
കൊച്ചി:കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.അടിയന്തിര പരിഗണന വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.തനിക്കെതിരെ തെളിവൊന്നുമില്ല,സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്.അറസ്റ്റ് സംശയത്തിന്റെ നിഴലിലാണ്,എന്നാണ് ദിലീപ് സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നത്.അതേസമയം കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന് ക്വട്ടേഷൻ തുക കൈമാറാൻ ശ്രമിച്ചതായി പോലീസ് കരുതുന്ന ദിലീപിന്റെ മാനേജർ അപ്പുണി പോലീസ് പിടിയിലാകുന്നതിനു മുൻപ് ജാമ്യം നേടണമെന്ന് ദിലീപിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.