്കൂളിൽ മൂന്നു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ശുപാർശയും യോഗം അംഗീകരിച്ചു.