
കൊച്ചി:പള്‍സര്‍ സുനിക്കെതിരെ നടിയെ തട്ടിക്കൊണ്ടുപോയതിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2011ൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണ് പരാതി. നിർമാതാവ് ജോണി സാഗരികയുടെ പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്തു. 2011ൽ ഓർക്കൂട് ഒരു ഓർമ്മക്കൂട് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകും വഴിയാണ് പൾസർ സുനി നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. എറണാകുളം റെയിൽവേ സ്റ്റഷനിൽ എത്തിയ നടിയെ കുമ്പളം റമദ റിസോർട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.കാർ വഴിമാറി പോകുന്നത് കണ്ട നടി ഭർത്താവിനെയും സംവിധായകനെയും വിവരം അറിയിച്ചു.തുടർന്ന് ഇവരെത്തി നടിയെ കൂട്ടിക്കൊണ്ടു പോയി. സംഭവം അന്നുതന്നെ ഒത്തുതീർപ്പാക്കിയിരുന്നു. അതിനാൽ രേഖമൂലം പരാതി നൽകിയില്ല. ഇന്നലെ വൈകുന്നേരമാണ് നിർമാതാവ് ജോണി സാഗരികയെ സെൻട്രൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയത്. സംഭവത്തിൽ പോലീസ് കേസ് റെജിസ്റ്റർ ചെയ്തു.പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തൽ പൾസർ സുനിക്കെതിരെ കേസ് ശക്തമാക്കാനാണ് പോലീസ് ശ്രമം.