
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പോലീസിനു ലഭിച്ച ദൃശ്യങ്ങളിലുള്ളത് നടിയും സുനിയും തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഓടുന്ന വാഹനത്തിനുള്ളിൽ നടിയെ ക്രൂരമായിഅപമാനിക്കുന്നതിൻറെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.കേസിൽ ഏറ്റവും നിർണായകമായ തെളിവാണ് ഇതെന്നാണ് പോലീസ് പറയുന്നത്.ഞായറാഴ്ച ലോക്നാഥ് ബെഹ്‌റ ഉൾപ്പെടെയുള്ള പോലീസ് സംഘം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.ദൃശ്യങ്ങൾ ചോരാതിരിക്കാൻ പോലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്.കേസിൽ കൂടുതൽ അറസ്റ്റ് അനിവാര്യമാക്കിയത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കടുത്ത നടപടികളാണ്.ബാഹ്യ ഇടപെടലുകൾ അസാധ്യമാക്കി കേസിൽ നിന്നും പിന്നോക്കം പോകാൻ പറ്റാത്ത വിധം അന്വേഷണ സംഘത്തെ ബെഹ്‌റ തളച്ചു. കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ പിഴവുപോലും സർക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കുമെന്നതിനാൽ എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.ചോദ്യം ചെയ്യൽ സമയത്ത് നാദിർഷായുടെ ഭാഗത്തുനിന്നുമുണ്ടായ നിസ്സഹകരണമാണ് സംഭവത്തിൽ കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ട് എന്ന സംശയങ്ങൾക്ക് വഴിവെച്ചത്.