Kerala

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരിൽ

keralanews bjp state committee meeting today in thrissur

തൃശൂർ:ബിജെപിയുടെ നിർണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരിൽ നടക്കും.മെഡിക്കൽ കോഴ വിവാദത്തിൽ അച്ചടക്ക നടപടി എടുത്തതിനു ശേഷമുള്ള നിർണായക യോഗമാണ് ഇന്ന് നടക്കുന്നത്.കോഴ വിവാദത്തെ തുടർന്ന് ഗ്രൂപ്പ്  പോരും ശക്തമായിരിക്കുകയാണ്. നേതൃത്വം ഏകപക്ഷീയമായി നടപടിയെടുത്തു എന്നതാണ് മുരളീധര  പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോഴ റിപ്പോർട് ചോർച്ചയിൽ പ്രതിക്കൂട്ടിലായ മുരളീധര വിഭാഗത്തിന് എതിരെയുള്ള മറ്റൊരു കടുത്ത നടപടിയായിരുന്നു റിപ്പോർട് ചോർന്നതിന്റെ പേരിൽ വി.വി രാജേഷിനെ സംഘടനാ പദവികളിൽ നിന്നും മാറ്റിയത്.അതിനു  പകരം ചോദിക്കുകയാണ് മുരളീധര പക്ഷത്തിന്റെ ലക്ഷ്യം.റിപ്പോർട് ചോർച്ചയുമായി ബന്ധപ്പെട്ട് വി.വി.രാജേഷിനെതിരെയും യുവമോർച്ച ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്‌ണയ്‌ക്കെതിരെയുമുള്ള  നടപടികൾക്ക് അംഗീകാരം  നൽകേണ്ടത് ഈ യോഗമാണ്.കെ.പി ശ്രീശനും എ.കെ നസീറും സമർപ്പിച്ച അന്വേഷണ റിപ്പോർട് ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് നൽകിയത് തിരുത്തൽ വരുത്തിയാണെന്ന പുതിയ കണ്ടെത്തലാണ് കുമ്മനത്തിനെതിരെ വി.മീരളീധര വിഭാഗം പ്രയോഗിക്കാനിരിക്കുന്ന വജ്രായുധം.ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ കുമ്മനത്തിന്റെ സഹായിയുടെ പേര് ഒഴിവാക്കുകയും കോഴ എന്നതിന് പകരം കൺസൾട്ടൻസി ഫീസ് എന്നാക്കുകയും ചെയ്തു എന്നാണ് മുരളീധര പക്ഷത്തിന്റെ ആരോപണം. ഇതോടെ തിങ്കളാഴ്ച്ച തൃശൂരിൽ നടക്കുന്ന യോഗത്തിൽ ഇരു വിഭാഗവും കരുതി തന്നെയാകും എത്തുക.ഞായറാഴ്ച തൃശൂരിലെത്തിയ കുമ്മനം യോഗത്തിൽ കുഴപ്പമുണ്ടാകാനുള്ള സാധ്യത ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച ചെയ്തു.മണ്ഡലം കമ്മിറ്റികളിൽ ദീനദയാൽ ജന്മശതാബ്ദി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും.

Previous ArticleNext Article