
കൊച്ചി:സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലു പേരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ഹണി ബീ ടു എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം തന്നിട്ടില്ലെന്നും തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി തുടങ്ങിയ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ജാമ്യാപേക്ഷയെ പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ എതിർത്തിരുന്നു.സാക്ഷികൾ സിനിമ രംഗത്തു നിന്നുള്ളവരായതിനാൽ സ്വാധീന ശേഷിയുണ്ട്,നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനായിട്ടില്ല എന്നീ കാര്യങ്ങൾ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.ജീൻ പോൾ ലാലിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ടെക്‌നീഷ്യന്മാരായ അനൂപ്,അനിരുദ്ധ് എന്നിവർക്കെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.വഞ്ചന,ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.