
കണ്ണൂർ:രമ്യ വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം,ഭർത്തൃമാതാവിന് രണ്ടു വർഷം കഠിന തടവും കോടതി വിധിച്ചു.കാട്ടാമ്പള്ളി സ്വദേശി രമ്യയെ പയ്യന്നൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് രമ്യയുടെ ഭർത്താവു ഷമ്മികുമാറിന് ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും ഭർത്തൃമാതാവ് പാർവതിക്ക് രണ്ടു വർഷം കഠിന തടവും തലശ്ശേരി കോടതി വിധിച്ചത്.ഭർതൃ സഹോദരൻ ലതീഷ് കുമാറിനെ പ്രതിയല്ലെന്നു കണ്ട് വിട്ടയച്ചു.