
കൊച്ചി:മെഡിക്കൽ കോളേജിന് അംഗീകാരം നേടിക്കൊടുക്കാൻ കോടിക്കണക്കിനു രൂപ കോഴ വാങ്ങിയ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടി.ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു.റിപ്പോർട്ടിൽ കോഴയെ കുറിച്ച് വിശദമായ പരാമർശമുണ്ട്.റിപ്പോർട്ട് എങ്ങനെ ചോർന്നു എന്ന കാര്യവും ബിജെപി അന്വേഷിക്കും.പണം വാങ്ങിയെന്നു സമ്മതിച്ച ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ് വിനോദിനെതിരെ നടപടിയുണ്ടാകും.ആരോപണ വിധേയനായ എം.ടി രമേശിനെ മാറ്റി നിർത്തണമെന്നും ആവശ്യമുണ്ട്.ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഓഫീസിൽ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്നാണ് ആരോപണം.നാളെ ബിജെപി യുടെ നേതൃയോഗം ആലപ്പുഴയിൽ ചേരാനിരിക്കെയാണ് വിഷയം ശക്തമായി ഉയർന്നുവന്നിരിക്കുന്നത്.