തിരുവനന്തപുരം:കോവളം കൊട്ടാരവും ഇതിനോട് ചേർന്നുള്ള 4.13 ഹെക്റ്റർ സ്ഥലവും പ്രവാസി വ്യവസായി രവിപിള്ളയുടെ ആർ.പി ഗ്രൂപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അവകാശം സർക്കാറിൽ നിലനിർത്തി കൈവശാവകാശം ആർ.പി ഗ്രൂപ്പിന് നൽകാനാണ് തീരുമാനം.കൊട്ടാരത്തോട് ചേർന്നുള്ള ഭൂമി റവന്യൂ വകുപ്പ് അളന്നു തിട്ടപ്പെടുത്തും അധിക ഭൂമിയുണ്ടെങ്കിൽ അത് സർക്കാർ ഏറ്റെടുക്കും.റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ എതിർപ്പ് അവഗണിച്ചാണ് ഈ തീരുമാനം.ഇതിനെതിരെ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്.റവന്യൂ വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളതിനാൽ ടൂറിസം വകുപ്പിന്റെ ഫയലായാണ് കൊട്ടാരം വിഷയം പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചത്.മന്ത്രി എ.കെ ബാലൻ ഇതിനെ പിന്തുണച്ചു.ഉടമസ്ഥത സംബന്ധിച്ച് പിന്നീട് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരം സർക്കാറിൽ നിലനിർത്തി കൊട്ടാരം കൈമാറുക അല്ലെങ്കിൽ നിരുപാധികം വിട്ടു നൽകുക എന്നീ രണ്ടു നിർദേശങ്ങളാണ് മന്ത്രി സഭാകുറിപ്പിൽ ഉണ്ടായിരുന്നത്.കേസിനു പോകണമെന്നാണ് സിപിഐയുടെയും റവന്യൂ വകുപ്പിന്റെയും തീരുമാനമെന്ന് പി.തിലോത്തമൻ അറിയിച്ചു.ഉടമസ്ഥത ചോദ്യം ചെയ്യാനുള്ള അവകാശം സർക്കാരിൽ നിലനിർത്തി കൊണ്ട് വേണം കൈമാറ്റമെന്നു മന്ത്രി തോമസ് ഐസക് ,മാത്യു.ടി.തോമസ് എന്നിവർ നിർദേശിച്ചു.
Kerala
കോവളം കൊട്ടാരത്തിന്റെ കൈവശാവകാശം ആർ.പി ഗ്രൂപ്പിന് കൈമാറും
Previous Articleദിലീപിന്റെ ഡി സിനിമാസ് അളന്ന് തിട്ടപ്പെടുത്തി